ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പട്ന ∙ ബിജെപി ഭരണത്തിൽ ദലിത് പ്രാതിനിധ്യം നാമമാത്രമാണെന്നും യഥാർഥ അധികാരം ദലിതർക്കു നിഷേധിക്കപ്പെടുകയാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. തീരുമാനങ്ങളെടുക്കുന്നത് അണിയറയിലാണെങ്കിൽ ദലിതരെ വേദിയിൽ ഇരുത്തുന്നതു കൊണ്ടു പ്രയോജനമില്ല. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ജഗ്‌ലാൽ ചൗധരിയുടെ ജയന്തിയാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ, കോർപറേറ്റ്, ജുഡീഷ്യറി മേഖലകളിൽ ദലിത് പങ്കാളിത്തം എത്ര മാത്രമുണ്ടെന്നു രാഹുൽ ഗാന്ധി ചോദിച്ചു.

എല്ലാ ജാതിയിലും പെട്ടവർക്കു തിരഞ്ഞെടുപ്പിൽ സീറ്റു കൊടുക്കുന്നതു ഫാഷനായെങ്കിലും അധികാരം പങ്കിടുന്നില്ല. ലോക്സഭാ എംപിമാർക്കു പോലും തീരുമാനങ്ങളെടുക്കുന്നതിൽ പങ്കാളിത്തമില്ല. ഭരണത്തിൽ മന്ത്രിമാരെക്കാൾ അധികാരം ആർഎസ്എസ് നിയോഗിക്കുന്ന ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിക്കാർക്കാണ്. 

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്കു മറുപടിയായി ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നര മണിക്കൂർ നീണ്ട പ്രസംഗം നടത്തിയതിൽ ഒരിടത്തു പോലും ജാതി സെൻസസ് പരാമർശിക്കപ്പെട്ടില്ലെന്നു രാഹുൽ പറഞ്ഞു. അംബാനിയുടെയും അദാനിയുടെയും ആശുപത്രികൾക്കായി സർക്കാർ ഭൂമിയും ആനുകൂല്യങ്ങളും നൽകുന്നു. ദലിതരുടെ പേരിൽ ആശുപത്രികളൊന്നും ഉയർന്നു വരുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

English Summary:

Dalit Empowerment: Rahul Gandhi criticizes BJP's token Dalit representation, highlighting the lack of real power for Dalits in India. He questions the government's policies and calls for genuine social justice.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com