ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊച്ചി:  ആഗോള സ്വര്‍ണാഭരണ രംഗത്ത് ഡിസൈനിങ്, നിർമാണം, മൊത്തവിൽപ്പന, കയറ്റുമതി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിന്‍സ്മേര ഗ്രൂപ്പ് ജ്വല്ലറി രംഗത്തേക്കും കടക്കുന്നു.  ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി രണ്ടു വര്‍ഷത്തിനുള്ളില്‍ 20 ജ്വല്ലറികളും ഫാക്ടറികളും തുറക്കും. ഏപ്രിലിൽ കോഴിക്കോട് ആദ്യ ജ്വല്ലറി അരംഭിക്കുമെന്ന് പ്രൊമോട്ടർമാരിൽ ഒരാളായ ദിനേഷ് കാമ്പ്രത്ത് പറഞ്ഞു. വിപുലീകരണത്തിനായി 3 വർഷത്തിനുള്ളിൽ ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.

ആദ്യഘട്ടത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോറുകളും കണ്ണൂരില്‍ ഫാക്ടറിയും തുറക്കും. കൂടാതെ അബുദാബി, ദുബായ്, ഷാര്‍ജ എമിറേറ്റ്സുകളില്‍ ഷോറൂമും ഫാക്ടറിയും ആരംഭിക്കും. മെയ് മാസത്തിൽ കൊച്ചി എംജി റോഡിലും ഷോറൂം തുറക്കും. 2500ഓളം തൊഴിലവസരങ്ങളാണ് ഒരുക്കുന്നത്. നിലവില്‍ വിന്‍സ്മേര ഗ്രൂപ്പിനു കീഴില്‍ 1000ലധികം ജീവനക്കാരാണുള്ളത്. ഇതില്‍ പകുതിയോളം വനിതകളാണ്.

ഷാര്‍ജ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 50000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളിലാണ് നിലവില്‍ ആഭരണങ്ങളുടെ നിര്‍മാണവും ഡിസൈനിങും നടത്തുന്നത്.

2030ഓടെ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) ലക്ഷ്യമിടുന്നു. നടന്‍ മോഹന്‍ലാലാണ് വിന്‍സ്മേരയുടെ ബ്രാന്‍ഡ് അംബാസിഡറായി എത്തുന്നത്. കണ്ണൂര്‍ സ്വദേശികളായ ദിനേഷ് കാമ്പ്രത്ത്, അനില്‍ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്ണന്‍ കാമ്പ്രത്ത് എന്നിവരാണ് വിന്‍സ്മേര ഗ്രൂപ്പിന്റെ സ്ഥാപകര്‍.

English Summary:

Winsmera Group, a leading jewelry company, is launching its first showroom in Kozhikode, Kerala, in April, with plans for rapid expansion across India and the Gulf. Learn more about their ambitious growth strategy and job creation initiatives.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com