ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിലെ ചുരാചന്ദ്പുരിൽ കുക്കി സംഘടനകൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അനവധി പേർക്ക് പരുക്കേറ്റു. ജില്ലയിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. കുക്കി-സോ ഗോത്രവിഭാഗങ്ങളുടെ ഉപഗോത്രങ്ങളായ മാർ ഗോത്രവും സോമി ഗോത്രവും തമ്മിലാണ് കഴിഞ്ഞ 4 ദിവസമായി സംഘർഷം തുടരുന്നത്. ഇരുവിഭാഗങ്ങളും തമ്മിൽ സമാധാനക്കരാർ ഒപ്പിട്ടതിനു തൊട്ടുപിന്നാലെയാണ് വീണ്ടും കലാപമുണ്ടായത്.മാർ ഗോത്രത്തിന് ഭൂരിപക്ഷമുള്ള മേഖലയിൽ സോമി സായുധ സംഘടനയുടെ പതാക ഉയർത്തിയത് സംബന്ധിച്ചുള്ള തർക്കമാണ് വെടിവയ്പിലെത്തിയത്.

മാർ ഗോത്രവിഭാഗക്കാരനായ ലാൽറോപി പക്കുമേറ്റ് (53) ആണ് കൊല്ലപ്പെട്ടത്. ഇരുവിഭാഗത്തിലും പെട്ട സായുധ ഗ്രൂപ്പുകൾ പരസ്പരം വെടിവച്ചതോടെ പ്രദേശം യുദ്ധക്കളമായി. പൊലീസും കേന്ദ്രസേനയും ആകാശത്തേക്ക് വെടിവച്ചും കണ്ണീർവാതക ഷെല്ലുകൾ ഉപയോഗിച്ചുമാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്. പൊലീസും കേന്ദ്രസേനയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റൂട്ട് മാർച്ച് നടത്തി.മാർ ഗോത്ര നേതാവായ റിച്ചാർഡ് താൽതൻപിയെ കഴിഞ്ഞ ഞായറാഴ്ച സോമി വിഭാഗക്കാർ മർദിച്ചതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. മണിപ്പുർ കലാപത്തിൽ മാർ, സോമി ഉൾപ്പെടെയുള്ള വിവിധ കുക്കി-സോ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായിരുന്നു. 

English Summary:

Manipur Clashes: Deadly Violence Erupts Again Between Hmar and Zomi Tribes in Manipur; One Dead Many Injured

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com