Activate your premium subscription today
Sunday, Apr 20, 2025
തിരുവനന്തപുരം∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ 4 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുൾപ്പെടെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.
ഈ വർഷത്തെ ആദ്യ മൺസൂൺ പ്രവചനം സ്വകാര്യ കാലാവസ്ഥ ഏജൻസി സ്കൈമെറ്റ് പുറത്തുവിട്ടു. പ്രവചന പ്രകാരം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷ സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഏജൻസി വ്യക്തമാക്കുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതലും ഓഗസ്റ്റ് സെപ്റ്റംബർ
എഴുമറ്റൂർ / കോന്നി ∙ കനത്ത കാറ്റിലും മഴയിലും ഒടിഞ്ഞു വീണ മരത്തിനിടയിൽ നിന്ന് കാറിൽ സഞ്ചരിച്ച കുടുംബത്തിനും, മറ്റൊരു സംഭവത്തിൽ സ്കൂട്ടർ യാത്രികനും അദ്ഭുതരക്ഷ. എഴുമറ്റൂർ വേങ്ങഴ – അട്ടക്കുഴി റോഡിൽ ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു ആദ്യ അപകടം. സമീപ പുരയിടത്തിൽനിന്ന പടുകൂറ്റൻ ആഞ്ഞിലിമരം പാതയ്ക്ക് കുറുകെ
തിരുവനന്തപുരം∙ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇതെത്തുടർന്ന് ഇന്നും നാളെയും വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ (വ്യാഴം) മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
സൂര്യനിൽനിന്നുള്ള സൗരവാതങ്ങളുടെയും ഊർജപ്രവാഹത്തിന്റെയും ഏറ്റക്കുറച്ചിലുകൾ മുതൽ ദീർഘകാല കാലാവസ്ഥയിലെ ആവർത്തനാത്മക സ്വഭാവം വരെ മൺസൂണിനെ ബാധിക്കുന്നതായി കേന്ദ്ര സർവകലാശാലാ ഗവേഷകരുടെ കണ്ടെത്തൽ. 2018ലെ കനത്ത മഴയും വയനാട്ടിലെയും കുടകിലെയും ഉരുൾപൊട്ടലുകളും മഴയിലെ ഈ ദീർഘകാല വർധനവിന്റെ ഭാഗമാകാം എന്ന നിർണായക വാദവും ഗവേഷകർ പങ്കുവയ്ക്കുന്നു. വരും വർഷങ്ങളിലും മഴയുടെ തീവ്രതയിൽ വർധന പ്രതീക്ഷിക്കാമെന്നും പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ കരുതൽ നടപടികൾ ആവശ്യമാണെന്നും പഠനം നിർദേശിച്ചു.
പാലക്കാട് ∙ കാലാവസ്ഥാ കേന്ദ്രത്തിനൊപ്പം (ഐഎംഡി) രാജ്യാന്തര കാലാവസ്ഥാ ഗവേഷണ ഏജൻസികളും പറയുന്നു, വേനൽമഴ സാധാരണയിൽ കൂടുതൽ ലഭിക്കുമെന്ന്. മഴയുടെ ഇടവേളയിൽ അസാധാരണ ചൂടും കേരളത്തിൽ ഉണ്ടാകാമെന്നാണ് ഏഴ് ഏജൻസികളിൽ ആറിന്റെയും പ്രവചനം. യൂറോപ്യൻ കാലാവസ്ഥാ ഏജൻസികളായ സിഎസ് 3, ഇസി എംഡബ്ല്യുഎഫ്, അമേരിക്കയിലെ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചു. നാളെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട, ശക്തമായ മഴ തുടരും. തെക്കൻ തമിഴ്നാടിനു മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്കു കാരണം. അറബിക്കടലിൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽനിന്നു വരുന്ന കാറ്റ് ഒരുമിച്ച് ശക്തി പ്രാപിക്കുന്നതും മഴയെ സ്വാധീനിക്കുന്നു.
മാന്നാർ ∙ ഒറ്റ മഴയിൽ റോഡിൽ വെള്ളക്കെട്ട്. മാന്നാർ പരുമലക്കടവ് കുരിശടി–മുല്ലശേരിക്കടവ് റോഡാണ് ഇന്നലെ വൈകിട്ടു പെയ്ത മഴയിൽ മുങ്ങിയത്. ആറു മാസം മുൻപാണ് കോൺക്രീറ്റ് ചെയ്തത്. അന്ന് ഓട നിർമിക്കാത്തതാണ് റോഡിൽ വെള്ളക്കെട്ടുണ്ടാകാൻ കാരണം. വെള്ളം റോഡിൽ നിറഞ്ഞതു യാത്രക്കാരെ വലച്ചു. ഇവിടെയെത്തിയവർ മറുകര പോകാൻ മാലിന്യം കലർന്ന ചെളി
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഈയാഴ്ച പല ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യത. ഉച്ചയ്ക്കു ശേഷമാകും മിക്ക ജില്ലകളിലും മഴ. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനൽ ഇന്നു പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും ശനി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായർ മലപ്പുറം, വയനാട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നു മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെ പരക്കെ മഴ ലഭിച്ചു. 5 വരെ ഇതേ നില തുടരാനാണ് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്. 4ന്: പാലക്കാട്, മലപ്പുറം, വയനാട്. 5ന്: പത്തനംതിട്ട. ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്. മഴ കിട്ടിയതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂടിന് നേരിയ ശമനം ലഭിച്ചു.
ന്യൂഡൽഹി∙ സംസ്ഥാനത്ത് ഈ മാസം വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മൂന്നാം തീയതി ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ
ന്യൂഡൽഹി ∙ ഏപ്രിലിലെ മഴയിൽ കേരളം, കർണാടക എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. ഏപ്രിൽ–ജൂൺ കാലയളവിൽ രാജ്യത്ത് സാധാരണയിലും ഉയർന്ന ചൂട് അനുഭവപ്പെടും. ഇന്ത്യയുടെ മധ്യ, കിഴക്കൻ സംസ്ഥാനങ്ങളിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും ഉഷ്ണതരംഗങ്ങൾ ഏറും. സാധാരണനിലയിലുള്ള മഴയും ഈ കാലയളവിൽ പ്രതീക്ഷിക്കാം.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 4 വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കും. വിവിധ ജില്ലകളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 4ന് എറണാകുളം, തൃശൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു.
കോട്ടയം∙ 26ന് രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതു കോട്ടയം ജില്ലയിലാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 24.4 മില്ലിമീറ്റർ വേനൽമഴ ലഭിച്ചു. വൈക്കം (53.5 മിമീ), കോട്ടയം ( 28.6 ), കാഞ്ഞിരപ്പള്ളി (24.0), കുമരകം (8.1), പൂഞ്ഞാർ (5.0) എന്നിങ്ങനെയാണ് പ്രാദേശിക മഴക്കണക്ക്.
