അക്കാദമികൾക്ക് സ്വയംമരണം

Mail This Article
ജവാഹർലാൽ നെഹ്റു മുൻകയ്യെടുത്താണ് 1954ൽ ഡൽഹി കേന്ദ്രമായി സാഹിത്യ അക്കാദമി രൂപീകരിച്ചത്. അതിന്റെ ആദ്യത്തെ പ്രസിഡന്റ് പ്രധാനമന്ത്രി എന്നപോലെ സർവാംഗീകാരമുള്ള സാഹിത്യകാരൻകൂടിയായ നെഹ്റു തന്നെ ആയിരുന്നു. അക്കാദമി പ്രസിഡന്റ് സ്ഥാനം എത്ര ഉന്നതമാണ് എന്ന തന്റെ സങ്കൽപം വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: സാഹിത്യ അക്കാദമിയുടെ കാര്യത്തിൽ ഇടപെടാൻ ഒരു പ്രധാനമന്ത്രിയെയും ഞാൻ അനുവദിക്കുകയില്ല. പ്രധാനമന്ത്രി എന്നിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചാൽ ഞാൻ പ്രതിരോധിക്കും. ഈ സങ്കൽപത്തിലാണ് പിന്നീടു സംസ്ഥാനങ്ങളിൽ അക്കാദമികൾ രൂപംകൊണ്ടത്. 1956ൽ കേരള സാഹിത്യ അക്കാദമി ഉണ്ടായി.