ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി∙ കോൺവാലസെന്റ് പ്ലാസ്മ തെറപ്പി (സിപിടി) വിഷയത്തിൽ നിലപാടു വ്യക്തമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). വിവേകമില്ലാത്ത രീതിയിലും അനാവശ്യമായും പ്ലാസ്മ തെറപ്പി ഉപയോഗിക്കുന്നതിനെതിരെ ഐസിഎംആർ മുന്നറിയിപ്പു നൽകി.

ചെറിയതോതിൽ കോവിഡ് ബാധിച്ചവരിൽ പ്ലാസ്മ തെറപ്പി ചെയ്യുന്നതിന് രാജ്യമെങ്ങുമുള്ള 39 പൊതു, സ്വകാര്യ ആശുപത്രികളിൽ ഓപ്പൺ ലേബൽ ഫേസ് 2 മൾട്ടിസെന്റർ റാൻഡമൈസ്ഡ് കൺട്രോൾ‍ഡ് പരീക്ഷണം നടത്തിയിരുന്നു. കോവിഡ്–19 രൂക്ഷമായി ബാധിച്ചവരിൽ ഈ ചികിത്സാരീതി കൊണ്ട് കാര്യമായ ഫലം ലഭിക്കില്ലെന്ന് പരീക്ഷണത്തിൽനിന്നു തിരിച്ചറിഞ്ഞു.

കോവിഡ് രോഗികൾക്ക് പ്ലാസ്മ തെറപ്പി നൽകുന്നതിന് ഒരു സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതിനിടെയാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്.

English Summary: Indiscriminate use of Convalescent Plasma Therapy is not advisable: ICMR
 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com