Activate your premium subscription today
Saturday, Apr 5, 2025
മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാർഷികവും സർദാർ പട്ടേലിന്റെ നൂറ്റിഅൻപതാം ജന്മവാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി എഐസിസി സമ്മേളനം അഹമ്മദാബാദിൽ ഏപ്രിൽ 8,9 തീയതികളിൽ നടക്കുകയാണ്. മൂന്നാം തവണയാണ് കോൺഗ്രസ് സമ്മേളനത്തിനു നഗരം ആതിഥ്യം വഹിക്കുന്നത്. 1902ലെ പതിനെട്ടാം സമ്മേളനമായിരുന്നു ആദ്യത്തേത്. 1921ൽ, 36–ാം സമ്മേളനത്തിനും വേദിയൊരുങ്ങി. 1921ലെ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. നിസ്സഹകരണ- ഖിലാഫത്ത് പ്രസ്ഥാനം സൃഷ്ടിച്ച പ്രതിഷേധത്തിന്റെ ഭൂകമ്പങ്ങളിൽ രാജ്യം ആടിയുലഞ്ഞ കാലം. കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സി.ആർ.ദാസ് ജയിലിലായിരുന്നതിനാൽ ഹക്കീം അജ്മൽഖാൻ താൽക്കാലിക അധ്യക്ഷനായി. കോൺഗ്രസിന്റെ പുതിയ ഭരണഘടന നിലവിൽ വന്നശേഷമുള്ള ആദ്യ സമ്മേളനവുമായിരുന്നു അത്. ഗാന്ധിസം ഇന്ത്യയിൽ ‘മതമായി’ മാറിക്കൊണ്ടിരിക്കുകയാണെന്ന ഷിക്കാഗോ ട്രൈബ്യൂണിന്റെ പ്രവചനങ്ങൾ ശരിവച്ച് പാർട്ടിയുടെ പൂർണനിയന്ത്രണം ഗാന്ധിജിയിലേക്ക് എത്തിയതും അഹമ്മദാബാദിൽവച്ചാണ്.
ഗാന്ധിനഗർ ∙ ഗുജറാത്തിലെ ജാംനഗറിൽ വ്യോമസേനാ വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. സഹ പൈലറ്റിന് ഗുരുതര പരുക്കേറ്റു. താഴെ വീണ വിമാനം പൂർണമായി കത്തിയമർന്നു. പരിശീലന പറക്കലിനിടെ, ജാംനഗറിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് അപകടം. യുദ്ധ വിമാനം താഴെ വീണതിനെ തുടർന്നാണ് തീപിടിച്ചതെന്നും അപകടകാരണം വ്യക്തമല്ലെന്നും ജില്ലാ പൊലീസ് മേധാവി പ്രേംസുഖ് ദേലു പറഞ്ഞു.
ബറോഡയിലെ മഹാരാജാവായിരുന്ന സയാജി റാവു ഗെയ്ക്ക്വാദിന് ദിവാൻ ടി.മാധവ റാവു നൽകിയ ഉപദേശങ്ങളുടെ സമാഹാരമായ ‘മൈനർ ഹിന്റ്സ്’ ഭരണനിർവഹണമേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇഷ്ടപ്പെട്ട പുസ്തകമാണ്. രാഷ്ട്രീയവർഗവും ഗുജറാത്തിലെ ഉദ്യോഗസ്ഥരും നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ് പുസ്തകമെന്നു മുഖ്യമന്ത്രിയായിരുന്ന മോദി പലപ്പോഴും പറഞ്ഞിട്ടുണ്ട്. 19–ാം വയസ്സിൽ ഭരണമേറ്റ സയാജി റാവുവിന് 1881 ഏപ്രിൽ മുതൽ ഏതാണ്ട് ഒൻപതു മാസത്തോളം ആഴ്ചയിലൊരിക്കലാണ് മാധവ റാവു സദ്ഭരണ ഉപദേശങ്ങൾ നൽകിയിരുന്നത്. തിരുവിതാംകൂറിലും ഇൻഡോറിലും ദിവാനായിരുന്ന ശേഷമാണ് മാധവ റാവു ബറോഡയിലെത്തുന്നത്; തിരുവിതാംകൂറിലേതാണ് നല്ല ഭരണമെന്നായിരുന്നു നിലപാട്. മാധവ റാവുവിന്റെ ഉപദേശങ്ങളിൽ മോദിക്ക് ഏറ്റവും പ്രിയപ്പെട്ടവ ഏതൊക്കെയെന്നു വ്യക്തമല്ല. മിക്ക ദിവസങ്ങളിലും മാധവ റാവു ഉപദേശഭാഷണം തുടങ്ങിയിരുന്നത് ഒരുകാര്യം രാജാവിനെ ഓർമിപ്പിച്ചുകൊണ്ടാണ്: ജനങ്ങളുടെ സന്തോഷം വർധിപ്പിക്കുകയെന്നതാണ് സർക്കാരിന്റെ ഒന്നാമത്തെ ഉത്തരവാദിത്തം. അതിൽ വേർതിരിവുകളും പക്ഷപാതവും പാടില്ല. ജനത്തിന്റെ ജീവനും സ്വത്തും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. ജനസന്തോഷം ഉറപ്പാക്കിയാൽ മാത്രമേ ദീർഘകാലം ഭരിക്കാനാവൂ. ഭരണമെന്നതു ശാസ്ത്രവും കലയുമാണെന്നും അതിൽ പ്രാവീണ്യത്തിനു തുടർച്ചയായ പഠനം ആവശ്യമാണെന്നും റാവു പറഞ്ഞു.
