രാമായണസംഗീതാമൃതം പതിനൊന്നാം ദിനം – നാരദ രാഘവ സംവാദം

Mail This Article
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ അയോധ്യാകാണ്ഡത്തിലെ ആരംഭ ഭാഗത്ത് രചിക്കപ്പെട്ട നാരദ രാഘവ സംവാദം നാരദമഹർഷി ശ്രീരാമദേവനെ സന്ദർശിക്കുന്നതും അവർ തമ്മിലുള്ള സംഭാഷണവും അടങ്ങിയതാണ്. നാരദമഹർഷി ശ്രീരാമദേവനെ വന്ദിച്ചു സ്തുതിക്കുന്നതോടൊപ്പം പറയുന്നു. ''ഹേ സത്യപരാക്രമനായ സദ്‌ഗുണവാരിധേ, സാക്ഷാൽ നാരായണനും രുദ്രനും ബ്രഹ്മാവും രക്ഷോവരനും അർക്കജനും രാജപ്രവര കുമാരനും ഒക്കെ രാജീവലോചനനായ ഭവാൻ തന്നെയാകുന്നു.
വിസ്തരിച്ചെന്തിന് ഞാൻ ഏറെപ്പറയുന്നു! സമ്പൽക്കരിയും ലതാരൂപിണിയും താമസിയും ദണ്ഡനീതിയും ഒക്കെ സാക്ഷാൽ ജാനകീദേവിയാകുന്നു. ഇപ്രകാരം നാരദമഹർഷി ശ്രീരാമഭഗവാനെ വാഴ്ത്തിസ്തുതിക്കുന്നു. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം ജി ശ്രീറാം. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റിക്കോഡിങ് അനിൽ കൃഷ്ണ.
തയാറാക്കിയത്: അനിൽ കൃഷ്ണ