ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ യുജിസി നിബന്ധന മറികടന്ന്, സിൻഡിക്കറ്റ് അംഗമായ ഡിവൈഎഫ്ഐ നേതാവിനെ ചെയർമാനാക്കി 4 വർഷ ബിരുദ കോഴ്സിലെ അധ്യാപക നിയമനത്തിനു സിലക്‌ഷൻ കമ്മിറ്റി രൂപീകരിച്ചതിൽ വൈസ് ചാൻസലറോടു ഗവർണർ റിപ്പോർട്ട് ആവശ്യപ്പെടും. നടപടിയിൽ ക്രമക്കേടും നിക്ഷിപ്ത താൽപര്യവും ചൂണ്ടിക്കാട്ടി സെനറ്റ് അംഗം കൂടിയായ എം.വിൻസന്റ് എംഎൽഎ ഗവർണർക്ക് ഇന്നലെ പരാതി നൽകിയിരുന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെ.എസ്.ഷിജുഖാൻ ചെയർമാനായി, യുജിസി നിബന്ധനകൾ ലംഘിച്ചു സിലക്‌ഷൻ കമ്മിറ്റി രൂപീകരിച്ചതു ‘മനോരമ’യാണു റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ 27ന് ആരംഭിച്ച അഭിമുഖങ്ങളിൽ പലതും ക്വോറം തികയാതെയാണു നടത്തിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പുറമേ നിന്നുള്ള 2 വിഷയവിദഗ്ധർ ഉൾപ്പെടെ 4 പേർ പങ്കെടുത്താൽ മാത്രമേ സമിതിയുടെ ക്വോറം തികയുകയുള്ളൂ. എന്നാൽ ഷിജുഖാൻ, വകുപ്പു മേധാവി, സർവകലാശാലയിലെ വിദഗ്ധൻ എന്നിങ്ങനെ 3 പേരാണു ചില അഭിമുഖങ്ങളിൽ പങ്കെടുത്തത്. യുജിസി നിബന്ധന പ്രകാരം സർവകലാശാലാ റ‍ജിസ്ട്രാർ ഈ സിലക്‌ഷൻ കമ്മിറ്റിയിൽ അംഗമല്ല. എന്നാൽ റജിസ്ട്രാറെക്കൂടി ഉൾപ്പെടുത്തിയാണു കമ്മിറ്റി രൂപീകരിച്ചത്.

സിൻഡിക്കറ്റ് അംഗം കൂടിയായ പ്രഫസറെ ചെയർപഴ്സനാക്കി താൻ യുജിസി നിബന്ധനപ്രകാരമുള്ള പാനൽ രൂപീകരിച്ചിരുന്നെന്നും അതു തള്ളിയെന്നുമാണു വിസിയുടെ നിലപാട്. എന്നാൽ, യുജിസി നിബന്ധനയ്ക്കു വിരുദ്ധമായ സിൻഡിക്കറ്റ് തീരുമാനം എന്തുകൊണ്ട് അംഗീകരിച്ചുവെന്നതു ഗവർണറോടു വിസി വിശദീകരിക്കേണ്ടിവരും.

11 വകുപ്പുകളിലേക്കായി 12 അധ്യാപകരെയാണു 11 മാസത്തെ കരാറിൽ നിയമിക്കുന്നത്. ഇതിൽ അഞ്ചെണ്ണത്തിന്റെ അഭിമുഖം കഴിഞ്ഞു.

English Summary:

Governor seeks report for illegal appointment in Kerala University

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com