ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ബെംഗളൂരു ∙ സ്വകാര്യ ആശുപത്രിയിലെ ചവറ്റുകുട്ടയിൽ 5 മാസം പ്രായമുള്ള പെൺഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരു ഹൊസ്കോട്ടെയിൽ എസ്പിജി ആശുപത്രിയിലെ ഡോക്ടർ ശ്രീനിവാസ, 2 നഴ്സുമാർ, ശുചീകരണ തൊഴിലാളി, ലാബ് ടെക്നിഷ്യൻ എന്നിവർക്കെതിരെയാണ് നടപടി. ചവറ്റുകുട്ടയിൽ പെൺഭ്രൂണം കണ്ടെത്തിയതിനു പിന്നാലെ ആരോഗ്യവകുപ്പ് അധികൃതർ ആശുപത്രി അടച്ചുപൂട്ടിയിരുന്നു.

കഴിഞ്ഞ വർഷം 1500 സ്ത്രീകൾ ഗർഭ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയെന്നാണ് കണക്ക്. എന്നാൽ ഇതിൽ 400 പേരുടെ തുടർ ചികിത്സാ വിവരങ്ങൾ ലഭ്യമല്ല. ആശുപത്രി കേന്ദ്രീകരിച്ചു പെൺഭ്രൂണഹത്യയ്ക്കു സഹായിക്കുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. നവംബറിൽ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന്, 3 വർഷത്തിനിടെ അനധികൃതമായി 3,000 ഗർഭഛിദ്രങ്ങൾ നടത്തിയതിനുള്ള തെളിവുകൾ ലഭിച്ചതോടെ 2 ഡോക്ടർമാർ ഉൾപ്പെടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ സിഐഡി അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:

Female foetus found in dustbin at Karnataka hospital; four detained

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com