ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കോവിഡ് 19 വന്നവരെക്കാൾ, ഡെങ്കിപ്പനിയെ അതിജീവിച്ചവർക്ക് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ വരാൻ സാധ്യതയെന്ന് പഠനം സിംഗപ്പൂർ സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഡെങ്കിപ്പനി ബാധിച്ച് ഒരു വർഷത്തിനുശേഷം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും എന്ന് കണ്ടത്. 

ഡെങ്കിപ്പനിയെ അതിജീവിച്ചവർക്ക് ഹൃദയപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 55 ശതമാനമാണ്. ഇവർക്ക് ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദ്രോഗം, രക്തം കട്ടപിടിക്കൽ എന്നിവ വരാൻ സാധ്യത ഏറെയാണ്. 

ജൂലൈ 2021 നും ഒക്ടോബർ 2022 നും ഇടയിൽ ഡെങ്കിപ്പനി ബാധിച്ച 11,707 േപരുടെയും കോവിഡ് ബാധിച്ച 12,48,326 പേരുടെയും വിവരങ്ങൾ പരിശോധിച്ചു. രോഗം വന്ന് 31 മുതൽ 300 ദിവസത്തിനുള്ളിൽ ഹൃദയപ്രശ്നങ്ങൾ, നാഡീസംബന്ധമായ പ്രശ്നങ്ങൾ, രോഗപ്രതിരോധസംവിധാനത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത ആണ് പഠനം പരിശോധിച്ചത്. 

dengue-patients

ലോകത്ത് വളരെ സാധാരണമായ ഒരു വെക്റ്റർബോൺ രോഗമാണ് ഡെങ്കിപ്പനി. കൊതുകുകൾ പരത്തുന്ന ഒരു രോഗമാണിത്. ഈ രോഗം മൂലം ദീർഘകാലത്തേക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ആരോഗ്യമേഖലയ്ക്കും വ്യക്തികൾക്കും രാജ്യത്തിനു തന്നെയും ഒരു ഭാരമായിത്തീരുന്നു. സിംഗപ്പൂരിലെ എൻടിയുവിലെ ലീ കോങ്ങ് ചിയാൻ സ്ക്കൂൾ ഓഫ് മെഡിസിൻ, ആരോഗ്യമന്ത്രാലയം, സിംഗപ്പൂർ ജനറൽ ഹോസ്പിറ്റൽ, ദി നാഷണൽ സെന്റർ ഫോർ ഇൻഫക്ഷ്യസ് ഡിസീസസ്, നാഷണല്‍ എൻവയൺമെന്റൽ ഏജൻസി എന്നിവർ ചേർന്ന ഒരു സംഘമാണ് പഠനം നടത്തിയത്. 

കാലാവസ്ഥാ മാറ്റങ്ങൾ മൂലം ഡെങ്കിയുടെ വ്യാപനം കൂടുതൽ ഭൗമമേഖലകളിലേക്ക് വ്യാപിച്ചതാണ് പഠനം നടത്താൻ കാരണം എന്ന് പഠനത്തിനു നേതൃത്വം നൽകിയ അസിസ്റ്റന്റ് പ്രഫസറായ ലിം ജ്യൂ താവോ പറയുന്നു. ഡെങ്കിപ്പനി തടയാനുള്ള മാർഗങ്ങള്‍ ആവിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യം വെളിവാക്കുന്ന ഈ പഠനം ജേണൽ ഓഫ് ട്രാവൽ മെഡിസിനിൽ പ്രസിദ്ധീകരിച്ചു.

English Summary:

Dengue's Long-Term Impact: 55% Increased Risk of Heart Issues, New Research Reveals

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com