Activate your premium subscription today
Saturday, Apr 5, 2025
ഒമാനില്‍ കാലാവസ്ഥ പതിയെ മാറുന്നു. താപനില ഉയര്‍ന്ന് ചൂടിലേക്ക് നീങ്ങുന്നതായി ഒമാന്‍ കാലാവസ്ഥ നിരക്ഷണ കേന്ദ്രം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തിരുവനന്തപുരം∙ വേനൽ മഴയിൽ മനം കുളിർക്കുമ്പോഴും സംസ്ഥാനത്തെ പകൽ ചൂട് ഉയർന്നു തന്നെ. ചൂടിനു പുറമെ അന്തരീക്ഷത്തിലെ യുവി വികിരണ തോത് ഉയർന്നു നിൽക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന യുവി ഇൻഡക്സ് 10 ആണ്. കോട്ടയം, ആലപ്പുഴ മലപ്പുറം ജില്ലകളിൽ യുവി ഇൻഡക്സ് 9 ഉം രേഖപ്പെടുത്തി. പാലക്കാട് (7), കോഴിക്കോട് (7), വയനാട് (6), തൃശൂർ (6), എറണാകുളം (6), തിരുവനന്തപുരം (6) എന്നിങ്ങനെയാണ് ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത്.
ഈ വേനൽക്കാലത്ത് ഇന്ത്യയിൽ പതിവിലും കൂടുതൽ ചൂട് പ്രതീക്ഷിക്കാമെന്നും കൂടുതൽ ഉഷ്ണതരംഗ ദിവസങ്ങൾ വരാൻ പോവുകയാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയായി രാജ്യത്ത് ഏപ്രിൽ മുതൽ ജൂൺ വരെയാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത്
റാന്നി ∙ കടുത്ത ചൂട് കാർഷിക വിളകളെയും സാരമായി ബാധിച്ചു. കരിഞ്ഞുണങ്ങുകയാണു വിളകൾ. ഏത്തവാഴ, കുടിവാഴ എന്നിവയെയാണ് ചൂട് കൂടുതൽ ബാധിച്ചത്. കുലച്ചതും കുലയ്ക്കാത്തതുമായ വാഴകൾ കരിഞ്ഞുണങ്ങുന്നു. പിണ്ഡിയിലെ വെള്ളം വറ്റുകയാണ്. വേനൽ മഴ പെയ്യുമ്പോൾ ഇത്തരം വാഴകൾ ഒടിഞ്ഞും പിഴുതും വീഴുന്നു. ഉയർന്ന സ്ഥലങ്ങളിൽ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും നാളെയും ചൂടി കൂടിയേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. 39 ഡിഗ്രി സെൽഷ്യസോടെ പാലക്കാട് ജില്ലയിലാകും ഉയർന്ന ചൂട്. തൃശൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കാം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നാണ് പ്രവചനം.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉഷ്ണതരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത - പകർച്ചവ്യാധി പ്രതിരോധ നടപടികൾ
പത്തനംതിട്ട ∙ വരട്ടാർ ഉൾപ്പെടെ ഏകദേശം 5 നദികൾ ഒഴുകുന്ന നാട്. മുന്നൂറോളം കൈത്തോടുകളും അനേകം തണ്ണീർത്തടങ്ങളുമുള്ള പച്ചപ്പിന്റെ തലസ്ഥാന ജില്ല. പക്ഷേ വീടുകളിലെ ശുദ്ധജല ആവശ്യവുമായി ബന്ധപ്പെട്ട ജലസുരക്ഷയുടെ കാര്യത്തിൽ ജില്ല വളരെ പിന്നിലെന്ന് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ സംയുക്ത പഠനം. സംസ്ഥാനത്ത് ജലക്ഷാമമുള്ള പഞ്ചായത്ത് വാർഡുകൾ ഏറ്റവുമധികമുള്ള മൂന്നാമത്തെ ജില്ലയാണ് പത്തനംതിട്ട.
മുംബൈ ∙ ചൂട് കൂടിയതോടെ ഊഷ്ണതരംഗത്തെ നേരിടാൻ നവിമുംബൈ മുനിസിപ്പൽ കോർപറേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. മേയ് 31 വരെ ഉച്ചയ്ക്ക് 12നും 3നുമിടയിൽ സൂര്യാഘാത സാധ്യതയുള്ളതിനാൽ ആ സമയത്തു പുറത്തിറങ്ങുന്നവർ മുൻകരുതലെടുക്കണമെന്ന് അധികൃതർ പറഞ്ഞു. തലകറക്കം, അമിതമായ വിയർപ്പ്, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ
സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് ഒൻപത് പോയിന്റിലെത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ എട്ട് ആണ് യുവി നിരക്ക്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ യുവി ഇൻഡക്സ് ആറ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യുവി ഇൻഡക്സിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ, ജില്ലകളിൽ അഞ്ചും കാസർകോട് മൂന്നുമാണ് യുവി നിരക്ക്.
ചെന്നൈ ∙ സംസ്ഥാനത്ത് താപനില ഉയരുന്ന പശ്ചാത്തലത്തിൽ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും മോര് പാക്കറ്റുകൾ വിതരണം ചെയ്യണമെന്നു ടിഎൻഎസ്ടിസിക്കു ഗതാഗത വകുപ്പ് നിർദേശം നൽകി. ബസ് സ്റ്റാൻഡുകൾ, വിശ്രമമുറികൾ, കന്റീൻ എന്നിവിടങ്ങളിലാണു മോര് വിതരണം ചെയ്യുക. ശുദ്ധജലം ലഭ്യമാക്കാൻ ആർഒ യന്ത്രങ്ങൾ സ്ഥാപിക്കുമെന്നും
Results 1-10 of 526
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.