Activate your premium subscription today
Saturday, Apr 19, 2025
മോസ്കോ∙ യുക്രെയ്നിൽ ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇതുസംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സൈന്യത്തിന് നിർദേശം നൽകിയതായി രാജ്യാന്തര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് ആറുമണി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയാണ് വെടിനിർത്തലെന്ന്
പഴുതടച്ച സുരക്ഷാവൃന്ദമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുള്ളത്, ലോകത്തെ ഏറ്റവും സുരക്ഷിതനായ മനുഷ്യൻ എന്ന വിളിപ്പേരിൽ പലപ്പോഴും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നതിനു കാരണമിതാണ്. റഷ്യൻ സേനയിലെ ഏറ്റവും മികച്ച യൂണിറ്റായ ഫെഡറൽ പ്രൊട്ടക്ടീവ് സർവീസ് അഥവാ എഫ്എസ്ഒയുടെ കീഴിലെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി
കീവ്∙ യുക്രെയ്നിലെ കീവിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസിൽ റഷ്യൻ മിസൈൽ പതിച്ചു. ഇന്ത്യയിലെ യുക്രെയ്ൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ വെയർഹൗസിലാണ് മിസൈൽ പതിച്ചത്. ഇന്ത്യൻ ബിസിനസുകളെ മനഃപൂർവം ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് യുക്രെയ്ന്റെ വിശദീകരണം.
ബ്രസൽസ് ∙ റഷ്യയ്ക്കെതിരായ യുദ്ധത്തിൽ യുക്രെയ്നിനു കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു. റഡാറുകൾ, ടാങ്ക്വേധ മൈനുകൾ, ഡ്രോണുകൾ എന്നിവ നൽകാനായി നോർവേയുമായി ചേർന്ന് 58 കോടി ഡോളർ ചെലവഴിക്കും. നാറ്റോ ആസ്ഥാനത്തു ചേർന്ന യുക്രെയ്ൻ അനുകൂല പാശ്ചാത്യരാജ്യങ്ങളുടെ യോഗത്തിലാണു പ്രഖ്യാപനം.
ബ്രസൽസ് ∙ റഷ്യയുമായി ഒത്തുതീർപ്പിനു യുഎസ് ശ്രമിക്കുമ്പോൾ, യുദ്ധത്തിൽ യുക്രെയ്നിന് മുഴുവൻ പാശ്ചാത്യപിന്തുണയും ഉണ്ടാകുമെന്നു ജർമനിയും ബ്രിട്ടനും പ്രഖ്യാപിച്ചു. യുഎസ് പിന്മാറിയശേഷം ഇതാദ്യമായി 50 രാജ്യങ്ങളുടെ കൂട്ടായ്മ നാറ്റോ ആസ്ഥാനത്തു യോഗം ചേർന്നാണു യുക്രെയ്നിനു സൈനികപിന്തുണ പ്രഖ്യാപിച്ചത്.
കീവ് ∙ യുക്രെയ്നുമായുള്ള യുദ്ധത്തിലേക്ക് റഷ്യ ചൈനയെ വലിച്ചിഴയ്ക്കുന്നതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ചൈനയിലെ ഡസൻ കണക്കിനു പൗരന്മാരെ റഷ്യൻ സൈന്യത്തിൽ ചേർക്കുന്നുണ്ടെന്ന് ചൈനയ്ക്ക് അറിയാം. യുദ്ധമുന്നണിയിൽ വിന്യസിച്ച 155 ചൈനീസ് പൗരന്മാരുടെ
കീവ് ∙ കിഴക്കൻ യുക്രെയ്നിലെ യുദ്ധഭൂമിയിൽ റഷ്യൻസേനയിലെ 2 ചൈനീസ് പൗരന്മാരെ പിടികൂടിയെന്ന് യുക്രെയ്ൻ അറിയിച്ചു. കീവിലെ ചൈനയുടെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി യുക്രെയ്ൻ പ്രതിഷേധം അറിയിച്ചു. സമാധാനത്തിനുവേണ്ടി പരസ്യ നിലപാടെടുത്തശേഷം റഷ്യൻ സേനയ്ക്കൊപ്പംചേർന്നു യുദ്ധം ചെയ്യുന്നതു ചൈനയുടെ വിശ്വാസ്യത തകർക്കുന്ന നടപടിയാണെന്നും കുറ്റപ്പെടുത്തി. റഷ്യൻസേനയിൽ കൂടുതൽ ചൈനീസ് സൈനികരുണ്ടെന്നാണു സൂചനയെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. പിടിയിലായ ചൈനീസ് സൈനികന്റെ ഫോട്ടോയും സമൂഹമാധ്യമത്തിൽ പങ്കിട്ടു. ചൈന പ്രതികരിച്ചിട്ടില്ല.
കീവ് ∙ യുക്രെയ്ൻ നഗരമായ ക്രിവി റിയയിൽ വെള്ളിയാഴ്ച റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 9 കുട്ടികളടക്കം 18 പേർ കൊല്ലപ്പെട്ടു. 61 പേർക്കു പരുക്കേറ്റു. 17 പേരുടെ നില ഗുരുതരം. പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ജന്മനാടാണ് ക്രിവി റിയ. പാർപ്പിടസമുച്ചയത്തിനും കുട്ടികളുടെ കളിസ്ഥലത്തിനും സമീപമാണു മിസൈൽ സ്ഫോടനമുണ്ടായത്. 20 പാർപ്പിടസമുച്ചയങ്ങൾക്കു കേടുപാടുണ്ടായി. മറ്റൊരു മിസൈൽ ആക്രമണത്തിൽ 46 സൈനികരെ വധിച്ചെന്ന് റഷ്യ അവകാശപ്പെട്ടെങ്കിലും യുക്രെയ്ൻ സ്ഥിരീകരിച്ചില്ല.
റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം ചർച്ചയാകുന്നത് ഇരുപക്ഷവും ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യകളുടെ വ്യാപകമായ ഉപയോഗത്തിലുമാണ്. ഡ്രോണുകളോടൊപ്പം സൈബർ യുദ്ധത്തിന്റെ സാധ്യതകളും ഇരു രാജ്യങ്ങളും പ്രയോഗിച്ചു. എന്നാൽ അടുത്തിടെ സോഷ്യൽ മിഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ, ഡ്രോണുകളിലൂടെ സൈബർ ആക്രമണങ്ങൾ
ന്യൂഡൽഹി ∙ റഷ്യ–യുക്രെയ്ൻ പ്രശ്നപരിഹാരത്തിന് പ്രധാന വെല്ലുവിളിയായി ഇപ്പോൾ നിൽക്കുന്നത് ബ്രിട്ടനും ഫ്രാൻസും ഉൾപ്പെട്ട യൂറോപ്യൻ രാജ്യങ്ങളാണെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിയ് അലിപോവ് വിമർശിച്ചു. നാറ്റോയുടെ വിപുലീകരണവും യുക്രെയ്നിനെ നാറ്റോയിൽ അംഗമാക്കാനുള്ള നീക്കവുമാണ് പ്രശ്നങ്ങൾക്ക് വഴിതെളിച്ചത്. റഷ്യയുടെ ആത്യന്തിക സുരക്ഷ കണക്കിലെടുക്കാതെ ഒരു സമാധാന ക്രമീകരണവും നിലനിൽക്കില്ലെന്നും അലിപോവ് പറഞ്ഞു. ഇന്ത്യൻ സൈനിക വിഭാഗങ്ങളുടെ പഠനവിശകലനവേദിയായ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂഷനിൽ പ്രഭാഷണം നടത്തുകയായിരുന്നു.
വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തടസ്സം നിന്നാൽ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് 20 – 50 % അധികനികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി.
മോസ്കോ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ മാറ്റിയാൽ യുദ്ധം അവസാനിപ്പിക്കാൻ ഒത്തുതീർപ്പുകളാകാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സെലൻസ്കിയെ മാറ്റി ഒരു താൽക്കാലിക ഭരണകൂടം ഉണ്ടാകുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകളാകാമെന്നും പുട്ടിൻ വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയ്ക്കും യുഎസിനും യൂറോപ്യൻ രാജ്യങ്ങൾക്കും യുക്രെയ്നിൽ താൽക്കാലിക ഭരണസംവിധാനമുണ്ടാക്കാൻ മുന്നോട്ടുവരാനാകുമെന്നും പുട്ടിനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
റഷ്യന്‍ പ്രസിഡന്റ് വ്ളോഡിമര്‍ പുട്ടിന്റെ മരണം ഉടന്‍തന്നെ ഉണ്ടാകുമെന്ന് യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിർ സെലെന്‍സ്കി. മൂന്ന് വർഷമായി തുടരുന്ന റഷ്യ–യുക്രെയ്ന് യുദ്ധം അങ്ങനെയെ അവസാനിക്കുവെന്നും സെലെൻസ്കി ഫ്രഞ്ച് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പുട്ടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കാജനകമായ അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് യുക്രെയ്ന് പ്രസിഡന്റിന്റെ വിവാദ പരാമർശം.
