‘ഹൊ കഷ്ടം, മനുഷ്യൻ ഇങ്ങനെയൊക്കെ ചെയ്യുമോ’ എന്നു സമൂഹം ചോദിക്കുന്നു. അപ്പുറത്ത് ലോക്കപ്പിൽ കൂളായി രണ്ടു കൊലയ്ക്ക് ശേഷം ചെന്താമര പൊലീസിനോട് ചിക്കൻ കറി ചോദിക്കുന്നു!
നമുക്കൊപ്പം ജീവിക്കുന്ന ഈ ചെന്താമരമാർക്ക് അറുംകൊല ചെയ്യുന്നതിൽ കുറ്റബോധമില്ല. അത് അവരുടെ വിശ്വാസമാണ്. അവരുടെ ദൃഢവിശ്വാസം, സമൂഹത്തിന് അന്ധവിശ്വാസം.
കൂട്ടക്കൊലകൾക്ക് ഇവരെ ‘പ്രേരിപ്പിക്കുന്ന’ ഒടിയൻമാർ എങ്ങും പോയിട്ടില്ല. ഒടിയന്റെ സാന്നിധ്യം അനുഭവിച്ച സംഭവങ്ങൾ ഓർമിക്കുകയാണ് ‘ഡെഡ് കോഡിങ്’ കോളത്തില് മുൻ പൊലീസ് സർജൻ ഡോ. പി.ബി. ഗുജ്റാൾ.
അടുത്ത കാലത്തു കേരളത്തിൽ വാർത്തകളിൽ നിറഞ്ഞു നിന്ന സംഭവമാണു നെന്മാറ ഇരട്ടക്കൊലക്കേസ്. മൂന്നു അറുംകൊലകൾക്കു പ്രതി ചെന്താമരയെ പ്രേരിപ്പിച്ചത് അന്ധവിശ്വാസമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കേസിന്റെ തുടക്കത്തിൽ പൊലീസ് നിഗമനം അങ്ങനെ ആയിരുന്നില്ല. വ്യക്തിവൈരാഗ്യവും കുടുംബ വഴക്കുമായിരിക്കാം കൊലപാതകത്തിനു കാരണമെന്നാണു കരുതിയത്. എന്നാൽ ചെന്താമരയെ ചോദ്യം ചെയ്തപ്പോഴാണു തിരക്കഥ മാറുന്നത്. അന്ധവിശ്വാസിയായ ചെന്താമര തനിക്കു ലഭിച്ച ഉപദേശത്തെ തുടർന്നാണു കൊലപാതകങ്ങൾ നടത്തിയതെന്നാണു പൊലീസിനോട് പറഞ്ഞത്. ചെന്താമരയുടെ വെളിപ്പെടുത്തലിൽ നടുങ്ങിയത് കേരളമൊന്നാകെയാണ്.
ചെന്താമരയുടെ ഭാര്യയും മകളും അയാളിൽ നിന്ന് അകന്ന് മറ്റൊരു സ്ഥലത്താണ് പേരുപോലും മറച്ചുവച്ച് താമസിച്ചിരുന്നത്. അകൽച്ചയുടെ കാരണമറിയാനാണ് അന്ധവിശ്വാസിയായിരുന്ന ചെന്താമര പലരെയും സമീപിച്ചത്. അകൽച്ചയുടെ കാരണം വീടിന് അടുത്ത് താമസിക്കുന്ന
English Summary:
Blind Beliefs are The Root Cause of Many Tragic Murders. PB Gujral explains in his Column Deadcoding.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.