ADVERTISEMENT

ഉത്തരാഖണ്ഡിലെ ഗഡ്വാളിലെ മലമടക്കുകൾക്കിടയിൽ ഒരു തടാകമുണ്ട്, രൂപ് ഖുണ്ഡ് ! 500 ഓളം അസ്ഥികൂടങ്ങൾ ആഴങ്ങളിൽ ശാന്തമായി ഉറങ്ങുന്ന നിഗൂഢതയുടെ ഭയാനകത പേറുന്ന ഈ തടാകം നിരവധി യാത്രികരാണ് സന്ദർശിക്കാറുള്ളത്. 1942ലാണ് ഈ തടാകത്തിനടിയിൽ അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തിയത്. പ്രദേശത്തെ നന്ദാദേവി വന്യജീവി സംരക്ഷണകേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന എച്.കെ മാധ്വാൾ ആണ് ഒരു പട്രോളിനിടെ ഇതു കണ്ടെത്തിയത്.

എന്നാൽ അസ്ഥികൂട അവശിഷ്ടങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച ഈ തടാകത്തിന് ഓരോ വർഷവും വലുപ്പവും ആഴവും നഷ്ടപ്പെടുന്നുവെന്നാണ് സൂചന. ഏകദേശം 9 അടി താഴ്ചയുള്ള ഏകദേശം രണ്ട് ഏക്കറോളം വരുന്ന തടാകത്തിന്റെ വലുപ്പം ചുരുങ്ങി ചുരുങ്ങി വരുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിട്ടുണ്ട്. 1960കളിൽ ഇവിടെനിന്ന് ശേഖരിച്ച അസ്ഥിശകലങ്ങൾ കാർബൺ ഡേറ്റിങ്ങിന്ന് വിധേയമാക്കിയപ്പോൾ അവയുടെ കാലം സി.ഇ. 12-15 നൂറ്റാണ്ടുകൾക്കിടയിലാകാമെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ പിന്നീട് 2004-ൽ വീണ്ടും അസ്ഥിശകലങ്ങളും മാംസഭാഗങ്ങളും ശേഖരിച്ച് ഓക്സ്ഫഡ് സർവകലാശാലയിൽ പഠനവിധേയമാക്കിയപ്പോൾ അവയുടെ കാലം സി.ഇ. 850 ന്നും 880 ന്നും ഇടക്കായിരിക്കുമെന്നും തെളിയിക്കപ്പെട്ടിരുന്നു

അസ്ഥികൾ ആരുടേത്?

വെള്ളം വറ്റുമ്പോള്‍ കാണുന്ന ഒരു ഭീകരമായ കാഴ്ചയാണിത്. ജലാശയത്തിൽ കുന്നുകൂടിക്കിടക്കുന്ന അസ്ഥികൾ നിരവധിയാണ്. ഇത് ജാപ്പനീസ് അധിനിവേശത്തിന്റെ ഇരകളായിരിക്കുമെന്ന് കരുതിയിരുന്നു. തുടർന്നുള്ള പഠനങ്ങളിൽ, അസ്ഥികൾക്ക് വളരെ പഴക്കമുണ്ടെന്ന് കണ്ടെത്തി (ഏകദേശം 800 CE ലും 1800 CE), കൂടാതെ 2 വ്യത്യസ്ത ഗ്രൂപ്പാണെന്നും തിരിച്ചറിഞ്ഞതോടെ നിഗൂഢതകളും കഥയും വർധിച്ചു.

അസ്ഥികൂടങ്ങളെ ചുറ്റിപ്പറ്റിയുള്ള സിദ്ധാന്തങ്ങൾ

പ്രാദേശിക ഐതിഹ്യ പ്രകാരം നന്ദാദേവി ക്ഷേത്രത്തിലേക്കുള്ള തീർഥാടകരായിരുന്നു   ഇവരെന്നാണ് കരുതിയത്.  ഈ പ്രദേശത്തുകൂടി സഞ്ചരിക്കുമ്പോൾ പെട്ടെന്നുള്ള ആലിപ്പഴവർഷത്തിൽ കൊല്ലപ്പെട്ടു. അസ്ഥികൂടങ്ങളുടെ വിശകലനത്തിൽ തലയിലെ പരുക്കുകൾ സ്ഥിരീകരിക്കുന്നുമുണ്ട്. അല്ലെങ്കിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇവിടെ എത്തിയവർ ഹിമപാതത്താലും , ഹിമക്കാറ്റിനാലും , ആലിപ്പഴ വീഴ്ചയാലുമൊക്കെ മരണപ്പെട്ടതും ആ മൃതശരീരങ്ങള്‍ ഈ തടാകത്തിൽ‍ അകപ്പെട്ടതും ആയിരിക്കാമെന്നും കരുതുന്നു.

English Summary:

Roopkund Lake: The Shrinking Mystery of India's Skeleton Lake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com