ആനിക്കാട് ∙ പഞ്ചായത്ത് പ്രദേശത്ത് വീശിയടിച്ച കാറ്റിൽ മരം വീണ് വീടുകൾക്ക് നാശം. വൈദ്യുതത്തൂണുകളും തകർന്നു. ഇന്നലെ വൈകുന്നേരം പെയ്ത മഴയോടൊപ്പമാണ് കാറ്റ് വീശിയടിച്ചത്. പുന്നവേലി മതിലുങ്കൽ സാജുവിന്റെ വീടിനു മുകളിൽ പ്ലാവ് വീണ് കേടുപാടുകൾ സംഭവിച്ചു. പുന്നവേലി പ്ലാക്കൽ കിഷോറിന്റെ വീടിന്റെ മേൽക്കൂരയിലേക്കു
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഈയാഴ്ച പരക്കെ വേനൽ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട, മിന്നലോടു കൂടിയ മഴയാകും ലഭിക്കുക. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ കാറ്റിനും സാധ്യതയുണ്ട്. ചിലയവസരങ്ങളിൽ കാറ്റിന്റെ വേഗം 50 കിലോമീറ്റർ ആയി ശക്തിപ്രാപിക്കാനും സാധ്യത. മലയോര മേഖലകളിൽ കഴിയുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.
പുത്തൂർ ∙ വേനൽമഴയ്ക്ക് ഒപ്പം ആലിപ്പഴവും..! ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ പെയ്ത ശക്തമായ വേനൽമഴയ്ക്ക് ഒപ്പമാണു പുത്തൂർ ടൗണിലും സമീപ പ്രദേശങ്ങളിലും ആലിപ്പഴം പെയ്തത്. അപ്രതീക്ഷിതമായി മഴയിൽപെട്ടു പോയവർക്കു ചരൽക്കല്ലു കൊണ്ടുള്ള ഏറു കിട്ടിയ അനുഭവമായിരുന്നു. 15 മിനിറ്റിലേറെ സമയം ആലിപ്പഴം പൊഴിച്ചിലുണ്ടായി. മേൽക്കൂരയിൽ ചരൽ വാരിയെറിയുന്നതു പോലെയുള്ള ശബ്ദം കേട്ടു പുറത്തേക്കു നോക്കിയവരാണ് മഞ്ഞുകട്ടകൾ തുരുതുരാ വീഴുന്നത് കണ്ടത്. ചിലർ കൗതുകം
തിരുവനന്തപുരം ∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
കരുവാരകുണ്ട് ∙ ഇന്നലെ വൈകിട്ടുണ്ടായ കാറ്റിലും മഴയിലും കക്കറയിൽ നാശം. വീടുകൾക്കു മുകളിൽ മരം വീണു. വൈദ്യുതക്കാലുകൾ പൊട്ടി. ചെരിപുറത്ത് സക്കീർ ബാബുവിന്റെ വീട്ടുമുറ്റത്തെ മാവ് വീണു ശുചിമുറി തകർന്നു. തേങ്ങയിൽ റഫീഖിന്റെ വീടിനു മുകളിൽ മരം വീണു ജലസംഭരണി പൊട്ടി. മാറശേരി ഷരീഫ് താമസിക്കുന്ന ഷെഡിന്റെ ഷീറ്റുകൾ
ചുങ്കപ്പാറ ∙ കാറ്റിലും മഴയിലും മേഖലയിൽ വ്യാപക നാശം, കെട്ടിടങ്ങളുടെ മേൽക്കൂരയിലെ സംരക്ഷണമറകൾ നിലം പതിച്ചു. ചാലാപ്പള്ളി റോഡിൽ ഹൈസ്കൂൾപ്പടിക്ക് സമീപം വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര ഇന്നലെ വൈകിട്ട് മൂന്നുമണിയോടുണ്ടായ കാറ്റിലും മഴയിലും പറന്നുപൊങ്ങി നിലംപതിച്ചു. പൊതുവിതരണ കേന്ദ്രത്തിന്റെ മുകളിലെ നിലയുടെ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് തുടങ്ങി ഏഴു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ വയനാട്, മലപ്പുറം ജില്ലകളിലും യെലോ അലർട്ട് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് വേനൽ മഴയും കാറ്റും ശക്തമാകുന്നതായി കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
കോട്ടയം ∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ. കോട്ടയം നഗരത്തിൽ ഇടിമിന്നലോട് കൂടി കനത്ത മഴയാണ് പെയ്യുന്നത്. തുരുത്തിപാലത്ത് കാറ്റിൽ മരം വീണ് 27കാരിക്ക് പരുക്കേറ്റു. ഭാരത് ആശുപത്രിയിലെ നഴ്സായ യുവതിക്കാണ് പരുക്കേറ്റത്.
പാലക്കാട് ∙ ഇടയ്ക്കിടെ വേനൽമഴ പെയ്ത് അന്തരീക്ഷം തെളിയുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക, സൂര്യനിൽ നിന്നുള്ള അപകടകരമായ അൾട്രാ വയലറ്റ് രശ്മികൾ (യുവി) കൂടുതൽ ശക്തമായി പതിക്കുമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. മഴക്കാറും മഴയും പൊടിപടലങ്ങളുമുണ്ടെങ്കിൽ പേടിക്കേണ്ട. എന്നാൽ, ഒഴിഞ്ഞ അന്തരീക്ഷത്തിൽ തടസ്സങ്ങളില്ലാതെ വേഗം ഭൂമിയിലെത്തുന്ന രശ്മികൾ തുടർച്ചയായി ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. നിറം മാറി പൊള്ളലുണ്ടാക്കാം. കാഴ്ചശക്തിയെയും പ്രതിരോധശക്തിയെയും ബാധിക്കാം.
എടപ്പാൾ ∙ വേനൽച്ചൂടിന് ആശ്വാസമായി പെയ്ത ശക്തമായ കാറ്റിലും മഴയിലും പലയിടത്തും വ്യാപക നാശനഷ്ടം. മരക്കൊമ്പുകൾ പൊട്ടി വൈദ്യുതക്കമ്പികൾക്ക് മുകളിലേക്കും റോഡിലേക്കും വീണു. വീടുകൾക്കു മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകൾ പറന്നു പോയി. മിന്നലിൽ പല വീടുകളിലെയും വൈദ്യുത ഉപകരണങ്ങൾ കത്തിനശിച്ചു. വൈദ്യുതി വിതരണവും
കൊരട്ടി ∙ കൊരട്ടി, കോനൂർ, തിരുമുടിക്കുന്ന് മേഖലകളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപകമായ നാശം. വീടുകൾക്കും കാറിനും മുകളിലേക്കു മരം വീണു പലയിടത്തും നാശനഷ്ടമുണ്ടായി. കൊരട്ടി ജെടിഎസിനു സമീപം ഗീതാഞ്ജലി റോഡരികിൽ നിന്നിരുന്ന മാവും ജാതിയും വീണു വൈദ്യുതി ലൈനുകൾ പൊട്ടി. വൈദ്യുതി തൂണുകളിൽ ഇരുമ്പു തൂണിൽ
മലപ്പുറം∙ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് പെയ്തത് കനത്ത വേനൽമഴ. മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിലും മിന്നലിലും വിവിധ പ്രദേശങ്ങളിൽ നാശനഷ്ടമുണ്ടായി. മരങ്ങൾ ഒടിഞ്ഞുവീണ് വിവിധ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതത്തൂണുകൾ കാറ്റിൽ വീണതോടെ പലയിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
പെരിന്തൽമണ്ണ ∙ ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ മഴയെ തുടർന്ന് പെരിന്തൽമണ്ണയിലും പരിസരങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ.മുഴുവൻ പ്രദേശങ്ങളിലും വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസ്സപ്പെട്ടു.ആലിപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി. അരക്കുപറമ്പ് വില്ലേജിൽ മരം വീണ് 3 വീടുകൾക്ക്
വണ്ടൂർ∙ വേനൽമഴയോടൊപ്പമെത്തിയ കനത്ത കാറ്റിൽ വണ്ടൂർ, വാണിയമ്പലം, കുറ്റിയിൽ, കാഞ്ഞിരംപാടം, കാപ്പിൽ, കൂരാട് വരമ്പൻകല്ല്, കറുത്തേനി ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണു മിന്നൽചുഴലിപോലെ കാറ്റുവീശിയത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന കാറ്റിൽ മിക്കയിടത്തും മരങ്ങൾ നിലംപതിച്ചു.
