ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം∙ വിതുരയ്ക്കടുത്ത് മീനാങ്കലില്‍ മലവെള്ളപ്പാച്ചില്‍. പന്നിക്കുഴി ഭാഗത്ത് ഒരു വീട് തകര്‍ന്നു. പേപ്പാറ വനമേഖലയില്‍ ഉച്ചമുതലുണ്ടായ കനത്ത മഴയാണ് വെള്ളപ്പാച്ചിലിനു കാരണം. വനപ്രദേശത്തുനിന്നു കുത്തിയൊലിച്ചെത്തിയ വെള്ളം, തോട് കരകവിഞ്ഞ് കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലയിലേക്കും കയറി ഒഴുകുകയായിരുന്നു. 15 വീടുകള്‍ ഭാഗികമായി തകര്‍ന്നു.

വെള്ളം ഉയരുന്നത് കണ്ട് ഉടന്‍ തന്നെ നാട്ടുകാരെ തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റിയതിനാല്‍ അപകടം ഒഴിവായി. നിലവില്‍ മഴയും വെള്ളപ്പൊക്കവും കുറഞ്ഞിട്ടുണ്ട്.  അതേസമയം, വൈകിട്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ടുജില്ലകളിലേക്ക്  ഓറഞ്ച് അലര്‍ട്ട്  വ്യാപിപ്പിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

മറ്റ് ആറു ജില്ലകളിലും യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്തുനിന്ന് മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പലര്‍ത്തണം. അപകടസാധ്യതാ മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പത്തു ജില്ലകള്‍ക്ക് യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 

English Summary: Vithura flash flood

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com