സമകാലിക ലോകത്തിൽ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അടുപ്പത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നു എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു ദൃഢ ബന്ധമാണ് ചൈനയും പാക്കിസ്ഥാനും തമ്മിലുള്ളത്. എല്ലാ കാലാവസ്ഥയിലും ഏതു സാഹചര്യത്തിലും കൈവിടാതെ കൂടെത്തന്നെ നിൽക്കുന്ന ഉരുക്കിൽ തീർത്ത ഉറച്ച ബന്ധമാണ് ഈ രണ്ടു രാഷ്ട്രങ്ങൾ തമ്മിലുള്ളത്. ഏതെങ്കിലും രാഷ്ട്രീയ സംഹിതയോടോ ആദർശത്തിനോടുള്ള കൂറോ അല്ല ഇവരെ അടുപ്പിച്ചത്, മറിച്ച് ഇന്ത്യയോട് ഈ രണ്ടു രാജ്യങ്ങൾക്കുമുള്ള പൊതുവായ വിദ്വേഷമാണ് ഇവരുടെ സുഹൃദ്ബന്ധത്തിന്റെ അടിത്തറ. 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിനു ശേഷം അന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ആയിരുന്ന സുൾഫിക്കർ അലി ഭൂട്ടോ ആണ് ചൈനയുമായി അടുപ്പം സ്ഥാപിക്കുവാൻ മുൻകൈയെടുത്തത്. ഈ ബന്ധം വളരെ വേഗം വളർന്നു. 1965ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിന്റെ സമയത്തു ഡൽഹിയെ ഭീഷണി വഴി മുൾമുനയിൽ നിർത്തുവാൻ ബെയ്ജിങ്ങിനു കഴിഞ്ഞു. 1971ൽ പാക്കിസ്ഥാന്റെ സഹായത്തോടെയാണ് യുഎസ് നയതന്ത്രജ്ഞൻ ഹെൻറി കിസിഞ്ജർ ബെയ്ജിങ് സന്ദർശിച്ചതും അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതും. 1971ലെ യുദ്ധത്തിൽ ചൈന പാക്കിസ്ഥാനെ വാക്കാൽ പിന്തുണയ്ക്കുന്നതിനപ്പുറത്തേക്ക് പോയില്ല. എന്നാൽ ഇത് കഴിഞ്ഞുള്ള വർഷങ്ങളിൽ ചൈന പാക്കിസ്ഥാന്റെ അണുബോംബ് നിർമാണ പദ്ധതിയിൽ കൈയയച്ചു സഹായിച്ചു. അതിനു ശേഷം ഈ അണുബോംബുകൾ ലക്ഷ്യത്തിൽ എത്തിക്കുവാൻ

loading
English Summary:

China and Pakistan's Relationship: The Bond Forged in Mutual Antipathy Towards India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com