വാണിയംകുളം ∙ ശക്തമായ കാറ്റിലും മഴയിലും വാണിയംകുളം പനയൂരിൽ നാശനഷ്ടം. കൃഷിയിടത്തിലെ 120 ഓളം നേന്ത്രവാഴകൾ നശിച്ചു. പനയൂർ വായനശാലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ചക്ക വീണ് ഓട്ടോറിക്ഷയുടെ ചില്ലുകൾ തകർന്നു . ഇന്നലെ വൈകിട്ട് 5.30 ഓടെ വീശിയ ശക്തമായ കാറ്റിലും മഴയിലും ആണ് കനത്ത
കോഴിക്കോട് ∙ നഗരത്തിനു കുളിരേകി രാത്രിയോടെ കനത്ത മഴ. ഒപ്പം മിന്നലും ഇടിയും. പലയിടത്തും വൈദ്യുതി നിലച്ചു. നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളം കയറി ഗതാഗതക്കുരുക്കുണ്ടായി. സരോവരം –എരഞ്ഞിപ്പാലം മിനി ബൈപാസിൽ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണു. ചൂടിൽ പെയ്ത മഴ അഗ്നിശമന സേനയെയും പൊലീസിനെയും കുഴക്കി.
കോഴിക്കോട് ∙ കനത്ത മഴയിൽ നിറഞ്ഞൊഴുകിയ ഓടയിൽ വീണ് ഒരാൾ മരിച്ചു. കോവൂർ സ്വദേശി ശശി (60) ആണ് ഞായർ രാത്രി 8.30 ന് ഓടയിൽ വീണത്. കോവൂർ എംഎൽഎ റോഡിൽ മണലേരിതാഴത്തെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ശശി അബദ്ധത്തിൽ കാൽവഴുതി ഓടയിൽ വീഴുകയായിരുന്നു. കനത്ത മഴയെത്തുടർന്നാണ് ശശിയും സുഹൃത്തും ബസ് സ്റ്റോപ്പിൽ കയറിനിന്നത്.
ചിറ്റാരിക്കാൽ /വെള്ളരിക്കുണ്ട് /ചെറുവത്തൂർ /കുറ്റിക്കോൽ ∙ മലയോര ഗ്രാമങ്ങൾക്കു കുളിരായി വേനൽമഴ പെയ്തിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് 2.30 മുതലാണ് ഈസ്റ്റ് എളേരി ഉൾപ്പെടെയുള്ള മലയോര പഞ്ചായത്തുകളിൽ മഴയെത്തിയത്. പലയിടത്തും ഒരു മണിക്കൂറോളം മഴ പെയ്തു. ഇതോടെ വേനൽച്ചൂടിനും അന്തരീക്ഷത്തിലെ പൊടിപടലത്തിനും അൽപം
ആലപ്പുഴ∙ പൊള്ളിക്കുന്ന ചൂടിനു പിന്നാലെ ആശ്വാസത്തിന്റെ കുളിർമഴയെത്തി. വലിയ മഴ ലഭിച്ചില്ലെങ്കിലും കനത്ത ചൂട് അനുഭവപ്പെടുന്ന ഉച്ചസമയത്തു മഴ ചാറി നിന്നതും അന്തരീക്ഷം മേഘാവൃതമായയതും താപനില കുറയാൻ സഹായിച്ചു. മുൻ ദിവസങ്ങളിൽ 36 ഡിഗ്രിയും കടന്നു ജില്ലയിലെ താപനില ഉയർന്നിരുന്നെങ്കിൽ ഇന്നലെ പലയിടത്തും 30
തെക്കൻ ജില്ലകളിൽ പൊതുവെ മേഘാവൃതമാണ്. ചെറിയ തോതിൽ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ഉച്ചയ്ക്ക് ശേഷം കിഴക്ക്– പടിഞ്ഞാറൻ കാറ്റിന്റെ സംയോജനം മൂലം വടക്കൻ ജില്ലകളിലെ ചില മേഖലയിൽ മഴ സാധ്യതയുണ്ട്. അതേസമയം, വടക്കൻ ജില്ലകളിൽ താപനില ഉയർന്നുകൊണ്ടിരിക്കുകയാണ്.
കോഴിക്കോട്∙ കൊടുംചൂടും പരീക്ഷച്ചൂടും; അതിനിടെ ആശ്വാസമായി വേനൽമഴ. ഇന്നലെ രാത്രി ജില്ലയിൽ ലയിടത്തും കനത്ത മഴ ലഭിച്ചു. നഗരത്തിൽ രാത്രി എട്ടിനാണ് മഴ തുടങ്ങിയത്. 15 മില്ലീമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ഇതോടെ ഞായറാഴ്ച രാത്രി നഗരത്തിൽ ചുറ്റിക്കറങ്ങാൻ എത്തിയവർ നനഞ്ഞു കുളിച്ചു. തിരുവമ്പാടിയിലും കിഴക്കൻ
കോഴിക്കോട് ∙ നവീകരണം നടത്തി ഉദ്ഘാടനം കഴിഞ്ഞ ടൗൺഹാളിനകത്ത് ആദ്യ മഴയിൽ തന്നെ ചോർച്ച. ഇന്നലെ രാത്രി നഗത്തിൽ പെയ്ത വേനൽ മഴയിലാണ് ടൗൺഹാളിലെ വിവിധ ഭാഗങ്ങളിൽ മേൽക്കൂരയിലൂടെ ചോർന്നു ഹാളിനു അകത്തും പുറത്തുമെല്ലാം വെള്ളമെത്തിയത്. മുൻവശം വരാന്ത, ഹാളിലെ ഒന്നാമത്തെ വരിയിൽ വലതു ഭാഗം, സ്റ്റേജിനു പിൻവശം,
തിരുവനന്തപുരം ∙ ഈ മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും സംസ്ഥാനത്തു പലയിടത്തും മഴയ്ക്കു സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷമാണ് ഇടിയോടു കൂടി മഴയ്ക്ക് സാധ്യത. അതേസമയം, നീണ്ടുനിൽക്കുന്ന ശക്തമായ മഴ ഇല്ലാത്ത സാഹചര്യത്തിൽ ചൂടിന് ശമനമുണ്ടാവില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂടു കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പു വരുമ്പോഴും വടക്കന്‍ കേരളത്തിലും തെക്കൻ കേരളത്തിലും അനുഭവപ്പെടുന്നത് ഭിന്നമായ കാലാവസ്ഥ. വടക്കന്‍ കേരളത്തില്‍ താപനില ഉയരുമ്പോള്‍ തെക്കന്‍, മധ്യ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. തിരുവനന്തപുരത്ത് ഉള്‍പ്പെടെ വ്യാഴാഴ്ച രാവിലെ ചെറിയ തോതില്‍ ചാറ്റല്‍മഴ അനുഭവപ്പെടുകയും ചെയ്തു.