ഗാന്ധിനഗർ∙ ഗുജറാത്തിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 18 മരണം. ബനാസ്കാന്ത ജില്ലയിലെ ദീസ മേഖലയിലുള്ള പടക്കനിർമാണശാലയിലാണു സ്ഫോടനമുണ്ടായത്. 5 പേരെ രക്ഷപ്പെടുത്തി. ഒട്ടേറെ തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക
64 വർഷം മുമ്പ് ഒളിച്ചോടിയ ദമ്പതികൾ ആറു പതിറ്റാണ്ടിനു ശേഷം തങ്ങളുടെ സ്വപ്നവിവാഹം സാക്ഷാത്കരിച്ചപ്പോൾ അതിന് സാക്ഷിയായി മക്കളും കൊച്ചുമക്കളും ഉണ്ടായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. 1961 ലാണ് ബാല്യകാല സുഹൃത്തുക്കളായ ഹർഷദും മൃദുവും ഒളിച്ചോടിയത്. രണ്ടു
ഗുജറാത്തില്‍ ദലിതനായതിനാല്‍ ഒരു പൊലീസുകാരനെ മര്‍ദ്ദിക്കുന്നു എന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യൂണിഫോമിലുള്ള ഒരു പൊലീസുകാരനെ ചിലര്‍ തള്ളിമാറ്റുന്നതും പേരെന്താണെന്ന് ചോദിക്കുന്നതും വിഡിയോയില്‍ കാണാം.എന്നാല്‍, പ്രചരിക്കുന്ന വിഡിയോ ഗുജറാത്തില്‍
അഹമ്മദാബാദ് ∙ സുനിത വില്യംസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യയും. ഗുജറാത്തിലെ ജുലാസന്‍ ഗ്രാമം സുനിതയുടെ തിരിച്ചുവരവ് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. സുനിത വില്യംസും സംഘവും സുരക്ഷിതമായി തിരിച്ചെത്താന്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാർഥനകളും പൂജകളും നടന്നിരുന്നു. 9 മാസത്തെ അനിശ്ചിതത്വത്തിന് ശേഷം ഇന്ത്യന്‍ സമയം പുലർച്ചെ 3.40നാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയില്‍ തിരിച്ചെത്തിയത്.
അഹമ്മദാബാദ് ∙ നീണ്ടനാൾ കഴിഞ്ഞ് പേരക്കുട്ടി വീട്ടിലേക്കു വരുമ്പോൾ വീടൊരുക്കുന്നതു പോലുള്ള കാഴ്ചയാണു ഗുജറാത്തിലെ ജുലാസനിൽ. ഉത്സവവും വെടിക്കെട്ടുമൊക്കെയായി സുനിതയുടെ മടക്കം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണു സുനിതയുടെ പിതൃഗ്രാമത്തിലെ നാട്ടുകാർ. സുനിതയുടെ പിതാവായ ഡോ. ദീപക് പാണ്ഡ്യ, മെഹ്സാന ജില്ലയിലുള്ള ഈ ഗ്രാമത്തിലാണു ജനിച്ചത്. 1957 ൽ അദ്ദേഹം യുഎസിലേക്കു കുടിയേറി. വധിക്കപ്പെട്ട ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ഹരേൻ പാണ്ഡ്യയുടെ ഇളയച്ഛനാണു ഡോ. ദീപക് പാണ്ഡ്യ.
മുംബൈ ∙ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ജയന്റ്സിനെ 9 റൺസിനു തോൽപിച്ച മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറി. സ്കോർ: മുംബൈ– 20 ഓവറിൽ 6ന് 179. ഗുജറാത്ത്– 20 ഓവറിൽ 170നു പുറത്ത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധ സെഞ്ചറിയാണ് (33 പന്തിൽ 54) മുംബൈയ്ക്കു കരുത്തായത്. മറുപടി ബാറ്റിങ്ങിൽ ഭാരതി ഫുൾമാലിയുടെ വെടിക്കെട്ട് ഇന്നിങ്സിനും (25 പന്തിൽ 61) ഗുജറാത്തിനെ വിജയത്തിലെത്തിക്കാനായില്ല. നാളെ ബെംഗളൂരുവിനെതിരെയുള്ള മത്സരം കൂടി ജയിച്ചാൽ മുംബൈയ്ക്ക് ഒന്നാമതെത്തി നേരിട്ടു ഫൈനലിൽ കടക്കാം.
ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവായിരിക്കുകയും ബിജെപിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ പാർട്ടിയിൽനിന്നു പുറത്താക്കിയുള്ള ശുദ്ധീകരണമാണ് ഗുജറാത്തിൽ തന്റെ അടിയന്തര ലക്ഷ്യമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ബിജെപിയുടെ ബി ടീമിനെയല്ല ജനങ്ങൾക്കു വേണ്ടത്. സംസ്ഥാനത്തു കോൺഗ്രസിനു രക്ഷപ്പെടണമെങ്കിൽ പത്തുനാൽപതു നേതാക്കളെ പുറത്താക്കാതെ രക്ഷയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഗുജറാത്തിൽ, ബ്ലോക്ക്, ഡിസിസി, രാഷ്ട്രീയകാര്യ സമിതി എന്നീ തട്ടുകളിലുള്ള നേതാക്കളുമായി മാരത്തൺ ചർച്ച നടത്തിയ ശേഷമാണു പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ രാഹുലിന്റെ അസാധാരണ പ്രഖ്യാപനം.
Results 1-10 of 805
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.