ഒരുകാലത്ത് പരുത്തിയും സോയാബീനും സമൃദ്ധമായി വിളയുന്ന മണ്ണായിരുന്ന വിദർഭ എങ്ങനെയാണ് കർഷകരുടെ ശവപ്പറമ്പായി മാറിയത്? വിദർഭ മേഖലയിലെ അകോള ജില്ലയിലെ കാനേരി സറപ്പ് എങ്ങനെ കർഷകരുടെയും അന്നാട്ടിലെ വിവാഹപ്രായമായ യുവാക്കളുടെയും കണ്ണീർപ്പാടമായി മാറി? കാനേരി സറപ്പ് ഗ്രാമത്തിൽ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാതെ ഇരുനൂറ്റൻപതിലേറെപ്പേരാണുള്ളത്. വിവാഹക്കാര്യത്തിൽ അവർക്ക് ഒരൊറ്റ ‘അയോഗ്യത’യേ ഉള്ളൂ!
വിവാഹം നടക്കാത്ത യുവാക്കളിൽ ചിലർ അകോള ജില്ലയിലെ കാനേരി സറപ്പ് ഗ്രാമത്തിലെ കൃഷിയിടത്തിൽ. ചിത്രം: മനോരമ
Mail This Article
×
ഒരുകാലത്ത് പരുത്തിയും സോയാബീനും സമൃദ്ധമായി വിളയുന്ന മണ്ണായിരുന്നു വിദർഭ. വിദേശത്തേക്കും വൻതോതിൽ പരുത്തി കയറ്റുമതി ചെയ്തിരുന്നു. ഒരു ക്വിന്റൽ പരുത്തി കൊടുത്താൽ ഒന്നരപ്പവൻ സ്വർണം വാങ്ങാവുന്ന കാലം ഉണ്ടായിരുന്നെന്ന് ഷേത്കാരി (കർഷക) സംഘടനയുടെ സ്ഥാപക നേതാവ് വിജയ് ജാവന്തിയ പറഞ്ഞു. ഇന്ന് ഒന്നരപ്പവൻ സ്വർണത്തിന് ഒരു ലക്ഷത്തോളം രൂപ നൽകണം; ഒരു ക്വിന്റൽ പരുത്തിക്ക് 7000 രൂപപോലും കിട്ടില്ല. കർഷകദുരിതം എത്രയെന്നു മനസ്സിലാക്കാൻ ഇൗ കണക്കു മാത്രം മതി.
തൊണ്ണൂറുകളുടെ രണ്ടാം പകുതിയിലാണ് പ്രതിസന്ധി രൂക്ഷമായത്. ആഗോളവൽക്കരണവും ഗാട്ട് കരാറുമെല്ലാം വിപണിയുടെ രൂപം മാറ്റി. ടാറ്റയുടേതടക്കം 13 കോട്ടൺ മില്ലുകൾ വിദർഭയിൽ അടച്ചുപൂട്ടി. വിദേശത്തുനിന്നുള്ള വിത്തുകളും കീടനാശിനികളുമെത്തി. പതിവുരീതിവിട്ടുള്ള രാസവളപ്രയോഗങ്ങൾ
English Summary:
How does Kanheri Sarap Village in Maharashtra Transform into a 'Land of Sorrow' for Farmers, and How Does it Affect Men's Marriages?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.