Activate your premium subscription today
കേരളം ഇനി കൊച്ചു കേരളമല്ല, ഭൂമി വിസ്തൃതിയിലൊഴികെ ബാക്കിയെല്ലാ മേഖലകളിലും കേരളം സാന്നിധ്യം വിപുലമാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. രണ്ടു ദിവസമായി കൊച്ചിയിൽ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയുടെ സമാപന വേളയില്‍ സംസ്ഥാനത്തേക്ക് 1,52,905.67 കോടി രൂപയുടെ നിക്ഷേപ താൽപ്പര്യം ആഗോള
‘‘സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ്വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവയ്ക്കാനുള്ളത്’’– ബജറ്റ് പ്രസംഗത്തിന് നിയമസഭയിലെത്തുന്നതിന് മുൻപ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകളാണിത്. ഈ വാക്കുകൾ പ്രതീക്ഷിച്ച് സന്തോഷ വാർത്ത കേൾക്കാനായാണ് ഓരോരുത്തരും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം കണ്ടത്. ധനപ്രതിസന്ധിയിൽനിന്നു കേരളം കരകയറിയെന്നു പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. മണിക്കൂറുകൾ നീണ്ട ബജറ്റിൽ നിരവധി പ്രഖ്യാപനങ്ങളും നടത്തി. എന്നാൽ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പിലാക്കാൻ സാധിക്കുമോ? അതിനെല്ലാമുള്ള തുക ഖജനാവിലുണ്ടോ? എത്രത്തോളമുണ്ട് കേരളത്തിന്റെ സാമ്പത്തിക ഭദ്രത? എങ്ങനെ പദ്ധതികൾക്കായി പണം കണ്ടെത്തും? നിരീക്ഷണങ്ങൾ പങ്കുവയ്ക്കുകയാണ്, ധനകാര്യ വിദഗ്ധയും പബ്ലിക് എക്പൻഡിച്ചർ കമ്മിറ്റി മുൻ അധ്യക്ഷയുമായ ഡോ.മേരി ജോർജും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ സീനിയർ ഫാക്കൽറ്റിയും ധനകാര്യ വിദഗ്ധനുമായ ഡോ. ജോസ് സെബാസ്റ്റ്യനും.
പതിറ്റാണ്ടുകളുടെ സൽപേരുള്ള ചെറുസന്നദ്ധസംഘടനകളെ ഒന്നാകെ പ്രതിസന്ധിയിലാക്കിയായിരുന്നു അനന്തു കൃഷ്ണന്റെ പാതിവിലത്തട്ടിപ്പ്. മതസംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വനിതാ കൂട്ടായ്മകളുമൊക്കെ നടത്തിയിരുന്ന സന്നദ്ധസംഘടനകൾ ചതിക്കപ്പെട്ടു. ഇത്തരം 175ൽ ഏറെ സംഘടനകളിൽനിന്ന് 1700ൽ ഏറെ സന്നദ്ധപ്രവർത്തകരെ കൂട്ടിച്ചേർത്താണ് എൻജിഒ കോൺഫെഡറേഷൻ രൂപീകരിച്ചത്. അന്ന് സ്കൂട്ടർ വിതരണമൊന്നും അജൻഡയിലുണ്ടായിരുന്നില്ല. ഒരുവർഷം പിന്നിട്ടപ്പോൾ, കോൺഫെഡറേഷന്റെ ചെയർമാനും സായിഗ്രാമം സാരഥിയുമായ കെ.എൻ.