നാലാം വർഷത്തിലേക്കു കടന്ന റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ പ്രതീക്ഷ പകരുകയാണു പരിമിത വെടിനിർത്തൽ. ഒരു മാസം നീളുന്ന സമ്പൂർണ വെടിനിർത്തൽ എന്ന ആശയം റഷ്യ നിരാകരിച്ചെങ്കിലും സ്ഥിരം വെടിനിർത്തലിലേക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണു ചർച്ചയ്ക്കു മധ്യസ്ഥ്യം വഹിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിന്റെ മധ്യസ്ഥതയിൽ സൗദി അറേബ്യയിൽ നടന്ന സമാധാന ചർച്ചകൾക്കു പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഒരു മാസം വെടിനിർത്തലിനു താൽപര്യമറിയിച്ചിരുന്നു. പിന്നാലെ യുഎസ് സംഘവുമായി റഷ്യയിൽ നടന്ന ചർച്ചയ്ക്കു ശേഷം വെടിനിർത്തലിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും അനുകൂല നിലപാട് അറിയിച്ചു. പുട്ടിൻ മുന്നോട്ടുവച്ച ചോദ്യങ്ങൾ സമാധാന ചർച്ചകളെ പ്രതിസന്ധിയിലാക്കിയിരുന്നു. പുട്ടിനുമായി മാർച്ച് 18ന് ട്രംപ് നടത്തിയ ടെലിഫോൺ ചർച്ചയ്ക്കു പിന്നാലെയാണു ഭാഗികമായ വെടിനിർത്തലിനു റഷ്യ തയാറായത്. ലോകരാജ്യങ്ങളെയെല്ലാം വരച്ചവരയിൽ നിർത്തിയ ട്രംപിനു പക്ഷേ പുട്ടിനോടു സംസാരിക്കാൻ ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും റഷ്യയും യുക്രെയ്നും പരസ്പരം ഡ്രോൺ, മിസൈൽ ആക്രമണം ശക്തമാക്കുന്നതിനാണു ലോകം സാക്ഷ്യം വഹിക്കുന്നത്. സൈനിക സഹായങ്ങളെല്ലാം മരവിപ്പിച്ച് അമേരിക്ക സമ്മർദം ശക്തമാക്കിയതോടെയാണു സെലെൻസ്കി വെടിനിർത്തലിനു സന്നദ്ധമായത്. ഇതോടെ, മരവിപ്പിച്ച സൈനിക സഹായം യുഎസ് പുനഃസ്ഥാപിച്ചു. എന്നാൽ സമാധാന ചർച്ചകളിൽ തുറുപ്പുചീട്ടാക്കാമെന്നു യുക്രെയ്ൻ കരുതിയ കുർസ്ക് അധിനിവേശം റഷ്യൻ സൈന്യത്തിന്റെ അപ്രതീക്ഷിത നീക്കത്തോടെ ദയനീയമായി പരാജയപ്പെട്ടു. ഇതോടെ സമാധാന ചർച്ചകളിൽ തീർത്തും പ്രതിരോധത്തിലാണു യുക്രെയ്ൻ. യുദ്ധക്കളത്തിൽ വൻ മുന്നേറ്റം തുടരുന്ന റഷ്യ, വെടിനിർത്തലിനു മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളിൽ പലതും യുക്രെയ്നോ യൂറോപ്പിനോ അംഗീകരിക്കാൻ സാധിക്കില്ലെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. റഷ്യയോടുള്ള അമേരിക്കയുടെ പെട്ടെന്നുള്ള നയം മാറ്റം യുക്രെയ്നിനെ മാത്രമല്ല, യൂറോപ്പിനെ ആകെ പ്രതിസന്ധിയിലേക്കു നയിക്കുകയാണ്. യുക്രെയ്നിലെ യുദ്ധക്കളത്തിലും പുറത്തും എന്താണു സംഭവിക്കുന്നത്?
യുക്രെയ്ൻ വിദേശകാര്യമന്ത്രിയെന്ന നിലയിൽ ഇന്ത്യയിലേക്കുള്ള എന്റെ ആദ്യ ഔദ്യോഗിക സന്ദർശനം കഴിഞ്ഞയാഴ്ചയായിരുന്നു. ഗംഭീരവും ഉൾക്കാഴ്ച നൽകിയതുമായ നയതന്ത്ര യാത്രയായിരുന്നു അത്.ന്യൂഡൽഹിയിൽ, ലോകത്തിലെ മുൻനിര നയതന്ത്ര ഫോറങ്ങളിലൊന്നായ റെയ്സിന ഡയലോഗിന്റെ 10–ാം വാർഷികത്തിൽ പങ്കെടുത്തു.ഡൽഹിയിൽനിന്നു മുംബൈയിലേക്കു പോയി. 130 ഇന്ത്യൻ കമ്പനികൾ പങ്കെടുത്ത ബിസിനസ് ഫോറത്തിൽ പങ്കെടുത്തു. മുംബൈയിൽ യുക്രെയ്നിന്റെ പുതിയ കോൺസുലേറ്റും ഉദ്ഘാടനം ചെയ്തു. യുദ്ധകാലമായിട്ടും ഞങ്ങൾ ഇന്ത്യയിൽ നയതന്ത്രസാന്നിധ്യം വ്യാപിക്കുകയാണ്.
അമേരിക്കൻ ഡോളർ ഉപയോഗിച്ച് വ്യാപാരവും രാജ്യാന്തര പണമിടപാടുകളും നടത്തിയിരുന്ന കാലം ഇനി ചരിത്രമാകുകയാണ്. ഡി ഡോളറൈസേഷൻ വളരെ ബോധപൂർവം രാജ്യങ്ങൾ നടപ്പിലാക്കുകയാണ്. റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ ഈ പ്രവണത കൂടുതൽ ശക്തിപ്പെട്ടു. ഡോളറിന് പകരം ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതാണ് റഷ്യയുടെ സാമ്പത്തിക
മോസ്കോ ∙ ഊർജ മേഖലകൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ നിർത്തിവയ്ക്കാൻ റഷ്യ, യുക്രെയ്ൻ ധരണ. എണ്ണ ശുദ്ധീകരണശാലകൾ, എണ്ണ, വാതക പൈപ്പ്ലൈനുകൾ, അണുശക്തി നിലയങ്ങൾ, ഇന്ധന സംഭരണ ശാലകൾ, പമ്പിങ് സ്റ്റേഷനുകൾ എന്നിവയാണ് റഷ്യയും യുക്രെയ്നും താൽക്കാലികമായി ആക്രമണങ്ങൾ നിർത്താൻ ധാരണയിലെത്തിയത്. കടലിലും ആക്രമണം നിർത്തിവയ്ക്കാൻ ധാരണയായി. വെടിനിർത്തലിന് മുപ്പത് ദിവസത്തേക്കാണ് പ്രാബല്യം. യുഎസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്.
മോസ്കോ ∙ കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് മേഖലയിൽ നടന്ന പീരങ്കിയാക്രമണത്തിൽ മൂന്നു മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടതായി റഷ്യ. റഷ്യയിലെ പ്രമുഖ പത്രമായ ഇൻവെസ്റ്റിയയിലെ മാധ്യമ പ്രവർത്തകൻ അലക്സാണ്ടർ ഫെഡോർചാക്ക്, റഷ്യൻ പ്രതിരോധ മന്ത്രാലയം നടത്തുന്ന ടെലിവിഷൻ ചാനലായ സ്വെസ്ഡയുടെ ക്യാമറ ഓപ്പറേറ്റർ ആൻഡ്രി പനോവ്, ഡ്രൈവർ അലക്സാണ്ടർ സിർകെലി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഒസ്ലോ ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നോർവീജിയൻ തലസ്ഥാനമായ ഒസ്ലോയിലെത്തി. നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി സെലെൻസ്കി ചർച്ച നടത്തും. യുക്രെയ്നിന് ഹ്രസ്വകാലത്തും ദീർഘകാലാടിസ്ഥാനത്തിലും ആവശ്യമായ പിന്തുണ ലഭ്യമാകുന്നതിന് നോർവേയുടെ സഹായം തേടിയാണ് ചർച്ചകൾ നടക്കുന്നത്.
യുക്രെയ്ൻ–റഷ്യ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തലിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വേദിയൊരുക്കിയെങ്കിലും മേഖലയിൽ ഉടൻ സമാധാനം പുലരില്ലെന്നു തന്നെയാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. 90 മിനിറ്റ് നീണ്ട ഫോൺ കോൾ ചർച്ചയിൽ യുക്രെയ്ന്റെ ഊർജോൽപാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാമെന്നു മാത്രമാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ സമ്മതിച്ചിട്ടുള്ളത്, അതും 30 ദിവസം മാത്രം.
റഷ്യൻ ഫെഡറേഷനും യുക്രെയ്നും ഇടയിൽ 350 യുദ്ധത്തടവുകാരുടെ പുതിയ കൈമാറ്റത്തിന് യുഎഇ വിജയകരമായി മധ്യസ്ഥത വഹിച്ചു.
ജനുവരി 19നു വെടിനിർത്തൽ പ്രാബല്യത്തിലായപ്പോൾ ആധുനികചരിത്രത്തിലെ ഏറ്റവും വിനാശകാരിയായൊരു യുദ്ധത്തിനു വിരാമം വീഴുകയാണെന്നാണു സമാധാനം ആഗ്രഹിക്കുന്ന ലോകം കരുതിയത്. ഗാസയുടെ ദീർഘകാല വിലാപത്തിനുള്ള മറുപടിയായി വിലയിരുത്തപ്പെട്ട ആ കരാറിനു മുകളിലൂടെ ചോരപ്പുഴയൊഴുകുകയാണിപ്പോൾ. വെടിനിർത്തൽ ഉപേക്ഷിച്ച ഇസ്രയേൽ കഴിഞ്ഞദിവസം ഗാസയിൽ നടത്തിയ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ട 436 പേരിൽ 183 പേർ കുട്ടികളാണ്. ഗാസയിൽ പലസ്തീൻകാർക്കെതിരെ ഇസ്രയേൽ ഇന്നലെയും ബോംബാക്രമണങ്ങൾ തുടർന്നു.
ന്യൂഡൽഹി ∙ അമേരിക്കൻ പ്രസിഡന്റിനെക്കൊണ്ട് ഒരു മണിക്കൂർ കാത്തിരിപ്പിക്കുക, അതിനുശേഷം അദ്ദേഹത്തിന്റെ ആവശ്യങ്ങൾ പൂർണമായും സ്വീകരിക്കാതെ ചിലതുമാത്രം പരിഗണിക്കാൻ തയാറാവുക. ഒപ്പം തന്റെ ആവശ്യങ്ങൾ ശക്തമായി മുന്നോട്ടുവച്ച് അവ അംഗീകരിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നു വ്യക്തമാക്കുക. പിരിയുന്നതിനുമുൻപ് അജൻഡയിലില്ലാത്ത വിഷയങ്ങളായ മധ്യപൂർവദേശത്തെ പ്രശ്നങ്ങളും മറ്റും എടുത്തിടുക. ഒടുവിൽ അന്തരീക്ഷം സുഖകരമാക്കാനെന്നവണ്ണം റഷ്യയും അമേരിക്കയും തമ്മിൽ ഐസ് ഹോക്കി മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചു സംസാരിക്കുക.
തിരുവനന്തപുരം∙ റെയ്സിന ഡയലോഗിന്മേൽ എന്തിനാണ് വിവാദമെന്ന് അറിയില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. റഷ്യ– യുക്രെയ്ൻ വിഷയത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്ന് 2023ൽ രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. പരസ്യമായും അല്ലാതെയും ഇനി ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഷിങ്ടൻ∙ യുക്രെയ്ൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തലിനു സമ്മതവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. യുക്രെയ്ന്റെ ഊർജോത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ ധാരണയായി. 30 ദിവസത്തെ പൂർണ വെടിനിർത്തലെന്ന ട്രംപിന്റെ ആവശ്യം പുട്ടിൻ നിരാകരിച്ചു. യുക്രെയ്നുള്ള സൈനിക സഹായം പാശ്ചാത്യ രാജ്യങ്ങൾ പൂർണമായി നിർത്തിയശേഷമേ ട്രംപിന്റെ പദ്ധതി അംഗീകരിക്കാനാകൂയെന്ന് പുട്ടിൻ നിലപാടെടുത്തു. ട്രംപിന്റെ പദ്ധതി കഴിഞ്ഞയാഴ്ച യുക്രെയ്ൻ അംഗീകരിച്ചിരുന്നു.