തിരുവനന്തപുരം ∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
തിരുവനന്തപുരം ∙ അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5
തിരുവനന്തപുരം ∙ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 15ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം ∙ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ 13, 14 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്കു സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ പ്രത്യേകം
കഴിഞ്ഞ വർഷം നാലു മഴ സീസണുകളിലായി സംസ്ഥാനത്തു പെയ്തത് 2,795.3 മില്ലിമീറ്റർ മഴ. ലഭിക്കേണ്ട ശരാശരി മഴ 2,890.7 മില്ലിമീറ്റർ. ലഭിക്കേണ്ടതിനേക്കാൾ 3 % കുറവെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ 3,952.7 മില്ലിമീറ്റർ. രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലയ്ക്ക്: 3,367.5 മില്ലിമീറ്റർ.
തിരുവനന്തപുരം ∙ പുതുവത്സരം ആഘോഷിക്കാൻ കാത്തുനിൽക്കെ സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ മഴയ്ക്കു സാധ്യതയുണ്ട്.
നെടുങ്കണ്ടം ∙ കനത്ത മഴ പെയ്താൽ വീട്ടിലേക്കുള്ള വഴിയടഞ്ഞ് ദുരിതത്തിലായി അൻപതിലേറെ കുടുംബങ്ങൾ. മഴയിൽ കല്ലാർ പുഴയിലെ ജലനിരപ്പുയർന്നാൽ കല്ലാർ- പതിനഞ്ചിപ്പടിയിൽ താമസിക്കുന്ന ഇവർ ഒറ്റപ്പെടുന്ന അവസ്ഥയാണ്. കല്ലാർ- മുണ്ടിയെരുമ റോഡിൽനിന്നു വീടുകളിലേക്കുള്ള 300 മീറ്ററോളം ദൂരമുള്ള റോഡ് താഴ്ന്നു കിടക്കുന്നതാണ് പ്രതിസന്ധി.
ചെന്നൈ ∙ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെടുമെന്നും 2 ദിവസത്തിനകം ശക്തമാകുന്ന ന്യൂനമർദം തമിഴ്നാട് തീരം ലക്ഷ്യമാക്കി നീങ്ങുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ന്യൂനമർദം ഇന്നലെ രൂപപ്പെടുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. പുതിയ ന്യൂനമർദത്തിന്റെ ഭാഗമായി കാവേരി നദീതട ജില്ലകളിലും
മറയൂർ∙ മറയൂർ മേഖലയിൽ രണ്ടു ദിവസമായി പെയ്ത ശക്തമായ മഴയെത്തുടർന്നു ഉരുൾപൊട്ടി മലനിരകളിലെ ആദിവാസി കുടികളിൽ വ്യാപകനാശം. നൂറിലധികം ആദിവാസി കുടുംബങ്ങളുടെ ഉപജീവനമാർഗമായിരുന്ന ബീൻസ്, കൂർക്ക, വാഴ, പച്ചക്കറി കൃഷികൾ ഉരുൾപൊട്ടലിൽ നശിച്ചു. മറയൂർ പഞ്ചായത്തിലെ പുതുക്കുടിയും വെല്ലക്കൽകുടിയും ഒറ്റപ്പെട്ടു. വിവിധയിടങ്ങളിൽ റോഡുകൾ ഒലിച്ചുപോയി. മണ്ണിനടിയിലൂടെ സ്ഥാപിച്ചിരുന്ന വൈദ്യുതി ലൈനുകളും പലഭാഗങ്ങളിലും തകർന്നു.
ഹരിപ്പാട് ∙ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു. ചെറുതന ആനാരി വടക്ക് സുജിത് ഭവനിൽ സുരേന്ദ്രന്റെ വീടിന്റെ മേൽക്കൂരയ്ക്കു മുകളിലേക്കാണ് മരം വീണത്.മേൽക്കൂരയിലെ ഷീറ്റ് തകർന്നു. വീട്ടുകാർ ബന്ധു വീട്ടിൽ പോയ സമയത്തായിരുന്നു സംഭവം. അയൽ വീട്ടിലെ മരം സമീപമുള്ള വൈദ്യുതി ലൈനിലേക്ക് വീണ
തെന്മല∙ കല്ലട ജലസേചന പദ്ധതിയുടെ (കെഐപി) പരപ്പാർ അണക്കെട്ടിൽ കനത്ത മഴയെ തുടർന്നു ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാവിലെ 11ന് അണക്കെട്ടിന്റെ 3 ഷട്ടറുകൾ ഒരോന്നായി 5 സെന്റീമീറ്റർ വീതം ഉയർത്തി കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കി. ജലനിരപ്പിൽ പ്രകടമായ കുറവ് രേഖപ്പെടുത്താത്തതോടെ ഇന്നലെ വൈകിട്ട്
ചാരുംമൂട്∙ അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നതും കിഴക്കൻ വെള്ളത്തിന്റെ വരവ് വർധിച്ചതും ആറിന്റെ ഇരുകരകളിലെയും ജനങ്ങളെ ആശങ്കയിലാക്കുന്നു. 2018 മുതൽ സ്ഥിരമായി വെള്ളപ്പൊക്കമുണ്ടായി നൂറുകണക്കിന് കുടുംബങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടും ഇതുവരെയും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. മഴ ശക്തമായി
കോട്ടയം∙ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ അതിതീവ്ര മഴ പെയ്തപ്പോൾ കേരളത്തെ മഴ കാര്യമായ രീതിയിൽ ബാധിക്കാതെ ‘സംരക്ഷിച്ചത്’ സഹ്യപർവത നിരകൾ. 24 മണിക്കൂറിൽ തിരുനെൽവേലിയില്‍ പെയ്തത് 540 എംഎം മഴയാണ്. സഹ്യപർവതം കവചമൊരുക്കിയതിനാൽ ഇപ്പുറത്ത് കേരളത്തിലെ അച്ചൻകോവിൽ, ആര്യങ്കാവ് അടക്കമുള്ള മേഖലകളിൽ ലഭിച്ചത് 152 എംഎം മഴ മാത്രം. വലിയ വെള്ളപൊക്കവും ദുരിതവും ഒഴിവായി. 24 മണിക്കൂറിൽ 204.4 എംഎമ്മിൽ കൂടുതൽ മഴ ലഭിക്കുന്നതിനെയാണ് അതിതീവ്ര മഴ എന്ന് കാലാവസ്ഥ വകുപ്പ് വിശേഷിപ്പിക്കുന്നത്.
