ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

രണ്ടുവർഷം നീണ്ട ഡേറ്റിങ്ങിനു ശേഷം 2017ലായിരുന്നു ടെന്നിസ് താരം സറീന വില്യംസും  അലക്സിസ് ഒഹാനിയയും വിവാഹിതരായത്. ഇപ്പോഴിതാ ഒഹാനിയയുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് പറയുകയാണ് സറീന വില്യംസ്. ഇരുവർക്കും ഏറ്റവും പ്രിയപ്പെട്ട മാർവൽ, അയേൺ മാൻ സിനിമകളെ കുറിച്ച് സംസാരിച്ചാണ് പ്രണയത്തിലെത്തുന്നതെന്ന് സറീന വില്യംസ് പറയുന്നു. 

‘ഒരിക്കൽ അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അലക്സ് ഈ സിനിമകളെ കുറിച്ച് സംസാരിച്ചു. ഇത് എന്റെ ഹൃദയത്തിലേക്കുള്ള വഴിതുറന്നു.’– ഇഎസ്പിഎന്നിനു നൽകിയ അഭിമുഖത്തിലായിരുന്നു സറീനയുടെ പ്രതികരണം. പ്രസ്തുത അഭിമുഖത്തിൽ  അലക്സിസും പങ്കെടുത്തിരുന്നു. ‘ഞാൻ കുറച്ച് സിനിമകൾ മാത്രമാണ് കണ്ടത്. എന്നാൽ ഇതേകുറിച്ച് ആഴത്തിൽ പഠിക്കാറുണ്ട്. പക്ഷേ, ആ സംഭാഷണത്തിന്റെ തുടക്കം അത്ര ലളിതമായിരുന്നില്ലെന്നും അലക്സിസ് വെളിപ്പെടുത്തി. 

സറീന ഒരു നിബന്ധന വച്ചാണ് ഡേറ്റിങ്ങിനു തയാറായത്. ഡേറ്റിങ്ങിനു മുൻപ് സറീനയുടെ അസിസ്റ്റന്റ് ജിൽ സ്മോളറുമായി സംസാരിക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് രണ്ട് മണിക്കൂറോളം സ്മോളർ എന്നെ ചോദ്യം ചെയ്തു. പലതും പരിധിവിട്ട ചോദ്യങ്ങളായിരുന്നു. എനിക്കു കുട്ടികളുണ്ടോ, വിവാഹിതനാണോ എന്നെല്ലാം ചോദിച്ചു. എന്നാലും സറീന തുടക്കം മുതല്‍ നേർരേഖയിലുള്ള  സമീപനമായിരുന്നു.’– അലക്സിസ് വ്യക്തമാക്കി. സറീനയ്ക്കും അലക്സിസിനും രണ്ടു പെൺകുട്ടികളാണ് ഉള്ളത്. ഏഴുവയസ്സുള്ള അലക്‌സിസ് ഒളിമ്പിയ ഒഹാനിയന്‍ ജൂനിയറും അതിറ റിവര്‍ ഒഹാനിയനും. 

English Summary:

Serena Williams and Alexis Ohanian's Love Story: How Iron Man Sparked Romance

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com