വാഷിങ്ടൻ ∙ യുക്രെയ്ൻ വെടിനിർത്തൽ സംബന്ധിച്ച് യുഎസ് പ്രസിസന്റ് ഡോണൾഡ് ട്രംപും റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ഫോണിൽ ചർച്ച നടത്തി. 30 ദിവസത്തെ വെടിനിർത്തലിന് പുട്ടിൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണു ട്രംപിന്റെ ഫോൺവിളി. നല്ല നിലയിലുള്ള ചർച്ചയാണു നടന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. വെടിനിർത്തലിന് യുക്രെയ്ൻ നേരത്തേ സമ്മതമറിയിച്ചിരുന്നു.
വാഷിങ്ടൻ ∙ യുക്രെയ്നിൽ വെടിനിർത്തുന്നതു സംബന്ധിച്ച് റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ഇന്നു ഫോണിൽ സംസാരിക്കാൻ ഉദ്ദേശിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.വെടിനിർത്തലിനുള്ള എല്ലാ സാധ്യതയും മുന്നിലുണ്ടെന്നു ട്രംപ് സൂചിപ്പിച്ചു. കഴിഞ്ഞയാഴ്ച മോസ്കോയിൽ യുഎസ്–റഷ്യ ഉദ്യോഗസ്ഥതല ചർച്ച നടന്നതിനുപിന്നാലെ ഉപാധികളുടെ അടിസ്ഥാനത്തിൽ വെടിനിർത്തലാകാമെന്നു പുട്ടിൻ വ്യക്തമാക്കിയിരുന്നു.
കീവ് ∙ സമാധാനശ്രമങ്ങൾ തുടരുന്നതിനിടെ, റഷ്യയും യുക്രെയ്ൻ പരസ്പരാക്രമണം തുടരുന്നു. വെള്ളിയാഴ്ച രാത്രി റഷ്യയുടെ നൂറിലേറെ ഡ്രോണുകൾ വെടിവച്ചിട്ടതായി യുക്രെയ്ൻ സൈന്യം പറഞ്ഞു. റഷ്യൻ പ്രവിശ്യയായ കർസ്കിൽനിന്ന് സൈന്യം പിന്മാറിയിട്ടില്ലെന്ന് അവകാശപ്പെട്ട യുക്രെയ്ൻ, അതിർത്തിയിൽ റഷ്യ കൂടുതൽ സേനയെ വിന്യസിക്കുകയാണെന്നും ആരോപിച്ചു.
കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു ഒരാഴ്ച പിന്നിട്ടിട്ടും രാഷ്ട്രീയ ചർച്ചകൾ അവസാനിച്ചിട്ടില്ല. പ്രതീക്ഷിച്ച സ്ഥാനങ്ങൾ പാർട്ടിയിൽ ലഭിക്കാതിരുന്ന നേതാക്കളുടെ നീരസത്തിൽ തുടങ്ങിയ ചർച്ചകൾ ഇപ്പോഴും തുടരുന്നു. എന്നാൽ സമ്മേളനത്തിനു അകത്ത് വിമർശനങ്ങൾ കുറവായിരുന്നു എന്ന പ്രത്യേകതയ്ക്കും കൊല്ലം സാക്ഷിയായി. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രത്യേകതകൾ, പാർട്ടി നേതൃത്വത്തിലും സർക്കാരിലും സമ്മേളനം വരുത്തുന്ന മാറ്റങ്ങൾ വിശകലനം ചെയ്ത പ്രീമിയം ലേഖനം മികച്ച ശ്രദ്ധ നേടി. അതേസമയം തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നു എന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം പുതിയ തലത്തിലേക്ക് കടന്നു. കേന്ദ്രം ഊന്നൽ നൽകുന്ന ത്രിഭാഷ നയം എന്താണ്? എന്തുകൊണ്ടു ഇതിനെ തമിഴ്നാട് എതിര്‍ക്കുന്നു? അയലത്തെ ഭാഷായുദ്ധത്തിന്റെ ചരിത്രപരവും രാഷ്ട്രീയ കാരണങ്ങളും വിവരിച്ച പ്രീമിയം ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങൾക്കും അപ്പുറം തമിഴ്നാട് എന്തുകൊണ്ടു ഹിന്ദിയെ എതിർക്കുന്നു എന്നതിന്റെ ചരിത്രവും ഈ ലേഖനം വിശദമാക്കി. റഷ്യ– യുക്രെയ്ൻ യുദ്ധം എന്നന്നേയ്ക്കുമായി അവസാനിക്കും എന്ന പ്രതീക്ഷ നല്‍കുകയാണ് ഇപ്പോൾ. അതേസമയം യുക്രെയ്നിനൊപ്പം അടിയുറച്ചുനിന്ന യുഎസ്, ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ കാലുമാറിയത് ആശങ്കയോടെയാണ് യൂറോപ്പ് കാണുന്നത്. റഷ്യ– യുക്രെയ്ൻ യുദ്ധം നാൾവഴികളിൽ പ്രാധാന്യത്തോടെ മനോരമ ഓൺലൈൻ പ്രീമിയം നൽകിയിരുന്നു. ഡോ.കെ.എൻ.രാഘവൻ കൈകാര്യം ചെയ്യുന്ന ‘ഗ്ലോബൽ കാൻവാസ്’ കോളത്തിലും പോയവാരം റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ യുഎസിന്റെ നയം മാറ്റമാണ് ചർച്ചയായത്.
വാഷിങ്ടൻ∙ റഷ്യ – യുക്രെയൻ യുദ്ധം അവസാനിക്കാനുള്ള സാധ്യത വർധിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയെന്നും രക്തരൂക്ഷിതമായ യുദ്ധം അവസാനിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. റഷ്യൻ സൈന്യം വളഞ്ഞിരിക്കുന്ന യുക്രെയ്ന് പട്ടാളക്കാരുടെ ജീവന് സംരക്ഷിക്കണമെന്ന് പുടിനോട് താൻ ആവശ്യപ്പെട്ടുവെന്നും ട്രംപ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി മോസ്കോയിൽ വച്ച് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിന്തുണച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വാക്കുകൾ ‘പ്രത്യാശ’ നൽകുന്നതാണെന്നും എന്നാൽ പൂർണമല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘വളരെ പ്രത്യാശയേകുന്ന പ്രസ്താവനയാണു പുട്ടിന്റേത്.
വാഷിങ്ടൻ∙ റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസ് മുന്നോട്ടുവച്ച വെടിനിർത്തൽ കരാർ യുക്രെയ്ൻ അംഗീകരിച്ചതിനു പിന്നാലെ യുഎസ് പ്രതിനിധികളായ ഉദ്യോഗസ്ഥർ റഷ്യയിലേക്കു തിരിച്ചതായി റിപ്പോർട്ട്. 30 ദിവസത്തെ വെടിനിർത്തൽ കരാർ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു സമർപ്പിക്കാൻ പ്രതിനിധികളെ അയച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. വെടിനിർത്തൽ കരാർ റഷ്യ അംഗീകരിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവച്ചു.
വാഷിങ്ടൻ / കീവ് / മോസ്കോ ∙ മൂന്നു വർഷം പിന്നിട്ട യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് മധ്യസ്ഥശ്രമത്തിൽ നിർണായക മുന്നേറ്റം. സൗദിയിലെ ജിദ്ദയിൽ യുഎസ്, യുക്രെയ്ൻ ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് 30 ദിവസത്തെ വെടിനിർത്തൽ നിർദേശം യുക്രെയ്ൻ അംഗീകരിച്ചത്. തൊട്ടുപിന്നാലെ യുക്രെയ്നിന് ആയുധങ്ങൾ നൽകുന്നതിനുള്ള വിലക്ക് യുഎസ് നീക്കി. ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കുന്നതും തുടരും.
ചൊവ്വാഴ്ച സൗദിയുടെ മധ്യസ്ഥതയിൽ അമേരിക്കയും യുക്രെയ്നും തമ്മിൽ ജിദ്ദയിൽ നടന്ന ചർച്ചകൾ വിജയിച്ചതായി സൂചന. പ്രതിസന്ധി പരിഹരിക്കുന്നതിനും ശാശ്വത സമാധാനം കൈവരിക്കുന്നതിനുമുള്ള സൗദി ശ്രമങ്ങളുടെയും ഉദ്യമങ്ങളുടേയും ഫലമായി, റഷ്യ-യുക്രെയിൻ പ്രതിസന്ധി അവസാനിപ്പിക്കാൻ സഹായിക്കുന്ന കരാറുകളിൽ എത്തുന്നതിൽ രണ്ടു കക്ഷികളും പുരോഗതി കൈവരിച്ചു.
കീവ് ∙ വെടിനിർത്തൽ അംഗീകരിക്കാൻ യുഎസ് റഷ്യയെ പ്രേരിപ്പിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. സൗദി അറേബ്യയിൽ യുഎസ്– യുക്രെയ്ൻ നയതന്ത്ര പ്രതിനിധികൾ തമ്മിലുള്ള ചർച്ച അവസാനിച്ചതിനു പിന്നാലെയാണ് സെലൻസ്കിയുടെ പ്രതികരണം.
റിയാദ് ∙ റഷ്യ - യുക്രെയ്ൻ യുദ്ധത്തിൽ ഒരു മാസത്തെ വെടിനിർത്തലിന് സന്നദ്ധമെന്ന് യുക്രെയ്ൻ. യുഎസ് അവതരിപ്പിച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രെയ്ൻ അംഗീകരിക്കുകയായിരുന്നു. സൗദിയിൽ യുഎസ് നയതന്ത്ര പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് യുക്രെയ്ൻ വെടിനിർത്തലിന് സന്നദ്ധത അറിയിച്ചത്.
മോസ്കോ ∙ റഷ്യയിൽ യുക്രെയ്നിന്റെ കനത്ത ഡ്രോൺ ആക്രമണം. മോസ്കോ അടക്കം 10 പ്രവിശ്യകളിൽ ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണങ്ങളിൽ 3 പേർ കൊല്ലപ്പെട്ടു. 18 പേർക്കു പരുക്കേറ്റു. റഷ്യയ്ക്കുനേരെ യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. വിവിധ മേഖലകളിലായി 337 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ സേന അറിയിച്ചു. മോസ്കോയിലെ 6 വിമാനത്താവളങ്ങൾ അടച്ചിട്ടു. സൗദിയിലെ ജിദ്ദയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസ് എന്നിവരുമായി യുക്രെയ്ൻ പ്രതിനിധി സംഘം നടത്തുന്ന സമാധാനചർച്ചയ്ക്കു മണിക്കൂറുകൾക്കു മുൻപാണ് ആക്രമണം.