തെന്മല∙ കേരള – തമിഴ്നാട് അതിർത്തികളിലെ കനത്ത മഴയിൽ തെങ്കാശിയിലും ചെങ്കോട്ടയിലും ഗതാഗതം സ്തംഭിച്ചു. കുറ്റാലം വെള്ളച്ചാട്ടത്തിൽ കഴിഞ്ഞദിവസം രാത്രി മുതൽ ശക്തമായ നീരൊഴുക്കായിരുന്നു. ഇവിടെ ക്ഷേത്രപരിസരത്തെ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള പെട്ടിക്കടകൾ ഒലിച്ചു പോയി. ചെങ്കോട്ടയിൽ വനം ചെക്പോസ്റ്റിനു സമീപത്തെ തോട്ടിലെ വെള്ളം കരകവിഞ്ഞതോടെ അച്ചൻകോവിൽ മേക്കര പാതയിലൂടെയുള്ള ഗതാഗതം തടഞ്ഞു. പാലരുവി വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് ക്രമാതീതമായതോടെ വിനോദ സഞ്ചാരികളുടെ പ്രവേശനം തടഞ്ഞു. അച്ചൻകോവിലിൽ എത്താനുള്ള അലിമുക്ക് പാതയിലും ചെങ്കോട്ട പാതയിലും കനത്ത മഴയിൽ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു.
നാദാപുരം∙ ഇന്നലെ പെയ്ത കനത്ത മഴയിൽ റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി.ഗ്രാമീണ റോഡുകളുടെ നവീകരണത്തെയും മഴ ബാധിച്ചു. ഇന്നലെ വൈകിട്ടോടെയാണ് നാദാപുരം മേഖലയിൽ ശക്തമായ മഴ പെയ്തത്.കല്ലാച്ചിയിൽ വിലങ്ങാട് റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് ഏറെ നേരം വെള്ളക്കെട്ട് അനുഭവപ്പെട്ടു.നാദാപുരം –കല്ലാച്ചി സംസ്ഥാനപാതയിലും
രാജകുമാരി∙ ആനയിറങ്കൽ അണക്കെട്ട് നിറഞ്ഞ് വെള്ളം സ്പിൽവേയിലൂടെ കവിഞ്ഞൊഴുകി. ജലനിരപ്പ് 1207.02 മീറ്റർ പിന്നിട്ടതോടെയാണ് ഇന്നലെ ഉച്ചയോടെ അണക്കെട്ടിന്റെ 3 സ്പിൽവേകളിലൂടെ വെള്ളം പന്നിയാറിലേക്കൊഴുകാൻ തുടങ്ങിയത്. സാധാരണ ഒക്ടോബറിൽ തുലാമഴ ശക്തമാകുന്നതോടെ ജല സമൃദ്ധമാകുന്ന അണക്കെട്ടിൽ നിന്നു ഡിസംബറോടെയാണ് വെള്ളം കവിഞ്ഞൊഴുകുന്നത്. 2 ദിവസങ്ങളായി വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചിരുന്നു.
തൊടുപുഴ ∙ ജില്ലയിൽ പരക്കെ മഴ. യെലോ അലർട്ട് നിലനിന്നിരുന്ന ഇന്നലെ തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിലും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും കാര്യമായ ഇടവേളയില്ലാതെ മഴ തുടർന്നു. രാത്രിയും മഴയ്ക്കു പൂർണ ശമനമായിട്ടില്ല. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തതു ശരാശരി 36.28 മില്ലിമീറ്റർ മഴയാണ്.
കോന്നി∙അച്ചൻകോവിൽ മേഖലയിൽ ശക്തമായ മഴയെ തുടർന്ന് അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു. കല്ലേലി – അച്ചൻകോവിൽ റോഡിൽ കടിയാർ കഴിഞ്ഞുള്ള ഭാഗങ്ങളിലെ പല ചപ്പാത്തുകളിലും നദിയിൽ നിന്നു വെള്ളം കയറി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കല്ലേലി– കൊക്കാത്തോട് റോഡിൽ ഇഞ്ചച്ചപ്പാത്ത് ഭാഗത്തും തോട്ടിൽ നിന്ന്
ചാത്തന്നൂർ ∙ നിർമാണം നടക്കുന്ന ദേശീയപാത കണ്ടാൽ ഉഴുതുമറിച്ച പാടം ആണെന്ന് തോന്നും . കാൽനടയാത്ര തീർത്തും അസാധ്യം. ഇരുചക്രവാഹന യാത്ര അതികഠിനവും. ഏതു നിമിഷവും അപകടം സംഭവിക്കാം. കഴിഞ്ഞ ദിവസം മഴ പെയ്തതോടെ ചാത്തന്നൂർ തിരുമുക്ക് പെട്രോൾ പമ്പ് മുതൽ ചാത്തന്നൂർ ജംക്ഷനു സമീപം വരെ കൊല്ലത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കുള്ള പ്രധാന പാതയുടെ അവസ്ഥയാണിത്. പാതയുടെ വടക്കു ഭാഗത്തെ സർവീസ് റോഡിന്റെ കാര്യം ഇതിലും പരിതാപകരമാണ്.
അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം പാലത്തിനു സമീപം മണ്ണിടിച്ചിൽ. ഗതാഗതം ഒറ്റ വരിയായി ക്രമീകരിച്ചു. ഇവിടെ നിർമിക്കുന്ന പുതിയ പാലത്തിന്റെ പണികളുമായി ബന്ധപ്പെട്ടാണ് നിലവിലുള്ള പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗത്ത് മണ്ണിടിഞ്ഞത്. അപകട സാധ്യത ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഗതാഗത നിയന്ത്രണം
തെന്മല∙ റോസ്മലയിൽ നിന്നു രാവിലെ വിദ്യാർഥികളുമായി ആര്യങ്കാവിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസ് മഞ്ഞത്തേരി ചപ്പാത്തിലെ കുത്തൊഴുക്കിനെത്തുടർന്നു വനപാതയിൽ കുടുങ്ങി. 11 വിദ്യാർഥികളാണുണ്ടായിരുന്നത്. 8.15നാണു വഴിയിൽ കുടുങ്ങിയത്. യാത്ര മുടങ്ങിയതോടെ പത്താം ക്ലാസ് വിദ്യാർഥികൾക്കുൾപ്പെടെ ക്രിസ്മസ് പരീക്ഷ
തിരുവനന്തപുരം ∙ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അറബിക്കടലിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു. ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്തത്ര മഴയാണ് തിരുനെൽവേലി, തെങ്കാശി പ്രദേശങ്ങളിൽ പെയ്യുന്നത്
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം നിലവിൽ മന്നാർ കടലിടുക്കിന് മുകളിൽ. കന്യാകുമാരി തീരത്തിനും തെക്കൻ തമിഴ്നാടിനും മുകളിലൂടെ ന്യൂനമർദം ശക്തി കുറഞ്ഞ് അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.
