ലോകത്തിലെ ഏറ്റവും നനഞ്ഞു കുതിർന്ന പ്രദേശത്ത് മേയ് മുതൽ ജൂലൈ വരെയുള്ള മഴക്കാലം കഴിഞ്ഞാൽ കൊടും വരൾച്ച. ഇത്തിരിമാത്രം മഴ പെയ്യുന്ന രാജസ്ഥാനിൽ വേനൽക്കാലത്ത് ചിറപ്പുഞ്ചിയിലും ഏറെയാണ് പ്രതിശീർഷ ജലലഭ്യത
അധികമായാൽ അമൃതും വിഷം എന്ന് പറയും പോലെ തന്നെ ഒത്തിരി മഴയും അത്ര നല്ലതല്ലെന്നാണ് ചിറാപുഞ്ചിയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്. മണ്ണും പച്ചപ്പും മാത്രമല്ല, ചരിത്രവും സംസ്കാരവും വരെ ഒലിച്ചുപൊയ്ക്കൊണ്ടിരിക്കുന്ന ചിറാപ്പുഞ്ചിയിലൂടെ ഒരു പഠനയാത്ര. ആദ്യ ഭാഗം ഇവിടെ വായിക്കാം...
ചിറാപുഞ്ചിയിലെ ലിവിങ് റൂട്ട് ബ്രിഡ്ജ്. (Phoho by : istock/Praveen Jayakaran)
Mail This Article
×
ഏറ്റവും കൂടുതൽ മഴ കിട്ടുന്ന ചിറാപുഞ്ചിയിൽ എന്തുകൊണ്ട് വേനൽ കഠിനമാകുന്നു. തീവ്രമഴയും പ്രളയഭീതിയും നേരിടുന്ന കേരളത്തിന് ഇതിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ? ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് 150 വർഷം തികയുന്ന വേളയിൽ ചിറാപുഞ്ചിയുടെ മാറുന്ന മഴക്കണക്കുകളിലൂടെ ഒരു സഞ്ചാരം. ഒരിടത്ത് ഒരിടത്ത് ഒരിക്കൽ ഒരു ചിറാപുഞ്ചി ഉണ്ടായിരുന്നു. ഇന്ന് അവിടെ മഴമാത്രമേയുള്ളൂ, മണ്ണും മനുഷ്യരുമില്ല എന്നു സിലബസ് തിരുത്തേണ്ടി വരുമോ എന്ന ചോദ്യത്തിനാണ് കാലം ഉത്തരം തേടുന്നത്. മഴ മാലപ്പടക്കം പൊട്ടിക്കുന്ന ചിറാപുഞ്ചിക്കു മേൽ ഉരുണ്ടുകൂടുന്നതു പുതിയ കുറെ യാഥാർഥ്യങ്ങളാണ്.
ഒത്തിരി മഴ നല്ലതാണോ? ഇടിമുഴക്കം പോലെ ചോദ്യം. അല്ല എന്നു ചിറാപുഞ്ചിയുടെ അനുഭവം. മണ്ണും പച്ചപ്പും മാത്രമല്ല, ചരിത്രവും സംസ്കാരവും ഒലിച്ചുപോവുകയാണ്. ലോകത്തിലെ ഏറ്റവും നനഞ്ഞു കുതിർന്ന പ്രദേശത്ത് മേയ് മുതൽ ജൂലൈ വരെയാണു മഴക്കാലം. പിന്നെ ഇടവിട്ടു മാത്രം. ഡിസംബറിൽ ഉമിയം നദി ഉൾപ്പെടെ എല്ലാം വറ്റും. ഇത്തിരിമാത്രം പെയ്യുന്ന രാജസ്ഥാനിൽ വേനൽക്കാലത്ത് ഇതിലേറെയാണു പ്രതിശീർഷ
English Summary:
Lessons for Kerala: Why is Cherrapunji, the Wettest Place on Earth, Running Dry? - Part One
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.