നിദ്ര വന്നു തൊടുന്നേരം – അനിയൻ നിലമ്പൂർ എഴുതിയ കവിത

Mail This Article
അമ്മത്താരാട്ടുകൾ
പുസ്തകത്താളിലെ കറുത്തക്ഷരങ്ങൾ.
കൂട്ടുകുടുംബകാലം,
വീട്ടകം നിറയെ
മുഖങ്ങൾ. അമ്മാവന്മാർ, ചേട്ടന്മാർ, അനുജന്മാർ.
തെക്കിനിക്കോലായി-
ലോട്ടവീണ പായയിൽ
ഒരുമിച്ചുറങ്ങിയ നാളുകൾ..
ഉറങ്ങാനായ് കിടന്നിട്ടില്ലന്ന്.
ഉണരാനൊരുക്കമില്ലെങ്കിലോ ഭയം.
പേടിസ്വപ്നങ്ങളെപ്പറ്റി
-പ്പറയുമെല്ലാവരും..
ഉറങ്ങാൻ കഴിയാത്ത രാത്രികൾ,
ദുഃസ്വപ്നങ്ങൾ നിറയും നിദ്രകൾ.
അദ്‌ഭുതമായിരുന്നതൊരുകാലം,
ഭ്രമകാമനകളതെന്തെ-
ന്നറിയാത്ത നാളുകൾ.
സ്വപ്നങ്ങൾ കൂട്ടുകാർ.
നാളേറെക്കഴിഞ്ഞു
ശീതീകരിച്ച മുറികളായ്.
ഉറക്കം മാത്രം വരുന്നീല..
മനസ്സോ നിരാശനാം നിശാചരൻ.
ജീവിതസായാഹ്നത്തിലുമുറങ്ങാൻ കൊതിയേറെ
ദീർഘസുഷുപ്തിയെയെന്തിനു ഭയക്കേണ്ടൂ.

ഒരുങ്ങുക, മനസ്സേ..
മൃത്യുവും ദീർഘനിദ്രയല്ലോ.
Content Summary: Nidra vannu thodum neram, Malayalam poem written by Aniyan Nilambur