തിരുവനന്തപുരം∙ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ 3 ജില്ലകളിലും റെഡ് അലർട്ട് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. യെലോ അലർട്ടുള്ള ജില്ലകൾ: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
പിറവം∙ചൊവ്വ വൈകിട്ടു മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിലും മിന്നലിലും പിറവം നഗരസഭയിലും മണീടിലും നാശം. നഗരസഭയിൽ തോട്ടഭാഗത്തു മരം വീണു 3 വീടുകൾ ഭാഗികമായി തകർന്നു. മണീട് പാമ്പ്രയിൽ മിന്നലിൽ വീടിനു നാശമുണ്ടായി. പിറവം തോട്ടഭാഗത്ത് മങ്കിടിയിൽ പൗലോസ്, കാരക്കാട്ട് (പള്ളിപ്പറമ്പിൽ) ബാബു, മലയിൽ തമ്പി തോമസ്
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ബുധനാഴ്ചയോടെ ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക്. തമിഴ്നാട് തീരദേശ മേഖലയിൽ മഴ കൂടാൻ സാധ്യതയുണ്ട്. ഡിസംബർ 13വരെ മയിലാടുംതുരൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, കൂടല്ലൂർ, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങൾ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം ∙ കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 12ന് അതിശക്തമായ മഴയ്ക്കും 13ന് ശക്തമായ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ട്.
ചെന്നൈ ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഭാഗമായി ചെന്നൈ നഗരത്തിന്റെ സമീപ പ്രദേശങ്ങളിൽ 11 മുതൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളത്. ചെന്നൈയിൽ മിതമായ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മയിലാടുതുറ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട, രാമനാഥപുരം ജില്ലകളിൽ അതിശക്തമായ മഴ പെയ്തേക്കുമെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് വരുന്ന 5 ദിവസം ഒറ്റപ്പെട്ട ഇടി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. 11ന് ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 11ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് എത്തി ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത. ഈ മാസം 12–ാം തീയതിയോടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക– തമിഴ്നാട് തീരത്തിനു സമീപം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കുട്ടനാട് ∙ കിഴക്കൻ വെള്ളത്തിന്റെ വരവു തുടരുന്നതും ശക്തമായ വേലിയേറ്റവും മൂലം കുട്ടനാട്ടിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. ജലനിരപ്പ് അപകട നിലയ്ക്കു മുകളിലെത്തുന്നതു കർഷകരെ ആശങ്കയിലാക്കുന്നതിനൊപ്പം താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും പുരയിടങ്ങളിലും വെള്ളം കയറുന്നതു നാട്ടുകാരെയും ദുരിതത്തിലാക്കുകയും
പുല്ലാട്∙ റോഡിലെ െവള്ളക്കെട്ട് ഒഴിയുന്നില്ല, ജനത്തിനു ദുരിതവും. പുല്ലാട്, വെണ്ണിക്കുളം േറാഡിൽ നിന്നുള്ള ചക്കുതറ ആശുപത്രി െകാക്കാട്ടുകാവ് റോഡിലാണ് വെള്ളക്കെട്ട്. നൂറോളം വീടുകളിലേക്കും പടിഞ്ഞാറ്റേതിൽ ക്ഷേത്രത്തിലേക്കുമുള്ള ഈ വഴിയിൽ ചെറിയ മഴ പെയ്താൽപോലും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്.
തിരുവല്ല ∙ രണ്ടു ദിവസം പെയ്ത മഴയിൽ അപ്പർ കുട്ടനാട്ടിലെ നെൽകൃഷി മേഖലയിലുണ്ടായ കൃഷി നഷ്ടം 8.96 കോടി രൂപയുടേതെന്നു കൃഷി വകുപ്പ്. പെരിങ്ങര, നിരണം, കുറ്റൂർ പഞ്ചായത്തുകളിലെ 598.3 ഹെക്ടർ നെൽകൃഷിയാണു നശിച്ചത്. 765 കർഷകരെയാണു ദുരിതം ബാധിച്ചത്. ഇവിടെയുണ്ടായ നഷ്ടമാണ് 8.96 കോടി രൂപയുടെതെന്നാണു കണക്ക്. ഇതിനു
ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ശനിയാഴ്ചയോടെ ഇത് ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു
തിരൂരങ്ങാടി ∙ പേമാരിയെ തുടർന്ന് 100 ഏക്കർ നെൽവയലിലുണ്ടായ വെള്ളപ്പൊക്കം കണക്കിലെടുത്ത് ചെറുകിട ജലസേചന വിഭാഗം അധികൃതർ രണ്ടിടത്തെ ഷട്ടറുകൾ തുറന്നു. വെള്ളം ഇതനുസരിച്ച് പുഴയിലേക്ക് പൂർണമായി ഒഴുകിയ ശേഷമേ ഇതിനകം നട്ട നെൽച്ചെടികളുടെ ആയുസിനെപ്പറ്റി പറയാനാകൂ. പലയിടത്തും ഞാറ്റടികളും വെള്ളം മൂടി കിടപ്പാണ്.
തിരുവല്ല ∙ മണിമലയാർ ഒന്നു നിറഞ്ഞൊഴുകി അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങൾ വെള്ളം വന്നു നിറഞ്ഞു. വിതച്ച പാടശേഖരങ്ങളും വിതയ്ക്കാൻ ഒരുക്കിയിട്ട പാടങ്ങളും വെള്ളത്തിലായി. പലയിടങ്ങളിലും പുറംബണ്ടുകൾ തകർന്നാണ് വെള്ളം കയറിയത്. വെള്ളം വറ്റിച്ച് കൃഷി ചെയ്യുന്ന പാടങ്ങളിൽ ഇനി കൃഷിയൊരുക്കം ആദ്യം മുതൽ തുടങ്ങണം.
ഇതിരുവനന്തപുരം∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത. ശബരിമല സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലും മഴ ലഭിച്ചേക്കും. കേരള തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ് തീരത്തു മത്സ്യബന്ധനം പാടില്ല.