2025 ഫെബ്രുവരി 24നു യുഎസ് തങ്ങളുടെ വിദേശനയത്തില്‍ ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന ഒരു നടപടി കൈക്കൊണ്ടു. 2022ല്‍ റഷ്യ- യുക്രെയ്ന് യുദ്ധം തുടങ്ങിയത് മുതലുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഈ വിഷയത്തില്‍ ആറു പ്രമേയങ്ങള്‍ ഐക്യരാഷ്ട്ര സംഘടനയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. യുദ്ധം തുടങ്ങിയ റഷ്യയുടെ നടപടിയെ അപലപിക്കുകയും റഷ്യന്‍ സേന യുക്രെയ്നില്‍നിന്ന് പിന്മാറണമെന്നുമായിരുന്നു ഈ പ്രമേയങ്ങള്‍ ആവശ്യപ്പെട്ടത്. ഇവയെല്ലാം യുഎസ് പിന്തുണച്ചിരുന്നെന്ന് മാത്രമല്ല ഇക്കാലം മുഴുവന്‍ റഷ്യയുടെ ആക്രമണം ചെറുത്തുനില്ക്കാൻ അവര്‍ യുക്രെയ്നിന് നിര്‍ലോഭമായ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ വിഷയത്തില്‍ യാതൊരു ഉളുപ്പും കൂടാതെ യുഎസ് തങ്ങളുടെ നയങ്ങളില്‍ മലക്കം മറിയുന്ന കാഴ്ചയാണ് ഈ യുദ്ധം തുടങ്ങിയതിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) കണ്ടത്. ഈ യുദ്ധത്തിന് ഉത്തരവാദി എന്ന നിലയ്ക്ക് റഷ്യയെ അപലപിക്കുന്നു എന്ന പ്രമേയം യുഎസ് എതിര്‍ക്കുകയും, ആരുടെയും മേല്‍ ഉത്തരവാദിത്തം ആരോപിക്കാതെ യുദ്ധം വേഗം അവസാനിക്കണമെന്ന് മാത്രം പറഞ്ഞുകൊണ്ട് ഒരു പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. യുഎന്നിന്റെ ചരിത്രത്തില്‍ ഒരു സുപ്രധാന വിഷയത്തില്‍ ഒരു വന്‍ ശക്തിയുടെ നിലപാട് ഇത്രവേഗം പാടെ മാറിമറിയുന്നത് ആദ്യമായാണ്.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഔദ്യോഗികമായി മാപ്പു പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണു സെലെൻസ്കി ക്ഷമ ചോദിച്ചു കത്തെഴുതിയതായി സ്ഥിരീകരിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടത്തിയ ചൂടേറിയ ചർച്ച ഓർമയുണ്ടാകുമല്ലോ?. ട്രംപ് നല്കിയ മുന്നറിയിപ്പ് തന്നെ, 'മൂന്നാം ലോക മഹായുദ്ധം വച്ചാണ് ചൂതാട്ടം നടത്തുന്നത്' എന്നായിരുന്നു. റഷ്യ-യുക്രെയ്ന് പോരാട്ടം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവച്ച സമാധാന
കീവ് ∙ യുക്രെയ്ൻ മിന്നലാക്രമണത്തിലൂടെ പിടിച്ചെടുത്ത കുർസ്ക് മേഖല തിരിച്ചുപിടിക്കാൻ റഷ്യൻ സൈനികർ ഗ്യാസ് പൈപ്പ് ലൈനിന് ഉള്ളിലൂടെ നടന്നെത്തി പിന്നിൽ നിന്ന് ആക്രമിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് യുക്രെയ്ൻ സേന റഷ്യൻ അതിർത്തിയിലേക്ക് കടന്നുകയറി തന്ത്രപ്രധാനമായ അതിർത്തിപ്പട്ടണം സുദ്സ ഉൾപ്പെടെ ആയിരം ചതുരശ്ര കിലോമീറ്റർ പിടിച്ചെടുത്തത്. ഒട്ടേറെ റഷ്യൻ സൈനികരെ ബന്ദികളാക്കുകയും ചെയ്തു. ഭാവി സമാധാനചർച്ചകളിൽ വിലപേശൽ ശക്തി കൂട്ടുന്നതിനായിരുന്നു ഇത്. എന്നാൽ പിന്നീട് നിരന്തരമായ ആക്രമണത്തിലൂടെ റഷ്യ ഇതിൽ കുറെ ഭാഗം തിരിച്ചുപിടിച്ചു.
കീവ് ∙ റഷ്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനായി എന്തുംചെയ്യാൻ സന്നദ്ധമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. കിവിയില്‍ വച്ച് യുക്രെയ്ന്-യുകെ നയതന്ത്രജ്ഞര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും അതിനുള്ള നടപടികള്‍
യുഎസ് കോൺഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസംഗം ആധുനിക അമേരിക്കൻ ചരിത്രത്തിലെ ദൈർഘ്യമേറിയതാണ്. ഒരു മണിക്കൂർ 40 മിനിറ്റാണ് ട്രംപ് പ്രസംഗിച്ചത്. മുൻ സർക്കാരുകൾ 4 വർഷം കൊണ്ടോ 8 വർഷം കൊണ്ടോ ചെയ്തതിനേക്കാൾ കാര്യങ്ങൾ വെറും 43 ദിവസം കൊണ്ടു ചെയ്തെന്നു പറഞ്ഞ
യുക്രെയ്നുള്ള ആയുധ സഹായത്തിൽ യുഎസ് വിലക്കേർപ്പെടുത്തുമ്പോൾ യുക്രെയ്നു ലഭിക്കാതെ പോകുക അത്യാധുനിക ഹിമാർസ് മിസൈലാണ്. യുഎസ് പ്രസിഡന്റ് ആയിരിക്കെ ജോ ബൈഡൻ പ്രഖ്യാപിച്ച 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായത്തിലൂടെയാണു ഹിമാർസ് യുക്രെയ്ന് ലഭിച്ചുചുടങ്ങിയത്. എം 142 ഹൈ മൊബിലിറ്റി ആർട്ടിലറി മൊബിലിറ്റി റോക്കറ്റ്
കീവ് ∙ വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വാഗ്വാദത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി. ശാശ്വതമായ സമാധാനത്തിനു ട്രംപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി സെലൻസ്കി എക്സിൽ കുറിച്ചു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി കരാറിന്
റഷ്യ-യുക്രെയ്ന് യുദ്ധത്തിന് മൂന്നു വയസ്സു തികഞ്ഞ ഫെബ്രുവരി 24ന് യുഎന്‍ പൊതുസഭയില്‍ യൂറോപ്യന്‍ പിന്തുണയോടെ യുക്രെയ്ന് ഒരു പ്രമേയം കൊണ്ടുവന്നു. 2022ല്‍ യുക്രെയ്നിലേക്ക് റഷ്യ നടത്തിയ അധിനിവേശമാണ് യുദ്ധത്തിനു കാരണമെന്നും യുക്രെയ്നിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അഖണ്ഡതയും ഐക്യവും സംരക്ഷിക്കുന്നതില്‍ യുഎന്‍ അംഗങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നതുമായിരുന്നു ‘അഡ്വാന്‍സിങ് കോംപ്രിഹന്‍സീവ്, ജസ്റ്റ് ആന്‍ഡ് ലാസ്റ്റിങ് പീസ് ഇന്‍ യുക്രെയ്ന്’ എന്ന പേരിലുള്ള പ്രമേയം. ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുന്നത് നിയമവിധേയമല്ലെന്നു വ്യക്തമാക്കുന്ന പ്രമേയത്തില്‍, യുക്രെയ്നില്‍നിന്ന് എത്രയും വേഗം റഷ്യ പിന്മാറി യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. 193 രാജ്യങ്ങളില്‍ 93 പേര് പിന്തുണയ്ക്കുകയും ഇന്ത്യയടക്കം 65 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്ത പ്രമേയം സഭയില്‍ പാസായി. 18 രാജ്യങ്ങള്‍ എതിര്‍ത്തു. അതിലൊന്ന് യുഎസ് ആയിരുന്നു. യുദ്ധം തുടങ്ങിയ 2022നു ശേഷം ആദ്യമായാണ് യുഎന്നില്‍ യുഎസ് യുക്രെയ്നിനെതിരെ വോട്ടു ചെയ്യുന്നത്. റഷ്യ, ഉത്തരകൊറിയ, ഹംഗറി, ഇസ്രയേല്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് യുഎസ് യുക്രെയ്നിനെ എതിര്‍ത്തതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. റഷ്യ-യുക്രെയ്ന് വിഷയത്തില്‍ യുഎസിന്റെ നയവ്യതിയാനം പരസ്യമായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു ഫെബ്രുവരി 24ന് യുഎന്നില്‍. യുക്രെയ്ന് വിഷയത്തില്‍ കാലങ്ങളായി പിന്തുടര്ന്നു പോന്ന വിദേശനയത്തില്‍ മാറ്റം വരുത്തുകയാണ് രണ്ടാം ട്രംപ് സര്‍ക്കാര്‍. യുക്രെയ്നിനെ തള്ളിപ്പറഞ്ഞും യൂറോപ്യന്‍ സഖ്യകക്ഷികളെ മാറ്റിനിര്‍ത്തിയും റഷ്യയോടും ചൈനയോടും ചായ്വു പുലര്‍ത്തിക്കൊണ്ടുള്ള ട്രംപ് നയം രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള യുഎസിന്റെ വിദേശനയത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്താണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാഷിങ്ടൻ ∙ യുക്രെയ്നുള്ള എല്ലാ സൈനിക സഹായവും നിർത്തി യുഎസ്. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ച ഫലം കണ്ടിരുന്നില്ല.
റോം∙ യുക്രെയ്നിലെ പുതിയ സമാധാന പദ്ധതി ചർച്ച ചെയ്യുന്നതിനായി ലണ്ടനിൽ നടന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഉച്ചകോടിയിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയാ മെലോണിയും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും കൂടിക്കാഴ്ച നടത്തി. സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനും റഷ്യയ്ക്കെതിരായ യുദ്ധത്തിൽ
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി റഷ്യ. കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സെലൻസ്കിയും തമ്മിൽ നടന്ന കൂടിക്കാഴ്ച അലസിപ്പിരിഞ്ഞതിനു പിന്നാലെയാണ് റഷ്യയുടെ വിമർശനം. ‘സെലൻസ്കി സമാധാനം ആഗ്രഹിക്കുന്നില്ല. അതിന് അദ്ദേഹത്തെ ആരെങ്കിലും നിർബന്ധിക്കണം. യൂറോപ്പിന് അതിനു കഴിയുമെങ്കിൽ അവർക്ക് എല്ലാ ആശംസകളും’–ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമങ്ങളോട് പറഞ്ഞു. വൈറ്റ് ഹൗസിൽ ട്രംപും സെലൻസ്കിയും തമ്മിലുണ്ടായ തർക്കം അത്യപൂർവമായ സംഭവമാണ്.
