ADVERTISEMENT

ഹൂസ്റ്റണ്‍∙ യുക്രെയ്നിൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാനാണോ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നത് എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ‌റഷ്യയും കീവും തമ്മിലുള്ള സമാധാനത്തിന് മധ്യസ്ഥത വഹിക്കാനുള്ള വാഷിങ്‌ടനിന്റെ പ്രതീക്ഷകൾ വൈറ്റ് ഹൗസിൽ നടന്ന ‘തീപാറുന്ന ഏറ്റുമുട്ടലിന്’ ശേഷം മങ്ങിയിരുന്നു.

എങ്കിലും ആഴ്ചകൾക്ക് ശേഷം ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും ഒരുമിച്ചിരുന്നതോടെ പ്രതീക്ഷകൾ വീണ്ടും സജീവമായിരിക്കുകയാണ്. നിലവിലുള്ള സംഘർഷം ചർച്ച ചെയ്യുന്നതിനായി ട്രംപും പുടിനും നടത്തിയ നേരിട്ടുള്ള ചർച്ചകളുടെ ഒരു പരമ്പരയ്ക്കു ശേഷമാണ് സെലെൻസ്കിയുമായി ട്രംപ് ചർച്ച നടത്തിയത് എന്നത് ശ്രദ്ധേയമാണ്.

'വളരെ നല്ലവതും' 'പോസിറ്റീവുമായ' ചർച്ചയെന്ന് ഇരുനേതാക്കളും സംഭാഷണത്തെ വിശേഷിപ്പിച്ചത് സമാധാന പ്രതീക്ഷകളെ ജ്വലിപ്പിക്കുന്നതായി. 'അമേരിക്കയുമായി ചേർന്ന്, പ്രസിഡന്റ് ട്രംപുമായി കൈകോർത്ത്, അമേരിക്കൻ നേതൃത്വത്തിന് കീഴിൽ' ശാശ്വത സമാധാനം കൈവരിക്കാൻ കഴിയുമെന്ന് സെലെൻസ്കി പറഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടികളിൽ ഒന്ന് ഊർജ്ജത്തിനും മറ്റ് സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക എന്നതാണ്.

കൂടുതൽ വ്യോമ പ്രതിരോധ വിഭവങ്ങൾ അഭ്യർഥിക്കുന്നതിനിടയിൽ, യുഎസിന്റെ സൈനിക പിന്തുണയ്ക്ക്, പ്രത്യേകിച്ച് ജാവലിൻ മിസൈലുകൾക്ക് സെലെൻസ്കി നന്ദി രേഖപ്പെടുത്തി. ആക്രമണങ്ങൾ ഒഴിവാക്കാൻ യുക്രേനിയൻ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകിച്ച് റഷ്യൻ നിയന്ത്രണത്തിലുള്ള യുക്രെയ്നിലെ ആണവ നിലയം, യുഎസ് ഏറ്റെടുക്കണമെന്നും ട്രംപ് നിർദ്ദേശിച്ചു.

യുഎസ് - യുക്രെയ്ൻ ധാതു ഇടപാടും ചർച്ച ചെയ്യപ്പെട്ടു. യുഎസ് ധാതു കരാറിന് അപ്പുറമാണ് സമാധാന ചർച്ചകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. 'യുദ്ധസമയത്ത് യുക്രെയ്നിൽ നിന്ന് കാണാതായ കുട്ടികളെക്കുറിച്ചും, തട്ടിക്കൊണ്ടുപോയ കുട്ടികളെക്കുറിച്ചും' ട്രംപ് സെലെൻസ്കിയോട് ചോദിച്ചു. ആ കുട്ടികളെ തിരികെ കൊണ്ടുവരുമെന്ന് ഉറപ്പാക്കാൻ ഇരുപക്ഷവുമായും ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് ഉറപ്പു നൽകി.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായുള്ള തന്റെ ഫോൺ വിളിയെക്കുറിച്ച് ട്രംപ് സെലെൻസ്കിയെ അറിയിച്ചു.  രണ്ടാം ഘട്ട സമാധാന ചർച്ചകൾക്കും ഭാഗിക വെടിനിർത്തൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി യുക്രെയ്നിലെയും അമേരിക്കയിലെയും ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ സൗദി അറേബ്യയിൽ കൂടിക്കാഴ്ച നടത്തുമെന്ന് സെലെൻസ്കി പറഞ്ഞതും പ്രതീക്ഷ നൽകുന്നതാണ്.

English Summary:

President Donald Trump and Ukrainian President Volodymyr Zelensky sat down together

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com