മദ്യമില്ലാതെ എന്താഘോഷമെന്ന് ചിന്തിക്കുന്നവരോട്, കോവിഡ് കാലത്തെങ്കിലും മാറിക്കൂടേ?

Mail This Article
ഈ ഓണ സീസണിൽ കേരളത്തിൽ മദ്യത്തിന് റെക്കോർഡ് വിൽപനയുണ്ടായിയെന്ന് വാർത്ത. മദ്യവിൽപന കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ കുപ്പി വാങ്ങാൻ നിൽക്കുന്ന ആൾക്കൂട്ടം ഒരു പതിവ് കാഴ്‌ചയായിരുന്നു. ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും പല കുടുംബങ്ങളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നിട്ടും ഓഗസ്‌റ്റ് പതിനൊന്ന് മുതലുള്ള പത്തു ദിവസങ്ങളിൽ കേരളീയർ എഴുന്നൂറ്റിയൻപത് കോടി രൂപ മദ്യ വിൽപന ശാലകളിലെത്തിച്ചുവെന്നാണ് കണക്ക്.
ദുഃഖമകറ്റാൻ കുടിച്ചവരും പതിവായി സ്വൽപം മദ്യപിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. മദ്യമില്ലാതെ എന്താഘോഷമെന്ന ചിന്തയിൽ കുപ്പി വാങ്ങിയവരുമുണ്ട്. കാശിന് നട്ടം തിരിയുന്ന ഈ നാളുകളിൽ ഈ ചെലവ് കുറച്ചൊന്നു ചുരുക്കമായിരുന്നു. അതിനിയുമാകാം. വൈറസ് പടർന്നാലും, പ്രളയം മുക്കിയാലും മദ്യം വാങ്ങൽ കുറയ്ക്കില്ലെന്ന നയത്തിൽ മാറ്റം വേണം.അതിനായി ചെലവാക്കുന്ന തുക കുറഞ്ഞാൽ അത്രയും ആശ്വാസം.
ചില വീടുകളിൽ സമാധാനവും ഉണ്ടായേക്കാം.അതല്ലേ കോവിഡ് നാളുകളിൽ വേണ്ടതും?
Content Summary : Munnam Kannu Column - Liquor sale on Onam