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും തമ്മിൽ നടന്ന കൂടിക്കാഴ്ച വാക്കേറ്റത്തിലും വെല്ലുവിളിയിലും കലാശിച്ചതിന് പിന്നാലെ സെലൻസ്കി നടത്തിയ പ്രതികരണം ചർച്ചയാകുന്നു.
മോസ്കോ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ യുക്രെയ്നെതിരെ കടുത്ത വിമർശനവുമായി റഷ്യ. കൂടിക്കാഴ്ചയ്ക്കിടെ സെലെൻസ്കിയെ ‘തല്ലാതെ’ ട്രംപ് സംയമനം പാലിച്ചെന്നു റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു. ‘പാലു തന്ന കൈക്കു തന്നെ യുക്രെയ്ൻ കൊത്തി’യെന്നും സഖറോവ കൂട്ടിച്ചേർത്തു.
റഷ്യയുടെ യുക്രെയിന് അധിനിവേശം വര്‍ഷം 3 പിന്നിട്ടിരിക്കുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള വഴികള്‍ക്കായി ലോകം കാത്തിരിക്കുകകയാണ്. അതിനിടെയാണ് യുക്രെയിന്റെ ധാതു സമ്പത്തില്‍ ട്രംപ് കണ്ണു വച്ചത്.
വാഷിങ്ടൻ ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയിൽ വാക്കേറ്റവും വെല്ലുവിളിയും. ഇതേ തുടർന്ന് ചർച്ച അലസിപ്പിരിഞ്ഞു. ഓവൽ ഓഫിസിൽ നടന്ന നാടകീയമായ ചർച്ചയ്ക്കിടെ സെലെൻസ്കിയുമായി അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്ത വാർത്താസമ്മേളനം ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങി.
ഭൂമിയിലെവിടെയും ഏതു ലക്ഷ്യത്തെയും ആക്രമിക്കാൻ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ.... റഷ്യയുടെ ആർഎസ്–28 സാർമാറ്റ് എന്ന മിസൈലിനു സാക്ഷാൽ വ്ലാഡിമിർ പുട്ടിൻ തന്നെ നൽകിയിരിക്കുന്ന വിശേഷണം ഇതാണ്. സാത്താൻ– 2 എന്ന വിളിപ്പേരിലാണ് അവർ ഈ മിസൈലിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ സാർമാറ്റിന്റെ വികസനം
വാഷിങ്ടൻ∙ റഷ്യ–യുക്രെയ്ൻ യുദ്ധം മൂന്നാം വാർഷികത്തിൽ എത്തുമ്പോൾ ഒരു യുദ്ധ വിരാമത്തിനുള്ള യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങൾ തുടരുന്നു. വെള്ളിയാഴ്ച വാഷിങ്ടനിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ യുദ്ധ വിരാമത്തിന്റെ സാധ്യതകൾ തെളിയുമെന്നാണ് ലോകം കരുതുന്നത്.
ന്യൂഡൽഹി ∙ യുഎൻ ചാർട്ടറിലെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരാണ് ഇന്ത്യയെങ്കിൽ തങ്ങളോടൊപ്പം റഷ്യയെ അപലപിച്ചു വോട്ട് ചെയ്യാൻ 3 വർഷം മുൻപ് ആവശ്യപ്പെട്ട യുഎസ് മറുകണ്ടം ചാടിയിരിക്കുകയാണ്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ അപലപിക്കുന്ന പ്രമേയത്തിനെതിരെ യുഎസ് ഇതാദ്യമായി വോട്ട് ചെയ്തു; അതും റഷ്യയോടൊപ്പം.
അമേരിക്കയുടെ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹത്തെ സന്ദർശിക്കാൻ ഒട്ടേറെ രാഷ്ട്രത്തലവന്മാർ തിടുക്കം കാട്ടുന്നുണ്ട്. ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗേരുവിന്റെ വിജയകരമായ യുഎസ് സന്ദര്‍ശനത്തിനെ കുറിച്ച് പോയ വാരം ഈ പംക്തിയിൽ പ്രതിപാദിച്ചിരുന്നു. അദ്ദേഹത്തിന് പുറമേ കഴിഞ്ഞ ഒരു മാസത്തില്‍ ട്രംപിനെ കണ്ടത് 3 രാഷ്ട്രത്തലവന്മാരാണ്– ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ഇബ്ൻ അൽ ഹുസൈൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവര്‍ക്കെല്ലാമിടയില്‍ പൊതുവായ ഒറ്റക്കാര്യം മാത്രമേയുള്ളൂ. എല്ലാവരും ഏഷ്യയില്‍ നിന്നുള്ളവരാണ്. അതായാത് ട്രംപ് പ്രസിഡന്റായി ഒരു മാസം കഴിഞ്ഞിട്ടും യൂറോപ്പില്‍ നിന്നുള്ള ഒരു രാഷ്ട്രത്തലവന് പോലും അദ്ദേഹത്തെ കാണാനോ ചര്‍ച്ചകള്‍ നടത്താനോ യുഎസിലേക്ക് വിമാനം കയറിയിട്ടില്ല. ഈ കാലയളവില്‍ യൂറോപ്പിലെയും അമേരിക്കയിലെയും മുതിര്‍ന്ന ഭരണകര്‍ത്താക്കൾ ഉള്‍പ്പെട്ട ഒരു യോഗം മാത്രമാണ് നടന്നത്. ഇതിന്റെ വേദി ജര്‍മനിയിലെ മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് (Munich Security Conference arenas MSC) ആയിരുന്നു. 1963 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ നടന്നുവരുന്ന ഈ സമ്മേളനത്തില്‍ രാജ്യാന്തര സുരക്ഷയെ സംബന്ധിച്ച ഗൗരവതരമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യാറുള്ളത്. ലോക മഹായുദ്ധങ്ങള്‍ പോലെ, മനുഷ്യരാശിക്ക് നാശം സംഭവിക്കാവുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് ആരംഭിച്ചതിന് പിന്നിലുള്ളത്. യൂറോപ്പില്‍ നിന്നുള്ള ഭരണാധികാരികള്‍ക്കു പുറമേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളും സുരക്ഷാ വിദഗ്ധരും ഈ ചർച്ചയിൽ പങ്കെടുക്കാറുണ്ട്. അമേരിക്കയില്‍ നിന്നും വൈസ് പ്രസിഡന്റാണ് സാധാരണയായി പങ്കെടുക്കാനെത്തുക. ട്രംപ് അധികാരമേറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് എന്ന നിലയ്ക്കും പുതിയ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് സംബന്ധിക്കുന്ന ആദ്യ രാജ്യാന്തര സമ്മേളനം ആയതിനാലും ഫെബ്രുവരി മൂന്നാം വാരം നടന്ന യോഗം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. യൂറോപ്പിന്റെ ഒരു ഭാഗത്തു തുടരുന്ന റഷ്യ- യുക്രെയ്ന് യുദ്ധം, ഇനിയും പൂര്‍ണ സമാധാനം തിരിച്ചെത്താത്ത ഗാസ, തെക്കന്‍ ചൈന സമുദ്രത്തിലും തയ്വാന് തുരുത്തിലും ചൈന നിരന്തരം തുടരുന്ന പ്രകോപനം എന്നിങ്ങനെ ലോകത്തിന്റെ സമാധാനത്തിന് തടസ്സം വരുത്തുന്ന ധാരാളം വിഷയങ്ങള്‍ നിലവിലുണ്ട്. ഇവയോട് അമേരിക്കയിലെ പുതിയ ഭരണകൂടത്തിന്റെ സമീപനമെന്താണ്
ന്യൂയോർക്ക്∙യുക്രെയ്ൻ യുദ്ധത്തിന് റഷ്യയെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിനെതിരെ തിങ്കളാഴ്ച യുഎസ് വോട്ട് ചെയ്തു. യുഎൻ പൊതുസഭയിൽ 93 രാജ്യങ്ങൾ അനുകൂലമായും 18 രാജ്യങ്ങൾ എതിർത്തും വോട്ട് ചെയ്തപ്പോൾ 65 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുക്രെയ്നിന്റെ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത 18
കീവ് ∙ റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനു മുന്നോടിയായി ഇരു രാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണമെന്നു നിർദേശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി. എല്ലാ യുക്രെയ്ൻ തടവുകാരെയും റഷ്യ മോചിപ്പിക്കണമെന്നും റഷ്യൻ തടവുകാരെ മോചിപ്പിക്കാൻ യുക്രെയ്ൻ തയാറാണെന്നും സെലെൻസ്കി വ്യക്തമാക്കി. യുദ്ധത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് കീവിലെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഹൂസ്റ്റണ്‍∙ റഷ്യന്‍ സേന യുക്രെയ്നില്‍ അതിര്‍ത്തി കടന്നെത്തി യുദ്ധം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു . 2022 ഫെബ്രുവരി 24നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നിർദേശത്തെ തുടർന്ന് യുദ്ധം ആരംഭിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും, നഗരങ്ങള്‍
