3 പതിറ്റാണ്ടിനിടെ ഇന്ത്യയിൽ ചിറകറ്റു വീണത് ഇരുപത്തിയഞ്ചിലേറെ വിമാന കമ്പനികൾ. അതിലെ ഏറ്റവും പുതിയ കണ്ണിയാണ് ഗോ ഫസ്റ്റ്. ഒരു ഘട്ടത്തിൽ രാജ്യത്തെ 10% വരെ വ്യോമയാത്രാ വിപണി സ്വന്തമാക്കിയിരുന്ന ഗോ ഫസ്റ്റ് എങ്ങനെയാണു തകർച്ചയിലേക്കു കൂപ്പുകുത്തിയത്?
1970കളിൽ ഉപയോഗിച്ചിരുന്ന സ്റ്റേജ് 1 പ്രാറ്റ് ആൻഡ് വിറ്റ്നി ജെറ്റ് എൻജിന്റെ ടർബൈൻ വൃത്തിയാക്കുന്ന യുവതി. ലണ്ടനിലെ ഫൈൻ ആർട്സ് ആൻഡ് ആന്റിക്ക്സ് പ്രദർശനമേളയിലെ ദൃശ്യം (Photo by GEOFF CADDICK / AFP)
Mail This Article
×
ഇന്ത്യൻ ആകാശത്ത് വിമാനങ്ങൾക്ക് അത്ര നല്ല സമയമല്ല. 1994 ല്‍ വ്യോമഗതാഗതം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തതിനു ശേഷം ഒട്ടേറെ കമ്പനികളുടെ പറന്നുയരലുകൾക്കും തകർച്ചയ്ക്കും നമ്മുടെ ആകാശപാതകൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ രാജ്യത്ത് ചിറകറ്റു വീണത് വലുതും ചെറുതുമായ ഇരുപത്തിയഞ്ചിലേറെ വിമാന കമ്പനികളാണ്. അതിലെ ഏറ്റവും പുതിയ കണ്ണിയാണ് ഗോ ഫസ്റ്റ് എന്ന ഗോ എയർ. ഭീമമായ പ്രവർത്തനച്ചെലവ്, കുറഞ്ഞ ലാഭക്ഷമത, കടുത്ത മത്സരം എന്നിവയാണ് മറ്റുകമ്പനികളെ പ്രതിസന്ധിയിലാക്കിയതെങ്കിൽ ഗോ ഫസ്റ്റിനെ വെട്ടിലാക്കിയത് ഒരു എൻജിനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.