ADVERTISEMENT

കൊച്ചി ∙ എമ്പുരാൻ വിവാദങ്ങളിൽ സംവിധായകൻ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ‘സിനിമ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം മറ്റാരുടെയും നിർദേശപ്രകാരമല്ല, ഞങ്ങൾ കൂട്ടായി എടുത്തതാണ്. റീ എഡിറ്റ് ചെയ്യുന്നതിൽ തിരക്കഥാകൃത്ത് മുരളി ഗോപിക്കു വിയോജിപ്പുണ്ടെന്നു വിശ്വസിക്കുന്നില്ല. മോഹൻലാലിന്റെ ഖേദപ്രകടനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചില്ലെങ്കിലും അക്കാര്യത്തിൽ അദ്ദേഹത്തിനും സമ്മതമുണ്ടെന്നു കരുതുക’ – വിവാദങ്ങൾക്കുശേഷം ആദ്യമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയ ആന്റണി പറഞ്ഞു.

‘റീ എഡിറ്റ് ചെയ്യാൻ തീരുമാനിച്ചത് ആരെയും ഭയന്നിട്ടല്ല. സിനിമ മൂലം ആർക്കെങ്കിലും സങ്കടമുണ്ടായെങ്കിൽ പരിഹരിക്കേണ്ട ഉത്തരവാദിത്തം നിർമാതാവെന്ന നിലയിൽ എനിക്കും സംവിധായകനും അഭിനയിച്ച ആൾക്കും ഉണ്ട്. തെറ്റുകളുണ്ടെങ്കിൽ തിരുത്തുകയെന്നതു കടമയാണ്. ഭാവിയിലും ഒരുകാര്യം ചെയ്യുമ്പോൾ ആർക്കെങ്കിലും വിഷമമുണ്ടായാൽ ഇതുപോലെ വേണമെന്ന് ആഗ്രഹിക്കുന്നവരാണു ഞങ്ങൾ’. സിനിമയുടെ കഥ തനിക്കും മോഹൻലാലിനുമെല്ലാം നേരത്തേ അറിയാമായിരുന്നെന്നും ലൂസിഫർ സിനിമാ പരമ്പരയുടെ മൂന്നാം ഭാഗം വരുമെന്നും ആന്റണി പറഞ്ഞു.

English Summary:

Empuraan controversy: Antony Perumbavoor clarifies the re-editing decision was a collective one, involving Mohanlal and Murali Gopi. He assures the public that the production team is committed to resolving any future concerns.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com