ADVERTISEMENT

തിരുവനന്തപുരം∙ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇഐഎ) വിജ്ഞാപനത്തില്‍ ആദ്യമായി നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രനീക്കം ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതമുണ്ടാക്കും. അന്തിമ തീരുമാനമെടുക്കുംമുന്‍പ് കൂടുതല്‍ ഫലപ്രദമായ ചര്‍ച്ചവേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇഐഎ കരട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമേദിക്ക് കത്തയച്ചിരുന്നു. പുതിയ ഭേദഗതി 1986ലെ പരിസ്ഥിതി സംരക്ഷണ നിയമനത്തിന്റെ അധികാരങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് കത്തില്‍ വിമര്‍ശിക്കുന്നു. പദ്ധതികള്‍ വരുന്ന പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം കേള്‍ക്കേണ്ട എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രിക്കും പരിസ്ഥിതി മന്ത്രിക്കും അയച്ച കത്തില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നിലപാട് അറിയിക്കാത്തത് കുറ്റകരമായ അനാസ്ഥയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമർശിച്ചിരുന്നു. സിപിഎം കേന്ദ്രനേതൃത്വം വിജ്ഞാപനത്തെ എതിര്‍ത്തിട്ടും ആശങ്കപോലും രേഖപ്പെടുത്താന്‍ സംസ്ഥാനത്തെ നേതാക്കള്‍ തയാറായില്ല. പരിസ്ഥിതിയെ തകര്‍ത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നും പ്രകൃതി സ്നേഹം വാക്കുകളില്‍ മാത്രമാണെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ ആരോപിച്ചു.

English Summary: CM Pinarayi Vijayan on EIA 2020

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com