Activate your premium subscription today
Saturday, Apr 12, 2025
കോട്ടയം ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം ക്യാംപസിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ സന്ദർശനം നടത്തി. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ വിഷയത്തിൽ അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു. ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപഴ്സൻ ഡോ. വിജയലക്ഷ്മി ദേശ്മാനെ, റജിസ്ട്രാർ ഡോ. എം.രാധാകൃഷ്ണൻ, കോട്ടയം ഐഐഎംസി ഡയറക്ടർ ഡോ. അനിൽ കുമാർ, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു. ഇന്റർ ഐഐഐടി കായികമേള വിജയികൾക്കുള്ള സമ്മാനദാനവും പുതിയ ഹോസ്റ്റലിന്റെ ശിലാസ്ഥാപന ചടങ്ങും നടന്നു.
ന്യൂഡൽഹി ∙ മുനമ്പത്തെച്ചൊല്ലി ഹൈബി ഈഡനും കേന്ദ്രമന്ത്രി ജോർജ് കുര്യനും തമ്മിൽ വാക്പോര്. സിബിസിഐ, കെസിബിസി പോലെയുള്ള ക്രൈസ്തവ സംഘടനകളോട് ഇപ്പോൾ വലിയ സ്നേഹം കാണിക്കുന്ന ബിജെപി, മണിപ്പൂരിൽ ദേവാലയങ്ങൾ തകർത്ത വിഷയത്തിലടക്കം ഈ സംഘടനകളെ കേട്ടില്ലെന്ന് ഹൈബി ഈഡൻ പറഞ്ഞു.
തിരുവനന്തപുരം∙ നാഗർകോവിൽ-കോട്ടയം എക്സ്പ്രസിനു ചെറിയനാടും നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിനു മാവേലിക്കരയും സ്റ്റോപ്പ് അനുവദിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നിവേദനം പരിഗണിച്ചാണു നടപടി. കഴിഞ്ഞ ആഴ്ചയാണ് ട്രെയിനുകൾക്ക് സ്റ്റോപ്പ് ആവശ്യപ്പെട്ട് ജോർജ് കുര്യൻ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയത്.
പരവൂർ∙ റോഡ്, റെയിൽ വികസനങ്ങളിലൂടെ ഭാരതത്തെ ലോകത്തെ മൂന്നാമത്തെ ശക്തിയായി ഉയർത്താനുള്ള പ്രവർത്തനങ്ങളാണ് നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്നതെന്നു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. പരവൂരിൽ സ്റ്റോപ്പ് അനുവദിച്ച കന്യാകുമാരി–പുനലൂർ പാസഞ്ചർ ട്രെയിനിന് പരവൂർ റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണ ചടങ്ങും ഫ്ലാഗ്
ന്യൂഡൽഹി ∙ കേന്ദ്ര വിഹിതത്തിന്റെ കാര്യത്തിൽ നിലപാട് തിരുത്തി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കേരളത്തിന് കൂടുതൽ കേന്ദ്ര വിഹിതം ലഭിക്കണമെങ്കിൽ സംസ്ഥാന സർക്കാർ ഫിനാൻസ് കമ്മിഷനെ സമീപിക്കണമെന്നാണ് താൻ പറഞ്ഞതെന്ന് ജോർജ് കുര്യൻ പറഞ്ഞു. ‘‘ഇപ്പോൾ കേരളത്തിന് ലഭിക്കുന്ന വിഹിതം 1.9 ശതമാനമാണ്. ഇത് വർധിപ്പിക്കണമെന്നാണ് കേരള സർക്കാരിന്റെ ആവശ്യം. ഇത് നടപ്പാകണമെങ്കിൽ അവർ സമീപിക്കേണ്ടത് ധനകാര്യ കമ്മിഷനെയാണ്. അവർക്ക് അവരുടേതായ ചില നിബന്ധനകൾ ഉണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് കൂടുതൽ വിഹിതത്തിന്റെ കാര്യത്തിൽ റിപ്പോർട്ട് തയാറാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാകും കേന്ദ്രസർക്കാർ തുടർനടപടി സ്വീകരിക്കുന്നത്.
കൊച്ചി ∙ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനുമെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘ഉന്നതകുലജാതർ വേണം ആദിവാസി വകുപ്പ് മന്ത്രിയാകാനെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഏത്രത്തോളം കാലഹരണപ്പെട്ട ചിന്തയാണെന്നു തെളിയിക്കുന്നു. ഏതു കാലത്താണ് ഇവരൊക്കെ ജീവിക്കുന്നതെന്നും’ സതീശൻ ചോദിച്ചു.
കോട്ടയം ∙ കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്തെ അവഹേളിച്ച ജോർജ് കുര്യന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹതയില്ല. പ്രസ്താവന പിൻവലിച്ച് ജോർജ് കുര്യൻ മാപ്പു പറയണം.
ന്യൂഡൽഹി ∙ കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നത്. കേന്ദ്രബജറ്റിൽ വയനാടിനു സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രി ജോർജ് കുര്യന്റെ മറുപടി.
വൈപ്പിൻ∙വഖഫ് നിയമ ഭേദഗതി നടപ്പിലാകുന്നതോടെ മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഇതുമായി ബന്ധപ്പെട്ട് മുനമ്പം നിവാസികൾ നടത്തുന്ന സമരത്തിന് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും എല്ലാ പിന്തുണയും ഉണ്ടാവുമെന്നും ഭൂസംരക്ഷണ സമിതിയുടെ സമരപ്പന്തലിൽ നടത്തിയ പ്രസംഗത്തിൽ
പാലാ ∙ മുനമ്പം വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും നിലപാട് തുറന്നുപറയണമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഭരണഘടന ഉറപ്പുനൽകുന്ന തുല്യത മുനമ്പം വിഷയത്തിൽ പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കണം. കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ) ജനറൽ ബോഡി യോഗം പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് ക്രൈസ്തവർ ഉൾപ്പെടെ ഇപ്പോഴും രാജ്യത്തു വിവേചനം നേരിടുന്നുണ്ടെന്നും ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതി അവർക്ക് അന്യമാണെന്നും അധ്യക്ഷ പ്രസംഗത്തിൽ സിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു.
Results 1-10 of 41
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.