ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മൊറോക്കോയിലെ മല നിരകളിൽ ഒരു അദ്ഭുതക്കാഴ്ച കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ചിതലുകളെ തന്റെ ശരീരം ഉപയോഗിച്ചു പറ്റിച്ച് ഫ്രീയായി ഫുഡ് അടിച്ചു ജീവിക്കുന്ന ചില പുഴുക്കളെയാണു ഗവേഷകർ കണ്ടെത്തിയത്. ഹാർവസ്റ്റർ ടെർമൈറ്റ്‌സ് എന്നറിയപ്പെടുന്ന ചിതലുകളുടെ പുറ്റിലാണു ഗവേഷകർ ഈ കാഴ്ച കണ്ടത്. ഇത്തരം ചിതൽപ്പുറ്റിൽ ധാരാളം ഭക്ഷണം ശേഖരിക്കപ്പെട്ടിരിക്കും എന്നതിനാൽ പല ജീവികൾക്കും ഇതിനുള്ളിൽ കടക്കാൻ താൽപര്യമുണ്ട്. എന്നാൽ അങ്ങനെ കയറുന്ന ജീവികളെ ചിതലുകൾ തിരിച്ച് ജീവനോടെ വിടാറില്ല. അപകടം പേടിച്ച് ജീവികൾ അതിനാൽ ചിതൽപ്പുറ്റുകൾ ഒഴിവാക്കുകയും ചെയ്യും. ഈ അവസ്ഥ നിലനിൽക്കുമ്പോഴാണു കിടിലൻ ഫാൻസി ഡ്രസുമായി പുഴുക്കൾ ഇവയെ പറ്റിക്കുന്നത്.

ചിതലുകളുടെ മുഖത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഈ പുഴുക്കൾക്ക് തങ്ങളുടെ ശരീരത്തിന്റെ പിൻഭാഗത്ത് ഒരു കൃത്രിമമുഖമുണ്ട്. ഈ മുഖം കണ്ട് തങ്ങളുടെ കൂട്ടത്തിലൊരാളാണെന്നു ചിതലുകൾ തെറ്റിദ്ധരിക്കും. ഈ രീതിയിൽ പിടിക്കപ്പെടാതെ ഈ പുഴുക്കൾ ചിതൽപ്പുറ്റിൽ കഴിഞ്ഞുകൂടും. ചിതലുകളുടെ കണ്ണുകളെയും തലയിലെ കൊമ്പുകളെയും അനുസ്മരിപ്പിക്കുന്ന ഘടനകൾ പോലും ഈ ചിതലുകളുടെ പിൻഭാഗത്തുണ്ടെന്നുള്ളതാണ് അദ്ഭുതകരമായ സംഗതി.

രൂപപരമായ സാദൃശ്യങ്ങൾ മാത്രമല്ല, ചിതലുകളുടെ ശരീരത്തിൽ നിന്നു പുറപ്പെടുന്ന ഗന്ധവും ഇവ ശരീരത്തിൽ നിന്നു കൃത്രിമമായി പുഃനസൃഷ്ടിക്കും. ഇവരുടെ കള്ളക്കളി ചിതലുകൾ കണ്ടുപിടിക്കാതിരിക്കുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്നും ഇതാണ്.

റിൻകോമ്യ എന്നയിനം ഈച്ചകളുടെ ലാർവകളാണ് ഈ പുഴുക്കൾ. റിൻകോമ്യ വിഭാഗത്തിൽ വേറെയും ലാർവകളുണ്ടെങ്കിലും ഇത്തരം പ്രച്ഛന്നവേഷം മറ്റൊന്നിലും കണ്ടെത്തിയിട്ടില്ല. കൂടുതൽ ഗവേണങ്ങളിലൂടെയെ വിവരങ്ങൾ ലഭിക്കൂ.

English Summary:

Moroccan Insects Master Deception: Tricking Termites for a Free Meal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com