സമയം ആയോ? മിണ്ടാട്ടമില്ലാതെ കമ്മിഷൻ

Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവർക്കെതിരെയുള്ള പ്രസംഗപരാതികളിൽ വിശദീകരണം നൽകാൻ ബിജെപിക്കും കോൺഗ്രസിനും സമയം നീട്ടി നൽകിയോ എന്നതിൽ അവ്യക്തത തുടരുന്നു. വിശദീകരണം 29നുള്ളിൽ നൽകണമെന്നായിരുന്നു നിർദേശം.
അതിനിടെ, ബിജെപിയും നരേന്ദ്ര മോദിയും ഭരണഘടന മാറ്റുമെന്നു രാഹുൽഗാന്ധി പ്രസംഗിക്കുന്നതു ചട്ടലംഘനമാണെന്ന പരാതിയും ബിജെപി ഉന്നയിച്ചു.
ഒഡീഷ: സുജാത പാണ്ഡ്യനെ മാറ്റി
ഒഡീഷയിലെ ബിജെഡി നേതാവ് വി.കെ.പാണ്ഡ്യന്റെ പത്നിയും ഐഎഎസ് ഓഫിസറുമായ സുജാതാ പാണ്ഡ്യനെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലംമാറ്റി. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി സുജാത വോട്ടു സമാഹരിക്കുന്നതായി ബിജെപി പരാതിപ്പെട്ടു ഏതാനും മണിക്കൂറുകൾക്കുള്ളിലാണു കമ്മിഷന്റെ നടപടി.