ഡോണൾഡ് ട്രംപിന്റെ രണ്ടാംവരവ് കൈകാര്യം ചെയ്യാൻ യൂറോപ്യൻ രാജ്യങ്ങൾ മാസങ്ങളോളം ഒരുക്കം നടത്തിയിരുന്നെങ്കിലും ആ വരവിലെ ട്രംപിന്റെ നടപടികളുടെ ആഘാതം അവർ കണക്കുകൂട്ടിയതിലും അപ്പുറത്തായി. അറ്റ്ലാന്റിക്കിന്റെ തീരത്തെ രാജ്യങ്ങളെല്ലാം അന്തംവിട്ടു നിൽക്കുകയാണ്. ട്രംപിന്റെ ‘തീരുവയുദ്ധം’ നേരിടാൻ തയാറെടുത്തിരുന്നെങ്കിലും യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് നടത്തിയ അപ്രതീക്ഷിത ഇടപെടൽ അവരെ സുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടുത്തിയിട്ടുണ്ട്. യുക്രെയ്നിലെ ‘ഒരു കാര്യവുമില്ലാത്ത’ യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ട്രംപ് ആവർത്തിച്ചുപറയാറുണ്ടായിരുന്നു. എങ്കിലും, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ട്രംപ് നടത്തിയ ടെലിഫോൺ സംഭാഷണത്തിനും യുഎസ്- റഷ്യ ഉദ്യോഗസ്ഥർ സൗദിയിലെ റിയാദിൽ നടത്തിയ ചർച്ചകൾക്കും ശേഷമുണ്ടായ സംഭവവികാസങ്ങൾ യൂറോപ്പിനെ ഞെട്ടിച്ചു. ഒന്നാമതായി, റിയാദിൽ നടന്ന ചർച്ചയിലേക്ക് യുക്രെയ്ൻ അധികൃതർക്കോ യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികൾക്കോ ക്ഷണമുണ്ടായിരുന്നില്ല. യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള യുഎസിന്റെ നിലപാടിന് ഇപ്പോൾ റഷ്യൻഭാഷ്യത്തോടു സാമ്യം കൂടിവരികയാണെന്നു യൂറോപ്യൻ രാജ്യങ്ങൾ തിരിച്ചറിയുന്നുമുണ്ട്. ‘തിരഞ്ഞെടുക്കപ്പെടാത്ത ഏകാധിപതി’ എന്നാണ് യുക്രെയ്ൻ നേതാവ് വൊളോഡിമിർ സെലൻസ്കിയെ ട്രംപ് വിശേഷിപ്പിച്ചത്. യുക്രെയ്നിലേക്കുള്ള ആയുധവിതരണം ട്രംപ് നിർത്തിവച്ചതായാണ് റിപ്പോർട്ട്. മാത്രമല്ല
അമേരിക്കയെ വിശ്വസിക്കരുതെന്ന് ഇംഎംഎസ് നമ്പൂതിരിപ്പാട് മുതൽ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറി വരെ പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ട്. കോൺഗ്രസ് നേതാക്കളും പതിറ്റാണ്ടുകളായി അതു പറയാതെ പറഞ്ഞുവന്നു. അവർക്കെല്ലാം ആഭിമുഖ്യം അമേരിക്കൻ വിരുദ്ധചേരിയിലെ രാജ്യങ്ങളോടായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം റഷ്യയും ചിലപ്പോഴൊക്കെ ചൈനയും ലാറ്റിനമേരിക്കയിലെ യുഎസ് വിരോധികളായ ചെറുരാജ്യങ്ങളും ഇന്ത്യയിലെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ മാന്യസ്ഥാനം അലങ്കരിച്ചു. ബിജെപി നിർണായക രാഷ്ട്രീയ ശക്തിയായി മാറിയതോടെയാണ് അമേരിക്കയോടുള്ള വിപ്രതിപത്തി മാറിത്തുടങ്ങിയത്. അവർക്ക് അമേരിക്കൻ വിരോധമില്ലായിരുന്നു. സാം പിത്രോഡയെപ്പോലുള്ള ടെക്നോക്രാറ്റുകളും ശശി തരൂരിനെപ്പോലുള്ള ലിബറൽ ബുദ്ധിജീവികളും സാമ്രാജ്യത്വ വിരോധികളായ കോൺഗ്രസുകാരെയും അമേരിക്കയുടെ അനുഭാവികളാക്കി. ആഗോളവൽക്കരണത്തിന്റെ ഫലമായി അമേരിക്കയിൽ പോയി ഉന്നതവിദ്യാഭ്യാസം നേടാനും ഐടി മേഖലയിൽ വിജയക്കൊടി പാറിക്കാനും കഴിഞ്ഞ യുവാക്കളുടെ കഥകളും ഇവിടെ അമേരിക്കൻ ആരാധകരെ സൃഷ്ടിച്ചു. ഇതുമൂലമുള്ള ചില്ലറയല്ലാത്ത ഗുണഫലങ്ങൾ അനുഭവിക്കുമ്പോഴും കമ്യൂണിസ്റ്റുകാർ മാത്രം ‘യാങ്കികളെ’ വിശ്വസിക്കരുതെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. അവരത് ഐഫോണിൽ കണ്ട് രസിച്ചു. പക്ഷേ, ഇക്കാര്യത്തിൽ കമ്യൂണിസ്റ്റുകാരായിരുന്നു ശരി എന്ന്
കീവ് ∙ യുദ്ധത്തിന്റെ മൂന്നാം വാർഷികത്തലേന്നു യുക്രെയ്നെതിരെ വലിയ ഡ്രോൺ ആക്രമണവുമായി റഷ്യ. 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധത്തിനുശേഷം യുക്രെയ്നിനെതിരെ റഷ്യ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. പോൾട്ടാവ, കീവ്, ചെർണിവ്, മൈക്കോലൈവ്, ഒഡേസ തുടങ്ങിയ 13 പ്രദേശങ്ങളിൽ ഡ്രോണുകൾ തടഞ്ഞിട്ടതായി യുക്രെയ്ൻ
കീവ് ∙ രാജ്യത്തിനു സമാധാനം കിട്ടുമെങ്കിൽ പദവി ഒഴിയാൻ തയാറാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുക്രെയ്ൻ തലസ്ഥാനമായ കീവിലെ പരിപാടിയിലാണു രാജിക്ക് ഒരുക്കമാണെന്നു സെലെൻസ്കി പറഞ്ഞതെന്ന് ‘ദ് കീവ് ഇൻഡിപെൻഡന്റ്’ റിപ്പോർട്ട് ചെയ്തു.യുക്രെയ്നു നാറ്റോ അംഗത്വം വേണമെന്നും ആവശ്യപ്പെട്ടു. 2019ൽ 5
യുദ്ധം പ്രതിദിനം അതിർത്തികൾ മാറ്റി വരയ്ക്കുമ്പോൾ യുക്രെയ്ൻ എന്ന രാജ്യവും ഒരു ജനസമൂഹവും പതിയെ ഭൂപടത്തിൽ നിന്നു മായുകയാണ്. നാലുകോടിയോളം വരുന്ന ജനങ്ങളുടെ മുന്നിൽ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടം മാത്രമാണ് ബാക്കിയുള്ളത്. ഒരു കോടിയോളം ജനങ്ങൾ നാടുവിട്ട് മറ്റു രാജ്യങ്ങളിൽ അഭയം തേടി. ഒന്നേമുക്കാൽ കോടിയോളം ജനങ്ങൾ രാജ്യത്തിനകത്തു തന്നെ അഭയാർഥികളായും മാറി. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം 2024 ഡിസംബർ 31 വരെ 12,456 സാധാരണക്കാർ കൊല്ലപ്പെട്ടു. ജീവിതരേഖ മാറ്റിവരയ്ക്കപ്പെട്ട കോടിക്കണക്കിനു മനുഷ്യരുടെ മുഖമായി ഇവിടെ ജീവിതം പറയുന്നത് മൂന്നു പേരാണ്. സമൂഹമാധ്യമങ്ങൾ അകലങ്ങൾ ഇല്ലാതാക്കുന്ന കാലത്ത് പല രാജ്യങ്ങളുടെ സുരക്ഷിതത്വത്തിൽനിന്നാണ് അവർ നഷ്ടപ്പെട്ട സ്വന്തം നാടിനെ കുറിച്ചു പറഞ്ഞത്.
വാഷിങ്ടൻ∙ റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ചു നിൽക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോടും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയോടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ‘‘സംഘർഷം ഒഴിവാക്കാൻ പുട്ടിനും സെലെൻസ്കിയും ഒന്നിച്ചുപ്രവർത്തിക്കുമെന്ന് ഞാൻ കരുതുന്നു. ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നത് നിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’’– വൈറ്റ് ഹൗസിൽ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സൗദിയിലെ ദിരിയ കൊട്ടാരത്തിലായിരുന്നു യുഎസ്– റഷ്യൻ പ്രതിനിധികളുടെ ആ യോഗം. റഷ്യ– യുക്രെയ്ൻ യുദ്ധം എങ്ങനെ അവസാനിപ്പിക്കും? അതായിരുന്നു ചർച്ചയിലാകെ. യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ഒരുക്കമാണെന്നായിരുന്നു ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ പ്രതിനിധികൾ അറിയിച്ചത്. എന്നാൽ ചർച്ച ഏകപക്ഷീയമായിരുന്നുവെന്നും യുക്രെയ്നിന്റെ ഭാഗത്തുനിന്നു പറയാനുള്ളതൊന്നും കേട്ടില്ലെന്നുമുള്ള ആരോപണങ്ങൾ ഒരു ഭാഗത്ത് ശക്തമായിരുന്നു. ഇതിനിടയിലാണു യുഎസ് കൂടി അംഗമായ നാറ്റോ സൈന്യം നിർണായകമായ യൂറോപ്പിലെ ബാൾട്ടിക് മേഖലയിൽനിന്നു പിന്മാറുന്നതിന്റെ സൂചനകൾ പുറത്തുവരുന്നത്. ബാൾട്ടിക് രാജ്യങ്ങളായ ലാത്വിയ, ലിത്വാനിയ, എസ്തോണിയ എന്നിവിടങ്ങളിൽ നിന്നാണു നാറ്റോ സൈന്യത്തിന്റെ പിന്മാറ്റം. ഇതോടെ ഈ രാജ്യങ്ങളും കനത്ത യുദ്ധഭീതിയിലേക്കു വീണിരിക്കുകയാണ്. മുൻ സോവിയറ്റ് രാജ്യങ്ങളായ ബാൾട്ടിക് രാജ്യങ്ങൾക്കു നിലവിൽ സംരക്ഷണം ഒരുക്കുന്നത് നാറ്റോ സൈന്യമാണ്. കൃത്യമായി പറഞ്ഞാൽ യുഎസ് സൈന്യം. ഈ സൈന്യത്തിന്റെ പിന്മാറ്റമാണ്
മയാമി ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തിരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഏകാധിപതിയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെലന്‍സ്കി എത്രയും പെട്ടെന്നു മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം അവശേഷിക്കില്ലെന്നും സമൂഹമാധ്യമമായ ട്രൂത്തിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകി.
മോസ്കോ ∙ റിയാദിൽ യുഎസ്–റഷ്യ മന്ത്രിതല ചർച്ചയ്ക്കു പിന്നാലെ, ഈ മാസം തന്നെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഒരുക്കം തുടങ്ങി. റഷ്യാവിരുദ്ധനയം ഉപേക്ഷിച്ച ട്രംപ്, യുദ്ധത്തിന് ഉത്തരവാദി യുക്രെയ്നാണെന്നും കുറ്റപ്പെടുത്തി. യുദ്ധത്തിനുപോകാതെ റഷ്യയുമായി യുക്രെയ്ൻ ധാരണയുണ്ടാക്കണമായിരുന്നുവെന്നാണു ട്രംപ് പറഞ്ഞത്.
