പല പഞ്ചായത്തുകൾക്കും നഗരസഭകൾക്കും മാലിന്യം ഇപ്പോഴും കീറാമുട്ടിയാണ്. നാട്ടുകാരെപ്പോലെത്തന്നെ ‘ഇതെവിടെത്തള്ളും’ എന്നു ചിന്തിക്കുന്ന അധികാരികളും ഒട്ടേറെ. എന്നാൽ അതേ കേരളത്തിലെ ചില നഗരസഭകളും പഞ്ചായത്തുകളും മാലിന്യത്തെ വലിയൊരു സാധ്യതയായി കാണുന്നു. അവർ അതിൽ നിന്നു വരുമാനം കണ്ടെത്തുകയും ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യ വിൽപനയിലൂടെ എറണാകുളം ജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്ത് ഹരിതകർമ സേന സ്വന്തമാക്കിയ നേട്ടം അതിനൊരു മികച്ച ഉദാഹരണമാണ്. എങ്ങനെയാണ് അവർ മാലിന്യത്തെ വരുമാന മാർഗമാക്കിയത്? മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ അരയൻകാവ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിച്ചിരുന്ന മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എംസിഎഫ്) ആമ്പല്ലൂർ പഞ്ചായത്തിലെ ഹരിതകർമ സേന ഏറ്റെടുത്തതോടെയാണു മാലിന്യംവഴി വരുമാനമെത്തിത്തുടങ്ങിയത്. പ്ലാസ്റ്റിക് മാലിന്യം കളർ എച്ച്എം (ഹൈ മോളിക്കുലാർ), വൈറ്റ് എച്ച്എം, സാന്ദ്രത കുറഞ്ഞത് (എൽഡി), സൂപ്പർ എൽഡി, പോളി പ്രൊപ്പലീൻ (പിപി), മിൽമ പാൽ കവർ എന്നിങ്ങനെ ആറായി തിരിക്കും. ഓരോ ഇനവും പിന്നീട്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com