ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചേർത്തല ∙ തിരക്കഥാകൃത്തും നാടക രചയിതാവുമായ ചേർത്തല കാളികുളം  ഇല്ലത്തുവെളി പി.എസ്.കുമാർ (സുരേഷ്കുമാർ –67) അന്തരിച്ചു. ദേശീയ അവാർഡ് നേടിയ ശാന്തം സിനിമയുടെ കഥ കുമാറിന്റെതാണ്. ഇതുൾപ്പെടെ 15 സിനിമകൾക്ക് കഥയോ തിരക്കഥയോ എഴുതിയിട്ടുണ്ട്. ഇരുപത്തഞ്ചോളം നാടകങ്ങൾക്കും കഥ എഴുതി.2014ൽ പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലം തിരുവനന്തപുരം ശ്രീചിത്രയിലും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.  ഇന്നലെ വൈകിട്ട് മരിച്ചു. സംസ്കാരം ഇന്നു  മൂന്നിന് മരട് ശാന്തികവാടത്തിൽ.

  • Also Read

ഹരിഹരൻ പിള്ള ഹാപ്പിയാണ്, വിനയപൂർവം വിദ്യാധരൻ, ഹർത്താൽ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ കുമാർ ഭർത്താവുദ്യോഗം, ദീപങ്ങൾ സാക്ഷി തുടങ്ങിയവയ്ക്ക് കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്.  വിഷസർപ്പത്തിനു വിളക്കുവയ്ക്കരുത്, മുക്കുവനും ഭൂതവും, നൊമ്പരം കൊള്ളുന്ന കാട്ടുപൂക്കൾ, അഹം എന്നീ നാടകങ്ങൾ കെപിഎസിക്കു വേണ്ടി എഴുതി. വിഷസർപ്പത്തിനു വിളക്കുവയ്ക്കരുത് എന്ന നാടകത്തിന് ശക്തി അവാർഡ് ലഭിച്ചു. രാജൻ പി. ദേവിന്റെ ജൂബിലി തിയറ്റേഴ്‌സിനു വേണ്ടിയും നാടകങ്ങൾ എഴുതിയിട്ടുണ്ട്. 1993 ൽ രാജൻ പി.ദേവിനെ പ്രധാന കഥാപാത്രമാക്കി നിർമിച്ച കടൽപ്പൊന്ന് എന്ന ടെലിഫിലിമിന്റെ കഥയും തിരക്കഥയും കുമാറിന്റെതാണ്. ഭാര്യ:ജയ. മക്കൾ: ആർഷ പ്രിയ, പരേതനായ സിബി രാജ്. മരുമകൻ: അജി.

English Summary:

P.S. Kumar: Malayalam Screenwriter P.S. Kumar Passes Away

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com