ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആലപ്പുഴ ∙ ജില്ലയിലെ ആശാ പ്രവർത്തകരിൽ ഒരു വിഭാഗത്തിനു ഫെബ്രുവരിയിലെ ഓണറേറിയം നൽകിയില്ല. സമരത്തിൽ പങ്കെടുത്തതിന്റെ പ്രതികാരമെന്ന് ആരോപണം. ഓണറേറിയം ലഭിക്കാത്തവർ ജില്ലാ പ്രോജക്ട് മാനേജരെ കണ്ടു പരാതി അറിയിച്ചു. സാങ്കേതിക തടസ്സമാകാം കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. നിർദേശിച്ച ജോലികൾ മുഴുവൻ പൂർത്തിയാക്കിയിട്ടും ഒരു ദിവസം സമരത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് ഓണറേറിയം നിഷേധിച്ചതെന്നു കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആരോപിച്ചു. ഓണറേറിയം ലഭിക്കാത്ത 146 പേരുടെ വിവരം അസോസിയേഷൻ ഭാരവാഹികൾ ജില്ലാ പ്രോഗ്രാം മാനേജർക്കു നൽകിയിട്ടുണ്ട്. ഇതിലും കൂടുതൽ ആളുകൾക്ക് ഓണറേറിയം ലഭിക്കാനുണ്ടെന്നും സമരത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പൊലീസ് അന്വേഷിച്ചിരുന്നെന്നും ഭാരവാഹികൾ പറയുന്നു.

ഓണറേറിയം ലഭിക്കാൻ എന്താണു തടസ്സമെന്നു പരിശോധിച്ച് ഉടൻ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇന്നും ലഭിക്കുന്നില്ലെങ്കിൽ ശക്തമായ സമരം തുടങ്ങും. സമരത്തിൽ പങ്കെടുത്തവരിൽ ചിലർക്ക് ഓണറേറിയം ലഭിച്ചിട്ടുണ്ട്. ആശാ പ്രവർത്തകരെ ഭിന്നിപ്പിച്ചു സമരം പൊളിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും അവർ ആരോപിച്ചു. ഒരേ കേന്ദ്രത്തിൽ ഒരുപോലെ ജോലി ചെയ്തിട്ടും ഓണറേറിയത്തിന്റെ കാര്യത്തിൽ വിവേചനം എന്തുകൊണ്ടെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജി.രേണുകയും സെക്രട്ടറി കെ.എസ്.ഷീലയും നൽകിയ നിവേദനത്തിൽ‍ ചോദിക്കുന്നു. 

English Summary:

Delayed Honorarium: Alappuzha Asha workers' February honorarium delay affects 146 individuals. Allegations of retaliation for a strike are countered by authorities citing technical issues, but the workers threaten further action if the payments aren't resolved promptly.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com