ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ കഴിഞ്ഞ ആഴ്ച പാർലമെന്റിൽ അവതരിപ്പിച്ച കണക്കനുസരിച്ച് ഇതുവരെ 16,518 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണു വിറ്റത്. കോൺഗ്രസിനു ലഭിച്ചതിനെക്കാൾ (1,123 കോടി) 6 മടങ്ങ് അധികമാണു ബിജെപിക്കു (6,566 കോടി) ലഭിച്ചത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾക്കാണ് ഇലക്ടറൽ ബോണ്ട് സംഭാവനകൾ ഏറെയും ലഭിച്ചത്.

electoral-bond

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ട് അനുസരിച്ചു കഴിഞ്ഞ 6 വർഷത്തിനിടെ രാജ്യത്തെ 31 പാർട്ടികൾക്കു ലഭിച്ച സംഭാവനകളിൽ പകുതിയിലേറെയും ബോണ്ടുകൾ വഴിയായിരുന്നു. കോൺഗ്രസ് അടക്കം 6 ദേശീയ പാർട്ടികൾക്ക് ആകെ ലഭിച്ച സംഭാവനയുടെ 3 മടങ്ങാണ് ബിജെപിക്കു മാത്രം ലഭിച്ചത്.

5 വർഷത്തിനിടെ വിറ്റുപോയ മൊത്തം ഇലക്ടറൽ ബോണ്ടുകളുടെ മൂല്യത്തിന്റെ 94.25 ശതമാനവും ഒരു കോടി രൂപയുടെ ഗുണിതങ്ങളായിട്ടാണു വാങ്ങിയിരിക്കുന്നത്. 1000 രൂപയുടെ വെറും 99 ബോണ്ടുകളാണ് (99,000 രൂപ) വിറ്റുപോയത്. കോർപറേറ്റ് ഫണ്ടിങ്ങിന്റെ തോതു വ്യക്തമാക്കുന്നതാണു കണക്കുകളെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.

electoral-bond-1
English Summary:

Most of the bonds are for ruling parties

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com