ഇന്ത്യൻ ആകാശത്ത് വിമാനങ്ങൾക്ക് അത്ര നല്ല സമയമല്ല. 1994 ല്‍ വ്യോമഗതാഗതം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തതിനു ശേഷം ഒട്ടേറെ കമ്പനികളുടെ പറന്നുയരലുകൾക്കും തകർച്ചയ്ക്കും നമ്മുടെ ആകാശപാതകൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ രാജ്യത്ത് ചിറകറ്റു വീണത് വലുതും ചെറുതുമായ ഇരുപത്തിയഞ്ചിലേറെ വിമാന കമ്പനികളാണ്. അതിലെ ഏറ്റവും പുതിയ കണ്ണിയാണ് ഗോ ഫസ്റ്റ് എന്ന ഗോ എയർ. ഭീമമായ പ്രവർത്തനച്ചെലവ്, കുറഞ്ഞ ലാഭക്ഷമത, കടുത്ത മത്സരം എന്നിവയാണ് മറ്റുകമ്പനികളെ പ്രതിസന്ധിയിലാക്കിയതെങ്കിൽ ഗോ ഫസ്റ്റിനെ വെട്ടിലാക്കിയത് ഒരു എൻജിനാണ്.

loading
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com