ADVERTISEMENT

കൊടുങ്ങല്ലൂർ ∙വാഹന പരിശോധന നടത്തിയ പൊലീസിനെ ആക്രമിച്ചു ജീപ്പിന്റെ ചില്ലു തകർത്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. പൊയ്യ ഇറ്റിത്തറ വീട്ടിൽ രാഹുലിനെ (35) ആണ് ഇൻസ്പെക്ടർ ബി.കെ.അരുണും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ രാത്രി തെക്കേ നടയിൽ വാഹന പരിശോധനയ്ക്കിടെ അമിത വേഗത്തിൽ എത്തിയ കാർ പൊലീസ് തടഞ്ഞു. വാഹനം ഓടിച്ച എടവിലങ്ങ് സ്വദേശി ബിമോജ് മദ്യപിച്ചതായി വ്യക്തമായതോടെ പൊലീസ് കാർ കസ്റ്റഡിയിൽ എടുത്തു. ഇതിനിടെ വാഹനം ഓടിച്ചതു താനാണെന്നു അവകാശപ്പെട്ടു വാഹനത്തിൽ ഉണ്ടായിരുന്ന രാഹുൽ പൊലീസുമായി തർക്കത്തിൽ ഏർപ്പെട്ടു.പൊലീസിനെ തള്ളി മാറ്റി.

തുടർന്നു ഇരുവരെയും കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിലേക്ക് കൊണ്ടു പോകവേ ആണു പൊലീസിനെ ആക്രമിച്ചത്. ജീപ്പിന്റെ പിൻസീറ്റിൽ ഇരുന്ന രാഹുൽ മുൻസീറ്റിൽ ഇരുന്ന സിപിഒ ഷമീറിനെ കഴുത്തിനു പിടിച്ചു മർദിച്ചു.തടയാൻ ശ്രമിച്ചപ്പോൾ ജീപ്പിന്റെ ചില്ല് അടിച്ചു തകർത്തു. ഗ്രേഡ് എസ്ഐ ടി.വി.ബാബുവിനെയും സിപിഒ ഗിരീഷിനെയും ആക്രമിച്ചു.ആക്രമത്തിൽ എസ്ഐ ബാബുവിന്റെ വലതു കൈക്ക് പരുക്കേറ്റു. എസ്ഐ ടി.വി.ബാബു, പൊലീസുകാരായ ഗിരീഷ്, ഷമീർ എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാഹുലിനെ കോടതി റിമാൻഡ് ചെയ്തു.എസ്ഐ കെ.സലീം,സീനിയർ സിപിഒ മിഥുൻ കൃഷ്ണ, സിപിഒമാരായ സുമേഷ്,സജിത്ത്, ജിനേഷ്,വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.

English Summary:

Kodungallur police attack led to the arrest of a man for assaulting officers during a vehicle inspection. The suspect, identified as Rahul, caused damage to a police jeep in the altercation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com