കുട, കൈയുറ, മോരുംവെള്ളം, കോട്ടൺ സാരി, സൺഗ്ലാസ്... സംശയിക്കേണ്ട. ഇതൊരു തയാറെടുപ്പാണ്. വേനലിനെ നേരിടാൻ കേരളത്തിലെ ജനങ്ങളുടെ ഒരുക്കങ്ങളാണിവ. കത്തുന്ന സൂര്യൻ, പൊള്ളുന്ന ചൂട്, തീക്കാറ്റ്. വെന്തുരുകുകയാണ് കേരളം. അങ്ങിങ്ങു മഴ പെയ്തെങ്കിലും ചൂടിന്റെ കാഠിന്യം മേലോട്ടു തന്നെ. രാവിലും പകലിലും ഇതു തന്നെ സ്ഥിതി. കിട്ടേണ്ട വേനൽമഴ ഇതുവരെ എത്തിയിട്ടില്ല. ദാഹം മുതൽ സൂര്യാതപം വരെ നീളുന്നു ചൂടിന്റെ പ്രഹരം. വേനൽക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. ചിക്കൻപോക്സും ചെങ്കണ്ണും ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന സമയമാണിത്. ചൂടു കൂടിയതോടെ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം ഇവയ്ക്കുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്. എന്തുകൊണ്ടാണ് കേരളത്തിൽ ഇത്രയേറെ ചൂട്? ഈ ചൂടിൽ എങ്ങനെ സ്വയം രക്ഷിക്കാം? ചൂടുകാലത്ത് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്? വിശദമായറിയാം...

loading
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com