കാസർകോട് ∙ ആവേശത്തോടെ പെയ്തിറങ്ങിയ മഴയ്ക്ക് പിന്നാലെ വെള്ളക്കെട്ടും തിരികെ പോയതിന്റെ ആശ്വാസത്തിൽ ജില്ല. മഞ്ചേശ്വരം താലൂക്കിലെ ദേശീയപാതയോരത്തെ അൻപതിലേറെ വീടുകളിലും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ ദിവസത്തെ മഴ വൻനാശം വിതച്ചത്. ദേശീയപാതയിൽ നിർമാണ പ്രവൃത്തി ഏറെ പൂർത്തിയായ പലയിടങ്ങളിലും
തളിപ്പറമ്പ്∙ ദേശീയപാതയിൽ കുപ്പം പാലം നിർമാണത്തിന്റെ ഭാഗമായി പുഴയിൽ മണ്ണിട്ട് നികത്തിയതോടെ കനത്ത മഴയിൽ പുഴ പറമ്പുകളിലേക്ക് ഇരച്ചുകയറി.കുപ്പം പാലത്തിന് സമീപം പടവിൽ ഭാഗത്ത് ഇന്നലെ രാതിയോടെയാണ് പറമ്പുകളിലേക്ക് പുഴ ഇരച്ചു കയറിയത്. പുഴയിരികിലെ തെങ്ങുകളും കമുകുകളും മറ്റും നാട്ടുകാർ നോക്കിനിൽക്കെ പുഴയിലേക്ക് ഒഴുകിപ്പോയി.രാത്രി ഒൻപതോടെ വൻ ശബ്ദത്തോടെയാണ് പുഴയിൽനിന്ന് വെള്ളം ഇരച്ചുകയറിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രാത്രിതന്നെ മണ്ണ് നീക്കാനുള്ള ശ്രമം ആരംഭിച്ചു.നിലവിലെ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നതിനായി പുഴയിൽ മണ്ണിട്ട് ഒഴുക്ക് തടഞ്ഞിരുന്നു.
മലപ്പുറം ∙ ശരാശരി ഒരു മില്ലിമീറ്റർ കിട്ടേണ്ടിടത്ത് ഇന്നലെ മലപ്പുറത്ത് പെയ്തത് 85.5 മില്ലി മീറ്റർ മഴ. 24 മണിക്കൂറിനിടെ കിട്ടിയത് 8448 % അധികമഴ !. ഡിസംബർ 2ന് രാവിലെ 8 മുതൽ ഇന്നലെ രാവിലെ 8 വരെ 1 മില്ലി മീറ്റർ മഴയാണ് ജില്ലയിലെ ശരാശരി മഴപ്പെയ്ത്തിന്റെ കണക്ക്. എന്നാൽ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ
ചേർപ്പ് ∙ കാലം തെറ്റി പെയ്ത ശക്തമായ മഴയെ തുടർന്ന് മേഖലയിലെ വിവിധ പടവുകളിലായി 1000 ഏക്കറിലേറെ നെൽക്കൃഷി വെള്ളത്തിലായി. പെരുങ്കുളം പടവിലെ ചാലിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബണ്ട് പൊട്ടി പടവിലേക്ക് വെള്ളം കയറി, ഞാറ്റടിക്കായി തയാറാക്കി വച്ചിരുന്ന 100 ഏക്കറിലെ ഞാർ നശിച്ചു. ജൂബിലി, എട്ടുമന, ഇഞ്ചമുടി,
മുനയം ബണ്ട് തകർന്നു കാട്ടൂർ∙ ലക്ഷങ്ങൾ ചെലവഴിച്ച് കനോലി കനാലിൽ മുനയം ഭാഗത്ത് പുനർ നിർമിച്ച താൽക്കാലിക ബണ്ട് കനത്ത മഴയിലെ ഒഴുക്കിൽ തകർന്നു. നിർമാണത്തിന് ഉപയോഗിച്ചത് കാലപ്പഴക്കംചെന്ന മുളകൾ ആണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത് വന്ന വാർത്ത കഴിഞ്ഞ 28ന് മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. നിർമാണം പാതി
മാന്നാർ ∙ വേനൽമഴ ഭയന്നു നേരത്തെ വിതച്ചതു ചെന്നിത്തല പാടശേഖരത്തിലെ കർഷകർക്ക് കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ അപ്രതീക്ഷിത തിരിച്ചടിയായി. വിവിധ പാടങ്ങളിൽ മട വീണു, വിത വെള്ളത്തിൽ മുങ്ങി നശിച്ചു.മൂന്നു ദിവസമായി പെയ്ത കനത്ത മഴയാണ് ചെന്നിത്തല പുഞ്ചയിലെ വിവിധ പാടശേഖരങ്ങളിലെ വിത വെള്ളം കയറി നശിക്കാൻ
ഹരിപ്പാട് ∙ കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും കൃഷിക്ക് ഒരുക്കങ്ങൾ നടത്തിയ 4 പാടശേഖരങ്ങളിൽ മട വീണു. പള്ളിപ്പാട് വൈപ്പിൻ കാട് തെക്ക്, വൈപ്പിൻ കാട് വടക്ക്, വീയപുരം കരീപ്പാടം പാടശേഖരം, കാരിച്ചാൽ പോട്ടകളക്കയാട് എന്നീ പാട ശേഖരങ്ങളിലാണു മട വീണത്. വൈപ്പിൻ കാട് തെക്ക്, വൈപ്പിൻ കാട് വടക്ക്
പന്തളം ∙ ദേവസ്വം ബോർഡിന്റെ അന്നദാനമണ്ഡപത്തിന് താഴെ തീർഥാടകർക്കുള്ള പാർക്കിങ് സ്ഥലത്തേക്ക് റോഡ് നിർമാണം പൂർത്തിയായെങ്കിലും പാർക്കിങ് സ്ഥലത്ത് വെള്ളക്കെട്ടാണ്. കഴിഞ്ഞ ദിവസത്തെ മഴയ്ക്ക് ശേഷം സ്ഥിതി രൂക്ഷമായി. വാഹനം പാർക്ക് ചെയ്ത ശേഷം ഇറങ്ങേണ്ടത് ചെളിവെള്ളത്തിലേക്കാണ്. ഇത് പരിഹരിക്കാനുള്ള നടപടി
കവിയൂർ ∙ വിതച്ച പാടശേഖരങ്ങളിലെല്ലാം വെള്ളം കയറിയ ദുരിതത്തിലാണ് കവിയൂരിലെ പാടശേഖരങ്ങളും. 4 പാടശേഖരങ്ങളിലാണ് ഇത്തവണ വിത നടത്തിയത്. ഇവിടുത്തെ മുളച്ച നെല്ലു മുഴുവനും മുങ്ങി കിടക്കുകയാണ്. ഐരാർ പാടശേഖരത്തിലെ 65 ഹെക്ടറിൽ 40 ഏക്കറിൽ 4 ദിവസം മുൻപാണു വിത നടത്തിയത്. ഇവിടെ മുള വന്ന നിലയിലായപ്പോഴാണു വെള്ളം
പെരിങ്ങര ∙ രണ്ടു ദിവസം പെയ്ത ശക്തമായ മഴയിൽ പഞ്ചായത്തിലെ പാടശേഖരങ്ങൾ മുങ്ങി. വിതച്ച പാടശേഖരങ്ങളും വിതയ്ക്കാൻ ഒരുക്കിയിട്ടവയും മുങ്ങിയതോടെ ഇനി കൃഷി ആദ്യം മുതൽ തുടങ്ങേണ്ട സ്ഥിതിയാണ്. ചാത്തങ്കരി, വളവനാരി പാടശേഖരങ്ങളിലെ ബണ്ട് കവിഞ്ഞൊഴുകുകയും പെട്ടിക്കും പറയ്ക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇവിടെ
പുനലൂർ ∙ ദേശീയപാതയിൽ പുനലൂർ കലയനാട് റെയിൽവേ അടിപ്പാതയിൽ മഴ സമയത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. ദേശീയപാതയിൽ ശാസ്ത്രീയമായി അഴുക്കുചാൽ നിർമിച്ചിട്ടില്ലാത്തതിനാൽ വെള്ളം റോഡിലൂടെ നിരന്ന് ഒഴുകുന്നതാണ് പ്രശ്നം. റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം അടിപ്പാതയ്ക്ക് അടിഭാഗത്ത് റോഡിലൂടെ നിരന്നൊഴുകി കലയനാട്
തിരുവനന്തപുരം∙ വരുന്ന 5 ദിവസം സംസ്ഥാനത്ത് മഴ തുടരും. ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമല സന്നിധാനം, പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലും മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. കേരള തീരത്ത് ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്.
