ADVERTISEMENT

കൊച്ചി∙ തനിക്കെതിരായ പോക്സോ കേസിനു പിന്നിൽ എംഎൽഎയുടെ ഭാര്യയാണെന്ന് അഞ്ജലി റീമദേവ് മനോരമ ന്യൂസിനോടു പറഞ്ഞു. ഗൂഢാലോചന നടത്തിയത് എംഎൽഎയുടെ ഭാര്യ ഉൾപ്പെടെ ആറുപേരാണ്. കള്ളപ്പണം ഇടപാടിനെ എതിർത്തതാണു വിരോധത്തിനു കാരണം. ഇവരുടെ പേരുകൾ അന്വേഷണ സംഘത്തിനു മുന്നില്‍ വെളിപ്പെടുത്തുമെന്നും അഞ്ജലി പറഞ്ഞു.

നമ്പർ 18 ഹോട്ടല്‍ പോക്സോ കേസിൽ ചോദ്യം ചെയ്യലിന് അഞ്ജലി ഹാജരായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചെന്ന കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി റീമദേവ്. എറണാകുളം പോക്സോ കോടതി മുൻപാകെ അഞ്ജലി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.

ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അഞ്ജലി കോടതി മുൻപാകെ ജാമ്യക്കാർക്കൊപ്പം ഹാജരായത്. തുടർന്നു പ്രതിയുടെ പാസ്പോർട്ട് കണ്ടുകെട്ടി. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ നേരിട്ടു ഹാജരാകണമെന്ന വ്യവസ്ഥയിലാണു ജാമ്യം അനുവദിച്ചത്.

English Summary: Anjali Rimadev revelations on POCSO case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com