അയ്യന് തങ്കയങ്കി ചാർത്തി ദീപാരാധന; ശരണമന്ത്രമുഖരിതമായി സന്നിധാനം, ഭക്തിസാന്ദ്രം

Mail This Article
ശബരിമല ∙ ശരണവഴികളെ ഭക്തി സാന്ദ്രമാക്കിയ തങ്കയങ്കി രഥഘോഷയാത്ര സന്നിധാനത്ത് എത്തി. തങ്കയങ്കി വിഗ്രഹത്തിൽ അണിഞ്ഞുള്ള ദീപാരാധന നടന്നു. ദേവസ്വം മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തുടങ്ങിയവർ തങ്കയങ്കി രഥഘോഷയാത്രയെ വരവേൽക്കാൻ സന്നിധാനത്തെത്തി. പതിനായിരങ്ങളാണ് വഴിനീളെ സ്വീകരണങ്ങളുമായി കാത്തുനിന്നത്.
ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നാണ് തങ്കയങ്കി രഥഘോഷയാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ 8ന് തങ്കയങ്കി രഥഘോഷയാത്ര പെരുനാട് ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ളാഹ സത്രം, പ്ലാപ്പള്ളി വഴി ഇലവുങ്കൽ എത്തിയപ്പോൾ മോട്ടർവാഹന വകുപ്പും നാറാണംതോട് നിവാസികളും ഭക്തരും ചേർന്ന് ഭക്തിനിർഭരമായ സ്വീകരണം നൽകി. നിലയ്ക്കൽ മഹാദേവ ക്ഷേത്രം, അട്ടത്തോട് കോളനി എന്നിവിടങ്ങളിലും സ്വീകരണം ഒരുക്കി. ഉച്ചയോടെ പമ്പയിൽ എത്തി. ത്രിവേണി പെട്രോൾ പമ്പ് ജംക്‌ഷനിൽ നിന്നു സ്വീകരിച്ച് ഗണപതികോവിലിൽ എത്തിച്ചു. 3 വരെ അവിടെ ദർശനത്തിനു സൗകര്യം ഉണ്ടായിരുന്നു. അതിനു ശേഷം തലച്ചുമടായാണ് തങ്കഅങ്കിയുമായി മലകയറിയത്.
- 2 month agoJan 20, 2025 10:21 AM IST
ഇത്തവണ 53 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ 110 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു.
- 2 month agoJan 20, 2025 10:19 AM IST
തിരുവാഭരണ ഘോഷയാത്ര പമ്പ, വലിയാനവട്ടം, അട്ടത്തോട്, നിലയ്ക്കൽ വഴി രാത്രി ളാഹ ഫോറസ്റ്റ് സത്രത്തിൽ തങ്ങും. 21ന് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തും. 22ന് മാടമൺ, വടശേരിക്കര, ഇടക്കുളം, റാന്നി കുത്തു കല്ലുംപടി, പേരൂർച്ചാൽ, പുതിയകാവ് വഴി വൈകിട്ട് ആറന്മുള കൊട്ടാരത്തിൽ എത്തി അവിടെ തങ്ങും. 23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് മടങ്ങി എത്തും.
- 2 month agoJan 20, 2025 10:19 AM IST
മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി. രാവിലെ നട തുറന്നു നിർമാല്യത്തിനു ശേഷം രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും നടന്നു.
- 2 month agoJan 14, 2025 06:46 PM IST
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ദർശനപുണ്യത്തിൽ ഭക്തലക്ഷങ്ങൾ
- 2 month agoJan 14, 2025 06:33 PM IST
ദീപാരാധനയ്ക്കായി നട അടച്ചു. തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ കിഴക്ക് മകര നക്ഷത്രം ഉദിക്കും. പിന്നെ മകരജ്യോതി തെളിയും
- 2 month agoJan 14, 2025 06:32 PM IST
സംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണം ഏറ്റുവാങ്ങി തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും.
- 2 month agoJan 14, 2025 06:29 PM IST
തിരുവാഭരണവുമായുള്ള ഘോഷയാത്രയ്ക്ക് ദേവസ്വം ബോർഡ് വരവേൽപു നൽകി സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാംപടി ബലിക്കൽപുര വാതിലിലൂടെ സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും.
- 2 month agoJan 14, 2025 05:56 PM IST
തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ സ്വീകരണം. സന്നിധാനത്തേയ്ക്ക് പുറപ്പെട്ടു
- 2 month agoJan 14, 2025 05:49 PM IST
മകരജ്യോതി ദർശനത്തിനായി പമ്പ ഹിൽ ടോപ്പിൽ കാത്തിരിക്കുന്ന തീർഥാടകർ. ചിത്രം: ഹരിലാൽ ∙ മനോരമ - 2 month agoJan 14, 2025 05:47 PM IST
നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴി വൈകിട്ട് 5ന് ശരംകുത്തിയിൽ എത്തി. ശ്രീകോവിലിൽ പൂജിച്ച മാലകൾ അണിയിച്ചാണു സ്വീകരണത്തിനുള്ള സംഘത്തെ യാത്രയാക്കിയത്. 5.30ന് ശരംകുത്തിയിലെ സ്വീകരണത്തിനു ശേഷം തീവട്ടി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാംപടി കയറി സോപാനത്ത് എത്തിയപ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി. വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോർഡും പൊലീസും ജില്ലാ ഭരണകൂടവും ഒരുക്കിയിരുന്നത്..