റിയാദ് ∙ റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിക്കാൻ കളമൊരുങ്ങുന്നു. യുഎസുമായി സൗദി അറേബ്യയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ്, യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത റഷ്യ അറിയിച്ചത്. നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ച വിജയമാണെന്നും യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായെന്നും റഷ്യ പ്രതികരിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്നായിരുന്നു ചർച്ച.
വാഷിങ്ടൻ ∙ റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ സുപ്രധാന നീക്കവുമായി യുഎസ്. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി റിയാദിൽ യുഎസ് ഉദ്യോഗസ്ഥരും റഷ്യൻ പ്രതിനിധികളും കൂടിക്കാഴ്ച നടത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്സ്, പ്രത്യേക ദൂതന് സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണ് റഷ്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുക.
തെക്കൻ യുക്രെയ്നിലെ, കരിങ്കടൽതീരത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ നഗരമായ ഒഡേസയിലെ തുറമുഖം ലക്ഷ്യമാക്കി റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം. തുറമുഖത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കുന്ന നിലയിലാണ് ആക്രമണമെന്ന് യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. ഷാഹെദ്–136 കാമിക്കാസെ ഡ്രോണുകളാണ് റഷ്യ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ.
യൂറോപ്പിൽ രണ്ടാംലോകയുദ്ധത്തിനു ശേഷം സംഭവിച്ച ഏറ്റവും തീവ്ര യുദ്ധമായ റഷ്യ–യുക്രെയ്ൻ യുദ്ധത്തിനു ശമനം കാണാനുള്ള മാർഗങ്ങളാരായാൻ ട്രംപിന്റെ പ്രതിനിധികൾ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിനിടെ മറ്റൊരു അഭ്യൂഹം ഉയർന്നിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രെയ്ന് ആണവായുധങ്ങൾ നൽകുമോയെന്നതാണ് അത്.
പാരിസ് ∙ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ അധ്യക്ഷതയിൽ പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കൾ ഇന്ന് പാരിസിൽ യോഗം ചേർന്ന് യുക്രെയ്ൻ പ്രശ്നം ചർച്ച ചെയ്യുമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഷോൺ നോയൽ ബരോ അറിയിച്ചു. യൂറോപ്പിനെ അവഗണിച്ച് യുക്രെയ്ൻ–റഷ്യ സംഘർഷത്തിനു പരിഹാരം കാണാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കമാണ് ചർച്ച ചെയ്യുന്നത്. ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, പോളണ്ട്, ഇറ്റലി, സ്പെയിൻ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് യോഗം ചേരുന്നത്. അതേസമയം, യുഎസ് സുരക്ഷാസഹായം ഉറപ്പാക്കുന്നതിനു പകരമായി യുക്രെയ്നിന്റെ അപൂർവ ധാതുക്കൾ നൽകണമെന്ന നിർദിഷ്ട കരാറിൽ ഉടൻ ഒപ്പുവയ്ക്കരുതെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി മന്ത്രിമാർക്കു നിർദേശം നൽകി.
വാഷിങ്ടൻ ∙ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ നിഷ്പക്ഷമല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിലാണു മോദി നിലപാട് വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യ സമാധാനത്തിനായാണു നിലകൊള്ളുന്നതെന്നും മോദി പറഞ്ഞു.
ഹൂസ്റ്റൺ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നീക്കം വിവാദമാകുന്നു. റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്ന് സഹായം നൽകുന്നതിന് പകരമായി, ഇലക്ട്രോണിക്സിൽ ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങളായ 'അപൂർവ ലോഹങ്ങ'ളുടെ വിതരണം കീവ് ഉറപ്പുനൽകുന്ന കരാർ യുക്രെയ്നുമായി ചർച്ച ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം
കൊല്ലം ∙ റഷ്യയിൽ ഇലക്ട്രിഷ്യൻ ജോലി വാഗ്ദാനം ചെയ്തു കൊണ്ടുപോയ ശേഷം യുക്രെയ്നിനെതിരായ യുദ്ധത്തിനായി കൂലിപ്പട്ടാളത്തിൽ ചേർത്തു തട്ടിപ്പു നടത്തിയ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന 3 പ്രതികളെ കൊല്ലം സ്വദേശിയുടെ പരാതിയിൽ കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കൊല്ലം മീയണ്ണൂർ കണ്ണങ്കര പുത്തൻ വീട്ടിൽ സിബി.എസ്
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി ജനുവരിയിൽ 13% ഉയർന്നെന്ന് വിപണിനിരീക്ഷകരായ കെപ്ലറിന്റെ റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ക്രൂഡ് ഓയിലിനുമേൽ യുഎസ് കൂടുതൽ ഉപരോധം ഏർപ്പെടുത്തിയത് ഇന്ത്യയിലേക്കുള്ള വിതരണത്തെ ബാധിച്ചേക്കുമെന്ന് കരുതപ്പെട്ടിരുന്നു.
മോസ്കോ ∙ റഷ്യൻ പക്ഷക്കാരനും കിഴക്കൻ യുക്രെയ്നിലെ അർധസൈനികവിഭാഗം തലവനുമായ അർമീൻ സാർകിസ്യാൻ മോസ്കോയിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഒരു അംഗരക്ഷകനും മരിച്ചു. റഷ്യൻ ഭരണസിരാകേന്ദ്രമായ ക്രെംലിന് 12 കിലോമീറ്റർ അകലെ മോസ്ക്വ നദിക്കരയിലുള്ള സാർകിസ്യാന്റെ ആഡംബര അപ്പാർട്മെന്റിൽ തുളച്ചുകയറിയാണു ബോംബ് പൊട്ടിത്തെറിച്ചത്. കൃത്യമായി ആസൂത്രണം ചെയ്താണു സ്ഫോടനം നടത്തിയതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
കീവ് ∙ റഷ്യൻ അതിർത്തിയിൽ യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലുള്ള സുദ്സയിലെ സ്കൂളിൽ യുദ്ധമേഖലയിൽ നിന്ന് ഒഴിപ്പിക്കുന്നവരെ പാർപ്പിച്ചിരുന്ന കെട്ടിടം ശനിയാഴ്ച രാത്രിയുണ്ടായ മിസൈൽ ആക്രമണത്തിൽ തകർന്ന് 4 പേർ കൊല്ലപ്പെട്ട സംഭവത്തെച്ചൊല്ലി ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുന്നു. 4 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുണ്ട് 84 പേരെ രക്ഷപ്പെടുത്തി. തകർന്ന കെട്ടിടത്തിനടിയിൽ കൂടുതൽ പേർ കുടുങ്ങിയതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു.
ബാലി∙ യുക്രെയ്ൻ – റഷ്യ യുദ്ധം കാരണം റഷ്യക്കാർ താവളമാക്കിയ ബാലിയിലെ ഉബുദ് റിസോർട്ട് അടച്ചുപൂട്ടി.
എണ്ണപ്പണമൊഴുകുന്ന സമുദ്രപാതകളിൽ ‘ഗോസ്റ്റ് ഫ്ലീറ്റ്സ്’ ആയിരുന്നു യുഎസിന്റെയും ജി7 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും പ്രധാന തലവേദന. റഷ്യൻ ക്രൂഡ് ഓയിൽ കടത്തിന് ഉപയോഗിച്ചിരുന്ന, ഉടമസ്ഥാവകാശം വ്യക്തമല്ലാത്ത, കൃത്യമായ ഇൻഷുറൻസോ മറ്റു രേഖകളോ ഇല്ലാത്ത കപ്പലുകളെയാണ് ‘ഗോസ്റ്റ് ഫ്ലീറ്റ്സ്’ എന്നു വിളിക്കുന്നത്. അത്തരം റഷ്യൻ ഓയിൽ ടാങ്കർ കപ്പലുകളെ ‘പൂട്ടാൻ’ അമേരിക്കയും ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും തുനിഞ്ഞിറങ്ങിയതോടെയാണ് എണ്ണ വിപണി കുലുങ്ങിയത്. അനധികൃത ഓയിൽ ടാങ്കറുകൾക്ക് ജനുവരി രണ്ടാംവാരം മുതൽ അമേരിക്കയും ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുകയറാൻ തുടങ്ങി. പല രാജ്യങ്ങളിലായി വ്യാജകമ്പനികളുടെ പേരുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 183 ടാങ്കറുകൾക്കാണ് ഇത്തരത്തിൽ ഉപരോധം ഏർപ്പെടുത്തിയത്.
തൃശൂർ ∙ റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങി യുക്രെയ്ൻ യുദ്ധമുഖത്തു കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടി. ബിനിലും പരുക്കേറ്റ ജെയ്ൻ കുര്യനും അടക്കമുള്ളവർ റഷ്യൻ പൗരത്വം സ്വീകരിച്ചതിന്റെ രേഖകൾ ചൂണ്ടിക്കാട്ടി സൈനിക കമാൻഡർമാർ നിയമതടസ്സമുന്നയിച്ചതോടെ ഇന്ത്യൻ
റഷ്യ - യുക്രെയ്ൻ യുദ്ധത്തിന്റെ ഭാഗമായി അരങ്ങേറുന്ന ഊർജയുദ്ധം പുതിയ തലത്തിലേക്ക്. മൂന്നു വർഷമായി നീളുന്ന യുദ്ധത്തിനിടെ യൂറോപ്പിനുള്ള റഷ്യൻ ഗ്യാസ് വിതരണം യുക്രെയ്ൻ പൂർണമായി അവസാനിപ്പിച്ചു. മഞ്ഞുകാലം നേരിടുന്ന യൂറോപ്യൻ രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിൽ. ഇതിനു പിന്നാലെ ഓയിൽ ടാങ്കറുകളിലൂടെയുള്ള റഷ്യൻ
തൃശൂർ ∙ റഷ്യൻ സേനയുടെ കൂലിപ്പട്ടാളത്തിലും വാഗ്നർ ഗ്രൂപ്പിലും (സ്വകാര്യ സൈന്യം) കുടുങ്ങി യുക്രെയ്ൻ യുദ്ധമുഖത്തുള്ള വിദേശ സൈനികരിലേറെയും ദരിദ്ര രാജ്യങ്ങളിൽ നിന്നു റിക്രൂട്ട് ചെയ്യപ്പെട്ടവർ.
തൃശൂർ ∙ യുക്രെയ്ൻ യുദ്ധമുഖത്തു കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രൻ അടക്കം റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളികൾ സ്വന്തം ഇഷ്ടപ്രകാരം റിക്രൂട്ട് ചെയ്യപ്പെട്ടതാണെന്നു വരുത്താൻ പ്രതികൾ വ്യാജരേഖ ചമച്ചെന്നു സൂചന.
