ഗുരുതരമായ ആരോഗ്യപ്രതിസന്ധിയിലേക്കാണോ കേരളം നീങ്ങുന്നത്? കഴിഞ്ഞ കുറച്ചുനാളുകളായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പകർച്ചവ്യാധികളുടെ എണ്ണവും അതുവഴിയുണ്ടാകുന്ന മരണങ്ങളുടെ എണ്ണവും കണ്ടാൽ ആർക്കും തോന്നാനിടയുള്ള സംശയമാണത്. ഇപ്പോൾ ഇതാ വീണ്ടും നിപ്പ. കോഴിക്കോടാണ് പതിനാലുകാരനിൽ നിപ്പ സ്ഥിരീകരിച്ചത്. കേരളത്തിൽനിന്ന് എന്നന്നേക്കുമായി ഓടിച്ചുവിട്ടുവെന്ന് കരുതിയ കോളറ തിരിച്ചു വന്നതും അടുത്തിടെയാണ്. ലോകത്താകെ നൂറോളം കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള അമീബിക് മസ്തിഷ്കജ്വരവും കേരളത്തിൽ അടുത്തിടെ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ചെള്ളുപനി, കരിമ്പനി, കുരങ്ങുപനി എന്നിവ മാത്രമല്ല സിക വൈറസ് ബാധ വരെ കേരളത്തിലുണ്ടായി. പുതിയ രോഗങ്ങൾ ദിനംപ്രതിയെന്നോണം വന്നുകൊണ്ടിരിക്കുന്നു. സ്ഥിരം രോഗങ്ങൾ മനുഷ്യജീവനുകളെടുക്കുന്നത് കൂടുന്നു. മരുന്നിനെ പോലും വെല്ലുവിളിച്ചാണ് പല രോഗാണുക്കളുടെയും മുന്നേറ്റം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com