ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കോഴിക്കോട്∙പൃഥ്വിരാജിന്റെ ആ പ്രശസ്ത ലംബോർഗിനി ഇനി കോഴിക്കോട്ടുകാരനു സ്വന്തം.  ലംബോർഗിനിയുടെ ഹുറാക്കാൻ ഉപയോഗിച്ചിരുന്ന പൃഥ്വിരാജ്  പ്രീമിയം കാർ ഡീലറായ റോയൽഡ്രൈവിനാണ് ഈ വാഹനം കൈമാറിയിരുന്നത്. ലംബോർഗിനിയുടെ സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കളായാ ഉറൂസ് വാങ്ങിയപ്പോഴാണ് തന്റെ ഹുറാക്കാൻ കൈമാറിയത്.

ഇന്‍ഡോ ഇലക്ട്രിക് മാര്‍ട്ട് ഉടമ വി സനന്ദിന്റെ മക്കള്‍ മാനവ് ഇന്‍ഡോയും അഭിനവ് ഇന്‍ഡോയും റോയല്‍ഡ്രൈവില്‍ ലംബോര്‍ഗിനി ഹുറാക്കാന്റെ സമീപം.
ഇന്‍ഡോ ഇലക്ട്രിക് മാര്‍ട്ട് ഉടമ വി സനന്ദിന്റെ മക്കള്‍ മാനവ് ഇന്‍ഡോയും അഭിനവ് ഇന്‍ഡോയും റോയല്‍ഡ്രൈവില്‍ ലംബോര്‍ഗിനി ഹുറാക്കാന്റെ സമീപം.

കോഴിക്കോട് സ്വദേശിയും ഇൻഡോ ഇലക്ട്രിക് മാർട്ട് ഉടമയുമായ വി.സനന്ദാണ് റോയൽഡ്രൈവ് കോഴിക്കോട് ഷോറൂമിൽനിന്ന് ആ ഹുറാക്കാൻ സ്വന്തമാക്കിയത്. വാഹനം ഏറ്റുവാങ്ങാനെത്തിയത് സനന്ദിന്റെ മക്കളായ മാനവ് ഇൻഡോയും അഭിനവ് ഇൻഡോയുമായിരുന്നു. 

ഹുറാക്കാന്റെ എൽപി 580 എന്ന റിയർ വീൽ ഡ്രൈവ് മോഡലിന് നാലരക്കോടിയോളം രൂപ വിലയുണ്ട്. 2018ലാണ് പൃഥ്വിരാജ് ഈ ഹുറാക്കാൻ സ്വന്തമാക്കിയത്. വെറും 1100 കിലോമീറ്റർ മാത്രമേ ഈ കാർ സഞ്ചരിച്ചിട്ടുള്ളു. 5.2 ലീറ്റർ, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എൻജിനാണ് ഈ സൂപ്പർ കാറിൽ. ഈ എൻജിന് 572 ബിഎച്ച്പി കരുത്തും 540 എൻഎം ടോർക്കുമുണ്ട്. 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർ ബോക്‌സ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.4 സെക്കൻഡ് മാത്രം മതി. ഈ കാറിന്റെ പരമാവധി വേഗം 320 കിലോ മീറ്ററാണ്. 

English Summary: Prithviraj Lamborghini Huracan In Calicut

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com