ADVERTISEMENT

നീലേശ്വരം ∙ നഗരസഭയിലെ പുറത്തെക്കൈ പ്രദേശത്ത് നിയമപരമായി അവകാശപ്പെട്ട 3 അടി നടവഴി പോലുമില്ലാതെ ദുരവസ്ഥയിലായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുളള വയോധികരുൾപ്പെടെയുള്ള 10 കുടുംബങ്ങൾ. പണ്ട് നടവഴിയായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങളൊക്കെ ഉടമസ്ഥർ വിറ്റപ്പോൾ ചുറ്റും മതിലുകളുയർന്നു. 10 കുടുംബങ്ങൾ ചക്രവ്യൂഹത്തിലകപ്പെട്ട അവസ്ഥ. അസുഖം വന്നാലോ മരണം നടന്നാലോ മതിലുകൾ കടന്ന് ചുമന്ന് കൊണ്ടുപോകേണ്ട ഗതികേടിലാണിവർ.

മറ്റു ഭൂവുടമകളുമായി സംസാരിച്ചു പ്രശ്നത്തിനു സാധ്യമായ പരിഹാരം എത്രയും പെട്ടെന്ന് ഉണ്ടാക്കാൻ ശ്രമിക്കും.

വർഷങ്ങളായി കാൻസർ ചികിത്സ നടത്തുന്ന 82 വയസുള്ള വെമ്പിരിഞ്ഞൻ രോഹിണിക്കും ഹൃദ്രോഗിയായ മക്കനായി കൃഷ്ണനും വിധവയായ മക്കനായി കാർത്യായനിക്കുമെല്ലാം പറയാനുള്ളത് തുരുത്തിൽ ഒറ്റപ്പെട്ടു പോയ സങ്കടക്കഥയാണ്. എത്രയും പെട്ടെന്ന് ജനപ്രതിനിധികളും കലക്ടറും ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതു സംബന്ധിച്ച് ഇവർ ജില്ലാ നിയമസേവന അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. 

English Summary:

Footpath access is crucial for ten Nileshwaram families facing health emergencies. The lack of a legally mandated footpath, following a land sale, has left elderly and sick residents isolated and vulnerable.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com