രാജ്യത്ത് നാലാംസ്ഥാനം, കേരളത്തിൽ ഒന്നും. ഫെയ്ഞ്ചലിൽ കോട്ടയത്ത് റെക്കോഡ് മഴ. തമിഴ്നാട് വിറപ്പിച്ച ഫെയ്ഞ്ചൽ കോട്ടയത്തെ പെരുവെള്ളത്തിൽ മുക്കി. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ കോട്ടയം ജില്ലയിൽ 124.5 മി.മീ മഴ ലഭിച്ചു. മഴക്കണക്കിൽ രാജ്യത്തു നാലാം സ്ഥാനമാണു ജില്ലയ്ക്ക്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനം നേരിട്ടു ലഭിച്ച തമിഴ്നാട്ടിലെ വില്ലുപുരം(176.8 മിമീ), കള്ളക്കുറിച്ചി (169.3), ധർമപുരി (138.4) ജില്ലകൾ മാത്രമാണു കോട്ടയത്തിനു മുന്നിലുള്ളത്. ഞായറാഴ്ച കോട്ടയം നഗരത്തിനും പരിസരപ്രദേശത്തും അതിശക്തമായ മഴ ലഭിച്ചു. വൈകിട്ട് ആറിന് തുടങ്ങിയ അതിശക്തമായ മഴ മൂന്നു മണിക്കൂർ നീണ്ടു നിന്നു. 183.8 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം നഗരത്തിൽ ഡിസംബർ മാസത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴക്കണക്കാണിത്.
വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം വടക്കൻ കേരളത്തിനു മുകളിലൂടെ സഞ്ചരിച്ചു കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ശക്തികൂടിയ ന്യൂനമർദമായി മാറി. ഇനിയുള്ള ദിവസങ്ങളിൽ പൊതുവെ മഴ കുറയാൻ സാധ്യത. വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ
തിരുവനന്തപുരം∙ വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യുനമർദം കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ കോഴിക്കോട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ജാഗ്രത പാലിക്കണമെന്നറിയിച്ച് എലത്തൂര്‍ കോസ്റ്റല്‍ പൊലീസ് വാഹനത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി. ഡിസംബര്‍ അഞ്ച് വരെ മീൻപിടിത്തം നിരോധിച്ചു. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കോലഞ്ചേരി ∙ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ നെൽക്കൃഷി വ്യാപകമായി നശിച്ചു. ഐക്കരനാട്, മഴുവന്നൂർ, പൂതൃക്ക പഞ്ചായത്തുകളിൽ ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത്. 2 ദിവസമായി തുടരുന്ന മഴയാണ് വെള്ളപ്പൊക്കത്തിനു കാരണം.ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന ഞെരിയാംകുഴി തോട് കര
അങ്കമാലി ∙ അപ്രതീക്ഷിത മഴയിൽ മഞ്ഞപ്ര പഞ്ചായത്തിൽ കൃഷി നാശം. നാലാം വാർഡിലെ കൈതകം ചെക്ക് ഡാമിന്റെ ഷട്ടറുകൾ ഉയർത്താനായില്ല. പുതുമനവരെയുള്ള കൃഷി ഇടങ്ങൾ വെളളത്തിൽ മുങ്ങി. ഒട്ടേറെ കർഷകരുടെ കൃഷി നശിച്ചു. കിഴക്കേ പാടത്തെ ഏക്കർ കണക്കിനു സ്ഥലത്തെ പച്ചക്കറി ഉൾപ്പെടെയുള്ള കൃഷികളാണു നശിച്ചത്. രണ്ടു ദിവസം മുൻപു നട്ട
കോഴിക്കോട് ∙ തീവ്ര ന്യൂനമർദം തുടരുന്നതിനാൽ ജില്ലയിൽ ഇന്നും കനത്ത മഴ പെയ്യാൻ സാധ്യത. നഗരത്തിൽ ഇന്നലെ രാവിലെയും വൈകിട്ടും കനത്ത മഴ പെയ്തു. ഇന്നലെ വൈകിട്ട് വരെ 18 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കുന്നമംഗലത്തു 4 മില്ലിമീറ്റർ, ഉറുമി പ്രദേശത്ത് 29.5 മില്ലിമീറ്റർ, വടകരയിൽ 46 മില്ലിമീറ്റർ, പെരുവണ്ണാമൂഴി ഡാം
എടത്വ ∙ പ്രതീക്ഷിക്കാതെ എത്തിയ തോരാത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ചേർന്നു ബണ്ടുകൾ തകർത്തതോടെ പുഞ്ചക്കൃഷി അവതാളത്തിലാക്കി. മുട്ടാർ പഞ്ചായത്ത് മിത്രക്കരി ആനാറ്റുപുറം ചൂതനടി പടിഞ്ഞാറേ ബ്ലോക്ക് പാടം, തലവടി കൃഷിഭവൻ പരിധിയിൽ 74 ഏക്കർ വരുന്ന എട്ട്യാരു മുട്ട് കോതകേരി, പരുത്തിക്കാട്ട് ചാലി വേഴപ്രം,
ചാരുംമൂട്∙ പെരുവേലിൽ പുഞ്ചയിൽ കൃഷിയിറക്കാൻ കഴിയാതെ കർഷകർ, വെള്ളം വറ്റിക്കാൻ നെട്ടോട്ടത്തിൽ. നവംബർ മാസത്തിൽ കൃഷിയിറക്കേണ്ടതായിരുന്നു ഇവിടം. വെള്ളം വറ്റി കൃഷിയിറക്കാൻ കാത്തിരുന്ന കർഷകർക്ക് ഇരുട്ടടി പോലെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴ. ഇതോടെ കൂടുതൽ വെള്ളക്കെട്ട് പുഞ്ചയിൽ
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.