തൃശൂർ ∙ യുക്രെയ്ൻ യുദ്ധമുഖത്തു കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രൻ അടക്കം റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളികൾ സ്വന്തം ഇഷ്ടപ്രകാരം റിക്രൂട്ട് ചെയ്യപ്പെട്ടതാണെന്നു വരുത്താൻ പ്രതികൾ വ്യാജരേഖ ചമച്ചെന്നു സൂചന. റഷ്യയിലേക്കു പോകുന്നതിനു മുൻപു പ്രതികൾ ഇരകളിൽനിന്ന് ഉടമ്പടിപത്രം എഴുതിവാങ്ങിയിരുന്നെങ്കിലും സന്ദീപിന്റെ മരണശേഷം ഇതിൽ കൂടുതൽ വ്യവസ്ഥകൾ എഴുതിച്ചേർത്തെന്നാണു ബന്ധുക്കളുടെ ആരോപണം
യുദ്ധത്തിനിടെ പിടിക്കപ്പെട്ട് റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 50 തടവുകാർക്ക് യുഎഇയുടെ മധ്യസ്ഥതയിൽ മോചനം.
തൃശൂർ ∙ സ്ക്രൂഡ്രൈവർ പിടിച്ചു ശീലിച്ച ഇലക്ട്രിഷ്യന്‍മാരുടെ കൈകളിലേക്ക് അവർ തോക്കുകൾ എടുത്തുകൊടുത്ത ശേഷം പറഞ്ഞു, ‘ഇന്നു മുതൽ നിങ്ങൾ സൈനികരാണ്. 20 ദിവസം കൊണ്ടു തോക്കുകളും ഗ്രനേഡുകളും ഉപയോഗിക്കാൻ പരിശീലിക്കണം. ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഷൂട്ട് ചെയ്യാൻ പഠിക്കണം.’ റഷ്യൻ സൈനിക ക്യാംപുകളിൽ ഇലക്ട്രിഷ്യൻ ജോലിക്കെന്ന പേരിൽ കേരളത്തിൽനിന്നു റിക്രൂട്ട് ചെയ്യപ്പെട്ടവർ മോസ്കോയിലെ ക്യാംപിലെത്തിയതിന്റെ പിറ്റേന്നു കമാൻഡിങ് ഓഫിസറിൽനിന്നു കേട്ട വാക്കുകളാണിത്.
റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി കരുണ ലെയ്നില്‍ ബിനില്‍ (32) മരിച്ചെന്നും ഒപ്പം പ്രവര്‍ത്തിച്ചു വന്നിരുന്ന ബന്ധുവും തൃശൂര്‍ സ്വദേശിയുമായ ജയിന് കുര്യന് (27) പരുക്കേറ്റ് മോസ്കോയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
‘യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കാൻ പോകുകയാണ്. ഇനി ചിലപ്പോൾ നേരിട്ടു കാണാൻ കഴിഞ്ഞേക്കില്ലെന്നാ തോന്നുന്നത്..’
കീവ് ∙ റഷ്യയുടെ പിടിയിലായ യുക്രെയ്ൻ സൈനികരെ മോചിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ ഉത്തര കൊറിയൻ സൈനികരെ കിം ജോങ് ഉന്നിന് കൈമാറാൻ തയാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. കുർസ്ക് മേഖലയിൽനിന്നു രണ്ട് ഉത്തര കൊറിയൻ സൈനികരെ യുക്രെയ്ൻ സൈന്യം പിടികൂടിയെന്നും കൂടുതൽ പേരെ പിടികൂടുമെന്നും സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു.
യുദ്ധത്തിൽ വലഞ്ഞ യുക്രെയ്ൻ ജനതയ്ക്ക് സഹായങ്ങൾ നൽകി ഒലേന സെലൻസ്ക ഫൗണ്ടേഷൻ. മുപ്പതിലധികം രാജ്യാന്തര സംഘടനകളുടെ സഹായത്തോടെയാണു ഒലേന ഫൗണ്ടേഷൻ ഇതു നിർവിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്കിയുടെ ഭാര്യയാണ് ഒലേന. ഒലേനയുടെ ഫൗണ്ടേഷൻ വാർഷിക കണക്കുകൾ വെളിയിൽ വിട്ടു. യുക്രെയ്നിലെ 10 മേഖലകളിലുള്ള
കീവ് ∙ രാജ്യത്തിന് ആരും സമാധാനം സമ്മാനിക്കില്ലെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. 21 മിനിറ്റ് ദൈർഘ്യമുള്ള പുതുവത്സര വിഡിയോയിലാണ് സെലെൻസ്കിയുടെ പരാമർശം. ശക്തമായ യുക്രെയ്നിന് മാത്രമേ സമാധാനം ഉറപ്പാക്കാനും ലോകമെമ്പാടും ബഹുമാനം നേടാനും കഴിയൂവെന്നും സെലെൻസ്കി പറഞ്ഞു.
യുദ്ധത്തിനിടെ പിടിക്കപ്പെട്ട് റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 300 തടവുകാർക്ക് യുഎഇയുടെ മധ്യസ്ഥതയിൽ മോചനം.
മോസ്കോ∙ താനാണു റഷ്യയെ രക്ഷിച്ചതെന്നു പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. കാൽ നൂറ്റാണ്ട് ഭരണകാലയളവിൽ രാജ്യം കൈവരിച്ച നേട്ടങ്ങളിൽ റഷ്യക്കാർ അഭിമാനിക്കണമെന്നും പുതുവത്സര പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. 1999 ഡിസംബർ 31നാണ് പുട്ടിൻ റഷ്യയുടെ ആക്ടിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ‘‘പ്രിയ സുഹൃത്തുക്കളെ, 2025
കസഖ്സ്ഥാനിലെ അക്തൗവിൽ 38 പേരുടെ മരണത്തിനിടയാക്കി അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നുവീണ സംഭവത്തിൽ വിവാദങ്ങൾ അലയടങ്ങിയിട്ടില്ല. ഇന്നലെ വെളിപ്പെടുത്തലുമായി അസർബൈജാൻ പ്രസിഡന്റ് ഇലാം അലിയേവ് രംഗത്തെത്തിയിരുന്നു. റഷ്യൻ പ്രതിരോധവൃത്തങ്ങൾ വെടിവച്ചതാണു വിമാനം തകരാനിടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
അസർബൈജാന് എയർലൈൻസിന്റെ വിമാനദുരന്തത്തിനു കാരണം റഷ്യയുടെ വ്യോമ പ്രതിരോധമാണെന്നും പക്ഷേ കാരണം മറച്ചുവെയ്ക്കാൻ റഷ്യ ശ്രമിച്ചതായും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയവ്. വിമാനത്തിലുണ്ടായ 67 പേരിൽ 38 പേർ മരിച്ച ഈ ദുരന്തത്തെ മറയ്ക്കാൻ മോസ്കോ ചില സിദ്ധാന്തങ്ങൾ മുന്നോട്ടുവച്ചതായും എന്നാൽ കുറ്റം സമ്മതിച്ചു റഷ്യ
രാജ്യത്തെ തന്ത്രപ്രധാന പ്രദേശത്തു വച്ച് തന്റെ വിശ്വസ്തനായ സേനാ മേധാവികളിൽ ഒരാൾ കൊല്ലപ്പെട്ടിരിക്കുന്നു. റഷ്യയുടെ റേഡിയോളജിക്കൽ, കെമിക്കൽ, ബയോളജിക്കൽ ഡിഫൻസ് സേനകളുടെ തലവനാണ് കൊല്ലപ്പെട്ട ഇഗോർ കിരിലോവ്. ഏറെ സുരക്ഷിതമെന്ന് കരുതിയിരുന്ന മോസ്കോയിലെ റിയാസന്‍സ്കി സ്ട്രീറ്റിലെ ഒരു കെട്ടിട സമുച്ചയത്തിനു പുറത്തു നടന്ന സ്ഫോടനത്തിലായിരുന്നു മരണം. ഇത്രയും സുരക്ഷയൊരുക്കിയിട്ടുള്ള, സൈനിക മേധാവികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ പോലും ആക്രമണം നടന്നുവെന്നത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെയും ഞെട്ടിക്കുന്ന വാർത്തയായിരുന്നു. തന്റെ ജീവനു പോലും എത്രമാത്രം സംരക്ഷണമുണ്ടെന്നു പ്രസിഡന്റിനെക്കൊണ്ട് തോന്നിപ്പിച്ച നിമിഷം. ഡിസംബർ 17നായിരുന്നു വീട്ടുപടിക്കൽ വച്ചുള്ള കിരിലോവിന്റെ മരണം. കൊലപാതകത്തിന് പിന്നിൽ യുക്രെയ്ൻ ആണെന്ന് ആദ്യമേ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത്രയേറെ സുരക്ഷയുള്ള റഷ്യയിൽ ഇത്തരമൊരു ആക്രമണം നടത്താൻ യുക്രെയ്ന് എങ്ങനെ സാധിക്കും? സാധിച്ചു എന്നതാണ് ഉത്തരം. യുക്രെയ്നും റഷ്യയും തമ്മിലുള്ള രഹസ്യ ആക്രമണത്തിലെ സുപ്രധാന നിമിഷം അടയാളപ്പെടുത്തുന്നതു കൂടിയായി ഈ ആക്രമണം. മാസങ്ങളോളം നടത്തിയ കൃത്യമായി പ്ലാനിങ്ങിലൂടെയാണ് റഷ്യൻ ആസ്ഥാനത്തുതന്നെ കയറി യുക്രെയ്ൻ ആക്രമിച്ചത്. റഷ്യൻ സേനയെയും പുട്ടിനെയും മാനസികമായി തകർക്കാൻ ശേഷിയുള്ളതായിരുന്നു ഈ ആക്രമണം. റഷ്യയുടെ രാസ, ജൈവ ആയുധ പദ്ധതികൾ തകർക്കുക എന്ന ലക്ഷ്യവും ഈ കൊലപാതകത്തിന് പിന്നിലുണ്ടായിരിക്കാം എന്നും നിരീക്ഷകർ പറയുന്നു. ആരാണ് കൊല്ലപ്പെട്ട ഇഗോർ കിരിലോവ്? എന്തൊക്കെ ആയുധങ്ങളും സാങ്കതിക സംവിധാനങ്ങളും ആസൂത്രണങ്ങളുമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്? യുക്രെയ്നാണ് ഇതിനു പിന്നിലെന്ന് എങ്ങനെ ഉറപ്പിക്കാനാകും?
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.