ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഈറോഡ് ∙ ആഭ്യന്തര പ്രശ്നം മൂലം സാമ്പത്തിക ഞെരുക്കത്തിലായ ശ്രീലങ്കയ്ക്കു തമിഴ് യാചകന്റെ സംഭാവന. ഡിണ്ടിഗൽ കലക്ടറുടെ ജനസമ്പർക്ക പരിപാടിയിത്തിലെത്തിയ തൂത്തുക്കുടി ജില്ലയിലെ പാണ്ടി (70) ആണു ശ്രീലങ്ക സാമ്പത്തിക നിധിയിലേക്കു 10,000 രൂപ കൈമാറിയത്. 

1980ൽ മുംബൈയിലെത്തിയ പാണ്ടി ചായക്കട നടത്തിയും ചുമടെടുത്തും മറ്റും ജീവിതം തള്ളിനീക്കി. 2000ൽ തമിഴ്നാട്ടിലെത്തി വിവിധ ജില്ലകളിലെ തീർഥാടന കേന്ദ്രങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ഭിക്ഷാടനം നടത്തി. ഭിക്ഷാടനത്തിലൂടെ ലഭിച്ച തുക തമിഴ്നാട്ടിലെ 400 സർക്കാർ സ്കൂളുകൾക്കു പ്രാഥമിക സൗകര്യങ്ങളൊരുക്കാൻ നൽകിയ ചരിത്രവും പാണ്ടിക്കുണ്ട്. ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച പണം കൊണ്ടു പലതരത്തിലുള്ള സേവനങ്ങൾ നടത്തിയതായും പാണ്ടി പറഞ്ഞു.

ശ്രീലങ്കയിലെ തമിഴ് ജനതയുടെ കഷ്ടപ്പാട് മാധ്യമങ്ങളിൽക്കൂടി അറിഞ്ഞപ്പോൾ തന്റെ സമ്പാദ്യത്തിന്റെ ചെറിയൊരു ഭാഗം ജില്ലാ കലക്ടർ മുഖേന എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. വൻ സുരക്ഷയുള്ള കലക്ടറേറ്റിലെത്തിയപ്പോൾ തടഞ്ഞെങ്കിലും കലക്ടറെ കണ്ടു സഹായം കൈമാറാനായതിന്റെ സന്തോഷത്തിലാണു പാണ്ടി.

English Summary: Pandi help to Srilanka

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com