ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചെന്നൈ∙  ക്രീസ് വിട്ടിറങ്ങുന്ന നോൺ സ്ട്രൈക്കറെ ഔട്ടാക്കാൻ ബോളർ പ്രയോഗിക്കുന്നതാണ് ‘മങ്കാദിങ്’ എങ്കിൽ ക്രീസിൽ നിന്നു കാലെടുക്കുന്ന ബാറ്ററെ മിന്നൽ വേഗത്തിൽ സ്റ്റംപ് ചെയ്യുന്നതിനെ ‘ധോണിയിങ്’ എന്നു തന്നെ വിളിക്കണം! കണ്ണടച്ചു തുറക്കുന്നതിനെക്കാൾ വേഗത്തിൽ ചലിക്കുന്ന ധോണിയുടെ കൈകൾ ഐപിഎലിൽ ഇന്നലെയും അദ്ഭുതം പ്രവർത്തിച്ചു.

ബെംഗളൂരു ഇന്നിങ്സിന്റെ 4–ാം ഓവറിൽ നൂർ അഹമ്മദിന്റെ അവസാന പന്ത് കളിക്കാൻ മുന്നോട്ടാഞ്ഞ ഫിൽ സോൾ‍ട്ടിന്റെ കാലുകൾ ക്രീസിൽ നിലത്തു തിരിച്ചെത്തും മുൻ‍പേ പന്ത് പിടിച്ചെടുത്ത് ധോണി ബെയ്ൽസ് ഇളക്കി. മുംബൈയ്ക്കെതിരെ ആദ്യ മത്സരത്തിൽ‍ സൂര്യകുമാർ യാദവിനെ പുറത്താക്കിയതും സമാനമായൊരു മിന്നൽ സ്റ്റംപിങ്ങിലൂടെയായിരുന്നു. അതും അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിന്റെ പന്തിൽ തന്നെ.

ഇന്നലെ ഫീൽഡ് അംപയർ തീരുമാനം തേഡ് അംപയർക്കു കൈമാറിയപ്പോഴും, താൻ ഔട്ട് അല്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു ഇംഗ്ലണ്ട് താരം സോൾ‍ട്ട്. എന്നാൽ റീപ്ലേയിൽ സോൾ‍ട്ടിന്റെ ഉയർന്നു പൊങ്ങിയ കാൽ ക്രീസിൽ തൊടുംമുൻപേ ധോണി സ്റ്റംപ് ഇളക്കിയെന്നു വ്യക്തമായതോടെ ചെപ്പോക്കിലെ ഗാലറിയിൽ ആരവം. സഹതാരങ്ങൾ അഭിനന്ദനം കൊണ്ടു മൂടിയപ്പോഴും നാൽപത്തിമൂന്നുകാരൻ ധോണി നിർവികാരനായി നിന്നു– ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ!

English Summary:

Dhoni's "Dhoniying": Phil Salt Stumped by Lightning-Fast Wicketkeeping

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com