ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മസ്‌കത്ത് ∙ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ഒമാനില്‍ കഴിയുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ വ്യാപക പരിശോധന. വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി തൊഴില്‍ നിയമലംഘകര്‍ അറസ്റ്റിലായി. ബര്‍ക, ഇസ്‌കി, ദുകം, അല്‍ വുസ്ത, സൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫയര്‍ വിഭാഗം സെക്യുരിറ്റി ആൻഡ് സേഫ്റ്റി സര്‍വീസസ് കോര്‍പറേഷനുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ജനുവരി ഒന്ന് മുതല്‍ തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിന് കര്‍ശന പരിശോധന നടത്തിവരികയാണ് മന്ത്രാലയം. മസ്‌കത്തിലടക്കം വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധനകള്‍ നടന്നുവരികയാണ്. തൊഴിലിടങ്ങളിലെത്തിയുള്ള പരിശോധനകളില്‍ നിയമങ്ങളും മന്ത്രാലയം ഉത്തരവുകളും ലംഘിച്ച് തൊഴിലെടുക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുകയാണ് ചെയ്തുവരുന്നത്. തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. മസ്‌കത്ത്, ദോഫാര്‍, ബാത്തിന ഗവര്‍ണറേറ്റുകളിലാണ് ആദ്യഘട്ട പരിശോധനകള്‍. തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായി സഹായവുമായി സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗവുമായി സഹകരിച്ച് പരിശോധന ശക്തിപ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

തൊഴില്‍ നിയമങ്ങള്‍, സ്വദേശിവത്കരണം ഉള്‍പ്പെടെയുള്ള മന്ത്രാലയ നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചവരാണ് പിടിയിലാകുന്നത്. യഥാര്‍ഥ സ്‌പോണ്‍സറില്‍ നിന്ന് മാറി മറ്റുള്ളവര്‍ക്കു വേണ്ടി തൊഴിലെടുക്കുന്നവരും സ്വന്തം നിലയ്ക്ക് തൊഴില്‍ ചെയ്യുന്നവരുമെല്ലാം പിടിയിലായവരില്‍ പെടുന്നു. കൃത്യമായ രേഖകള്‍ ഇല്ലാത്തവരും ഉള്ള രേഖകളുടെ കാലാവധി പുതുക്കാത്തവരും നിയമ നടപടികള്‍ നേരിടുന്നവരിലുണ്ട്.

English Summary:

Widespread Screening for Expatriates Violating Labor Laws in Oman

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com