ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പട്‌ന∙ ബിജെപിക്കൊപ്പം കൈകോർക്കുന്നതിനായി ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ജെ‍ഡിയു അധ്യക്ഷൻ നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി രാഷ്ട്രീയ ജനതാദൾ (ആർജെഡി) അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ. ‘‘മാലിന്യം വീണ്ടും ചവറ്റുകുട്ടയിലേക്കു പോകുന്നു’’ എന്നായിരുന്നു രോഹിണിയുടെ പോസ്റ്റ്. മാലിന്യങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിന്റെ ചിത്രം സഹിതമായിരുന്നു എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റ്. അതേസമയം, നിതീഷ് കുമാറിനെ അപമാനിച്ചു എന്ന് ആരോപിച്ച് നിരവധി ആളുകൾ പോസ്റ്റിനെതിരെ രംഗത്തെത്തി.

വ്യാഴാഴ്ചയും രോഹിണി എക്സ്‌ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ഒരു കുറിപ്പ് വിവാദമാകുകയും അതു പിന്നീട് നീക്കം ചെയ്യുകയും ചെയ്തിരുന്നു. സോഷ്യലിസ്റ്റ് ആചാര്യന്മാരെന്നു സ്വയം പ്രഖ്യാപിക്കുന്ന ചിലർ കാറ്റിനനുസരിച്ച് ആദർശം മാറുന്നവരാണെന്നായിരുന്നു രോഹിണിയുടെ ഒളിയമ്പ്. ഇതിനെ പ്രതിരോധിച്ച് ആർജെഡി തന്നെ രംഗത്തെത്തി. പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചുള്ളതാണെന്നും നിതീഷ് കുമാറിനെയല്ലെന്നും ആർജെഡി അവകാശപ്പെട്ടു. ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

മഹാസഖ്യ സർക്കാർ പിരിച്ചുവിട്ട ശേഷമാണ് നിതീഷ് കുമാർ ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയാകുന്നത്. രണ്ടു വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഞായറാഴ്ച രാവിലെ ഗവർണറെ കണ്ടു രാജി സമർപ്പിച്ച നിതീഷ് കുമാർ, കോൺഗ്രസിനും ഇന്ത്യ മുന്നണിക്കുമെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.

English Summary:

Row Over Lalu Yadav Daughter's "Garbage" Post After Nitish Kumar Coup

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com