മഴ ആർത്തലച്ചു വന്ന് മനുഷ്യരെ കൊന്നൊടുക്കുന്നത് നാം കണ്ടിട്ടുണ്ട്. ഉരുള്‍പൊട്ടലായും വെള്ളപ്പൊക്കമായുമെല്ലാം അത് തുടരുന്നു. എന്നാൽ നിശ്ശബ്ദമായി, നൂലുപോലെ പെയ്യുന്ന മഴ എങ്ങനെയാണ് മനുഷ്യനെ കൊന്നൊടുക്കുന്നത്? ഖാസിക്കുന്നുകൾ പറഞ്ഞുതരും ആ കഥ.
ചിറാപുഞ്ചിയിലെ പ്രേതകഥകൾ പോലും പരിസ്ഥിതിയെ ദ്രോഹിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയതാണോയെന്നു തോന്നും പലപ്പോഴും. അത്രമേൽ യാഥാർഥ്യവും ഫിക്ഷനും കൂടിച്ചേർന്നു കിടക്കുന്ന ഒരിടം. അവിടെ നടന്ന പാരിസ്ഥിതിക യാത്രകളിൽ തെളിയുന്നത് എന്താണ്? വായിക്കാം, ആ യാത്രയുടെ രണ്ടാം ഭാഗം.
വൻതോതിൽ കൽക്കരി – പാറ ഖനനം നടക്കുന്ന പ്രദേശമായി മേഘാലയയിലെ ഖാസിക്കുന്നുകൾ മാറിയിട്ട് വർഷങ്ങളായി. റാറ്റ് ഹോൾ എന്ന നാടൻ വിദ്യ ഉപയോഗിച്ച് മല തുരന്ന് അകത്തേക്ക് നുഴഞ്ഞുകയറി കൽക്കരി മാന്തിയെടുക്കുന്ന ഈ വിദ്യ പാരിസ്ഥിതിക സന്തുലത്തിനു ദോഷമാണെന്നു മനസ്സിലാക്കിയ ഹരിത ട്രൈബ്യൂണൽ 2014ൽ ഇത് നിരോധിച്ചു. എന്നാലും ഗ്രാമങ്ങളിൽ ഇപ്പോഴും ഇത്തരം ഖനനം നടക്കുന്നു. അത് ചിറാപുഞ്ചിയുടെ ഭൂഘടനയെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു.
ഇതേ റാറ്റ് ഹോൾ വിദ്യ സിൽക്കാര്യയിലെ ടണലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഉപയോഗിച്ചു എന്നതു മറ്റൊരു കാര്യം. ജാർഖണ്ഡിലെ കൽക്കരി അടരുകൾ കട്ടിയുള്ളതാണെങ്കിൽ മേഘാലയയിലേത് ദുർബലമാണ്. പലപ്പോഴും ഇതിൽ കയറുന്ന ആളുകൾ കൽക്കരി അടർന്നു വീണ് മരിക്കുന്നത് പതിവായതിനാലാണ് കോടതി ഇതു നിരോധിച്ചത്. എന്നിട്ടും 2018ൽ 15 പേർ മരിച്ച കാര്യം ഗ്രാമീണർ ഇപ്പോഴും ഞെട്ടലോടെ ഓർമിക്കുന്നു.
English Summary:
Lessons for Kerala: Why is Cherrapunji, the Wettest Place on Earth, Running Dry? - Part two
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.