ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചില വാഹനങ്ങളുടെ തലവര അങ്ങനെയാണ്. പുറത്തിറങ്ങുന്ന കാലത്ത് ആർക്കു വേണ്ടാതെ പൊടിപിടിച്ചിരിക്കും. ഉൽപാദനമെല്ലാം അവസാനിപ്പിച്ചതിനു ശേഷം കുറേക്കാലം കഴിഞ്ഞായിരിക്കും അതിന്റെ ജനപ്രീതി വർധിക്കുന്നത്. എന്നാൽ അന്ന് ആരാധനയോടെ ബൈക്കിനെയോർത്ത് കൊതിക്കാം എന്നല്ലാതെ വേറെ വഴിയുണ്ടാവില്ല. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയും ഇന്ത്യൻ കമ്പനിയായ എസ്കോർട്സ് ഗ്രൂപ്പും ചേർന്ന് പുറത്തിറക്കിയ രാജ്ദൂത് 350 എന്ന ആർഡി 350യുടെയും വിധി മറിച്ചല്ല.

അന്നുവരെ ഇന്ത്യയിൽ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച ടെക്നോളജിയുമായി എത്തിയ ബൈക്കായിരുന്നു ആർ‍ഡി 350. റേസ് ഡിറേവ്ഡ് എന്നു കമ്പനി വിളിക്കുന്ന ആർഡി, 1973 മുതല്‍ 1975 വരെ ജാപ്പനീസ് വിപണിയിൽ യമഹ പുറത്തിറക്കിയ ബൈക്കാണ്. മലിനീകരണ നിയന്ത്രണങ്ങൾ മൂലം 1975 ൽ ബൈക്കിന്റെ ഉത്പാദനം യമഹയ്ക്ക് നിർത്തേണ്ടി വന്നു. ജാപ്പനീസ് വിപണിയിൽ പുറത്തിറങ്ങിയ ആർഡി 350 യുടെ പകർപ്പായിരുന്നു ഇന്ത്യയിൽ പുറത്തിറങ്ങിയ ആർഡി. 

ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് ധാരാളം മാറ്റങ്ങൾ വരുത്തിയാണ് യമഹയും രാജ്ദൂതും ചേർന്ന് 1983 ൽ ബൈക്ക് പുറത്തിറക്കിയത്. 2 സ്ട്രോക്ക് പാരലൽ ട്വിൻ എൻജിൻ, റീഡ് വാൽവോടുകൂടിയ ടോർക്ക് ഇൻഡക്‌ഷൻ സിസ്റ്റം, ആറ് സ്പീ‍ഡ് ട്രാൻസ്മിഷൻ എന്നിവ ബൈക്കിലുണ്ടായിരുന്നു. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 4 സെക്കൻഡ് മാത്രമായിരുന്നു ഈ കരുത്തൻ ൈബക്കിന് വേണ്ടി വന്നിരുന്നത്. 

ജപ്പാനിലെ ആർഡി 350 യുടെ കരുത്തു കുറച്ച് ഇന്ധനക്ഷമത വർധിപ്പിച്ചാണ് ഇന്ത്യൻ വിപണിയിലെത്തിച്ചത്. ജപ്പാനിൽ ഒറ്റ മോഡൽ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ ഇന്ത്യയിൽ ഹൈ ടോർക്ക്, ലോ ടോർക്ക് മോഡലുകളുമുണ്ടായിരുന്നു. 347 സിസി എൻജിനാണ് ഇരുമോഡലിനും കരുത്ത് പകർന്നിരുന്നത്. ഹൈടോർക്ക് മോഡലിന് 30.5 ബിഎച്ച്പി കരുത്തും ലോടോർക്ക് മോഡലിന് 27 ബിഎച്ച്പി കരുത്തുമുണ്ട്. 1983 മുതൽ 1985 വരെയാണ് കമ്പനി ഹൈ ടോർക്ക് മോഡലുകൾ പുറത്തിറക്കിയത്. തുടർന്ന് 1989 ൽ നിർമാണം അവസാനിപ്പിക്കുന്നതു വരെ പുറത്തിറക്കിയതു ലോ ടോർക്ക് മോഡലുകളായിരുന്നു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com