ADVERTISEMENT

ന്യൂഡൽഹി∙ മേയ് 1 മുതൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇന്റർചേഞ്ച് ചാർജ് 2 രൂപ വർധിപ്പിക്കാൻ റിസർവ് ബാങ്കും നാഷനൽ പേയ്മെന്റ്സ് കോർപറേഷനും അനുമതി നൽകി. ബാങ്കുകൾ തമ്മിൽ കൈമാറുന്ന തുകയാണിത്. ‘എ’ എന്ന ബാങ്കിലെ ഉപയോക്താവ് ‘ബി’ എന്ന ബാങ്കിന്റെ എടിഎം ഉപയോഗിച്ചാൽ ‘എ’ എന്ന ബാങ്ക് ‘ബി’ എന്ന ബാങ്കിനു നൽകുന്ന തുകയാണ് ഇന്റർചേഞ്ച് ഫീ.

സൗജന്യ പരിധിക്ക് ശേഷമുള്ള ഇടപാടുകൾക്ക് മാത്രമാണ് തുക. ബാങ്കുകൾ തമ്മിലുള്ള ഇടപാടാണെങ്കിലും ഇതിന്റെ ബാധ്യത ഒടുവിൽ ഉപയോക്താക്കളിലേക്കു തന്നെ വരാം. എടിഎം ശൃംഖല കുറവുള്ള ചെറിയ ബാങ്കുകളെയാണ് ഇത് കാര്യമായി ബാധിക്കുക.

പണം പിൻവലിക്കൽ അടക്കമുള്ള ധന ഇടപാടുകൾക്കുള്ള നിരക്ക് 17 രൂപയിൽ നിന്ന് 19 രൂപയാക്കാനും ധന ഇതര ഇടപാടുകൾക്ക് (ബാലൻസ് പരിശോധനയടക്കം) 7 രൂപയെന്നത് 6 രൂപയാക്കാനുമാണ് തീരുമാനം.

ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 5 സൗജന്യ ഇടപാടുകൾ നടത്താം. മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് 3 സൗജന്യ ഇടപാടും മെട്രോ ഇതര കേന്ദ്രങ്ങളിൽ 5 സൗജന്യ ഇടപാടും നടത്താം. സൗജന്യ ഇടപാടുകൾക്കു ശേഷമാണ് നിരക്ക് ഈടാക്കുന്നത്.

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

ATM interchange fees are increasing by ₹2 from May 1st, impacting users exceeding free transaction limits. The RBI and NPCI approved this hike, affecting cash withdrawals and balance inquiries differently.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com