ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൽപറ്റ ∙ ജെ.എസ്.സിദ്ധാർഥനെതിരെ വിദ്യാർഥിനി നൽകിയ പരാതി ആസൂത്രിതമെന്നു സംശയം. സിദ്ധാർഥന്റെ മരണശേഷമാണു കോളജിലെ ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റിക്കു പരാതി ലഭിക്കുന്നത്. മലയാളം എഴുതാനറിയാത്ത വിദ്യാർഥിനിയുടെ പേരിൽ മറ്റാരോ എഴുതിക്കൊടുത്തതാണു പരാതിയെന്ന് പൊലീസ് കണ്ടെത്തി. 

18നു സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയശേഷം ലഭിച്ച പരാതിയിൽ അഡ്മിഷൻ നമ്പറോ പേരോ മറ്റു വിവരങ്ങളോ ഉൾപ്പെടുത്തിയിരുന്നില്ലെന്നതിനാൽ പരാതിക്കാരിയെ കണ്ടുപിടിക്കാനായില്ല. 2 ദിവസത്തിനുശേഷം മറ്റൊരു പരാതികൂടി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു പരാതിക്കാരിയെ കണ്ടെത്താനായത്. എന്നാൽ, പൊലീസിൽ പരാതി നൽകാൻ പെൺകുട്ടി തയാറായിട്ടുമില്ല. 

സിദ്ധാർഥൻ ജീവിച്ചിരിപ്പില്ലെന്നതിനാൽ കുറ്റാരോപിതന്റെ ഭാഗം കേൾക്കാൻ  കഴിയാത്തതുകൊണ്ട് ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റി പരാതി തീർപ്പാക്കുകയാണു ചെയ്തത്. സിദ്ധാർഥന്റെ മരണശേഷം കുറ്റകൃത്യത്തിന്റെ തീവ്രത കുറച്ചുകാണിക്കാനായി കെട്ടിച്ചമച്ചതാണു പരാതിയെന്നു കരുതുന്നു.

English Summary:

Complaint against Siddharth planned

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com