ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ കോവിഡ് വാക്സിനേഷൻ പുരോഗമിക്കവെ, രാജ്യത്തു മറ്റൊരു വാക്സീന്റെ വരവിന് അരങ്ങൊരുക്കി പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട്. നോവവാക്സ് കമ്പനിയുടെ വാക്സീൻ പരീക്ഷണത്തിനു സീറം ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടി. യുകെ പരീക്ഷണങ്ങളിൽ നോവവാക്സ് 89.3% ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു. നിലവിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡും ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്സീനുമാണു രാജ്യത്തു കുത്തിവയ്പിന് ഉപയോഗിക്കുന്നത്.

നോവവാക്സ് വാക്സീനുമായി സീറം ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) സഹകരിക്കുന്നുണ്ട്. സീറത്തിനു വൻതോതിൽ ഉൽപാദന കരാറുള്ളതിനാൽ അനുമതി ലഭിച്ചാൽ ഏറ്റവും കൂടുതൽ ലഭ്യമാകാൻ ഇടയുള്ള വാക്സീനുകളിലൊന്നാണിത്. ജൂലൈയ്ക്കുശേഷം മുൻഗണനാ വിഭാഗത്തിനു പുറത്ത്, രാജ്യമാകെ വാക്സീൻ കുത്തിവയ്പിലേക്കു കടന്നാൽ ഏറ്റവുമധികം സഹായകരമായേക്കാവുന്ന വാക്സീനും ഇതാണെന്നു വിലയിരുത്തലുണ്ട്.

‘ഏതാനും ദിവസങ്ങൾക്കു മുൻപു ഡ്രഗ് കൺട്രോർക്ക് അപേക്ഷ നൽകിയിരുന്നു. ഇന്ത്യയിലെ പരീക്ഷണത്തിന് ഉടൻ അനുമതി കിട്ടുമെന്നാണു കരുതുന്നത്.’– സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോടു പറഞ്ഞു. 18നും 84നും ഇടയിൽ പ്രായമുള്ള 15,000 പേരിലാണു നോവാവാക്സിന്റെ യുകെ ട്രയൽ നടന്നത്. ബ്രിട്ടനിലും യൂറോപ്യൻ യൂണിയനിലും മറ്റു രാജ്യങ്ങളിലും ഉടൻ ഉപയോഗാനുമതി കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്.

English Summary: Serum Institute Seeks India Trial Of A Second Covid Vaccine

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com