ആനന്ദകുമാറാണ് അനന്തു കൃഷ്ണനെ തങ്ങൾക്കു പരിചയപ്പെടുത്തിയതെന്ന് എൻജിഒകളുടെ ഭാരവാഹികൾ പറയുന്നു. ഇന്ത്യയിലെമ്പാടുമുള്ള കമ്പനികളിൽനിന്നു സിഎസ്ആർ ഫണ്ട് ലഭിക്കാൻ എൻജിഒ കോൺഫെഡറേഷൻവഴി സാധിക്കും, ഒറ്റയ്ക്കു ശ്രമിച്ചാൽ കിട്ടാത്ത ഫണ്ട് ഒരുമിച്ചുനിന്നാൽ കിട്ടും എന്നീ വാഗ്ദാനങ്ങൾ നൽകി. ഇടപാടിന്റെ 4% കമ്മിഷനും വാഗ്ദാനം ചെയ്തു. ഒരു രൂപ പോലും ലഭിച്ചില്ല. ഗുണഭോക്താക്കൾക്കു പണം എങ്ങനെ തിരിച്ചുകൊടുക്കുമെന്ന ആശങ്കയിലാണ് സംഘടനകൾ. മലപ്പുറം നിലമ്പൂർ ആസ്ഥാനമായ സന്നദ്ധസംഘടനയ്ക്കു
‘സഹികെട്ടാണ് അമേരിക്ക യെല്ലോസ്റ്റോൺ പാർക്കിൽ കാട്ടുപോത്തുകളെ വേട്ടയാടാൻ ലൈസൻസ് കൊടുത്തത്. വന്യജീവി ശല്യം നിയന്ത്രിക്കാൻ അതും ഒരു പോംവഴിയാണ്’ അലക്സ് ഒഴുകയിൽ ഇങ്ങനെ പറയുമ്പോൾ പലരും പുരികം ചുളിയ്ക്കും. പശ്ചിമഘട്ടം നശിപ്പിക്കുന്നതു മലയോര കർഷകർ മാത്രമാണോ എന്ന് അലക്സ് ചോദിക്കുമ്പോൾ പുരികം ചുളിക്കുന്നവർക്ക് ഉത്തരമില്ല. പശ്ചിമ ഘട്ടത്തിലെ പാറ പൊട്ടിച്ച് കെട്ടിടങ്ങൾ നിർമിക്കുന്നത് നഗരത്തിലല്ലേ എന്ന അടുത്ത ചോദ്യം പലർക്കും അലസോരമുണ്ടാക്കാം. മലയോര കർഷകരുടെ സംഘടനയാണ് കിഫ. സഹികെട്ടാണ് ‘കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ’ എന്ന കിഫ പ്രവർത്തനം തുടങ്ങിയത്. ഓരോ ദിവസവും വന്യജീവി ആക്രമണത്തിന് മലയോര ജനത ഇരയാകുന്ന സംഭവങ്ങളാണ് പുറത്തു വരുന്നത്. മനുഷ്യനന്മയ്ക്കായി നടപ്പാക്കിയ വനം വന്യജീവി സംരക്ഷണം മനുഷ്യനു ഭീഷണിയാകുന്ന നാട്ടിൽ ഭരണകൂടത്തിന് ആരോടാണ് പ്രഥമ ഉത്തരവാദിത്തമെന്നു കിഫ ചോദ്യമുയർത്തുന്നു. പൗരന്റെ നിലനിൽപിനും പുരോഗതിക്കും ഭീഷണിയാകുന്ന വിധത്തിൽ വന നിയമങ്ങൾക്കു രൂപം കൊടുത്ത ജനപ്രതിനിധികൾക്ക് ഉത്തരം മുട്ടുമ്പോൾ ശാശ്വത പരിഹാരം എങ്ങനെയെന്ന ചോദ്യം ബാക്കിയാവുകയാണ്. മനുഷ്യനെ പരിഗണിക്കാത്ത വനം നിയമങ്ങളുടെ ഒന്നാമത്തെ ഇര കൃഷിക്കാരായിരുന്നു. അവർക്കുവേണ്ടി കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ
പാതിജീവനുമായി രക്ഷപ്പെട്ട മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതരെയും അനന്തു കൃഷ്ണന്റെ പാതിവില തട്ടിപ്പ് വെറുതേവിട്ടില്ല. ദുരന്തത്തിൽ ഒട്ടേറെപ്പേരുടെ വാഹനങ്ങളും ഒലിച്ചുപോയിരുന്നു. ഇൻഷുറൻസ് പോലും ലഭിച്ചിട്ടില്ല. ഈ സാഹചര്യം മുതലെടുത്താണു പാതിവിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന വാഗ്ദാനവുമായി തട്ടിപ്പുകാരുടെ രംഗപ്രവേശം. ഇടപാടുകൾ അക്ഷയകേന്ദ്രങ്ങൾ വഴിയായതിനാൽ തുടക്കത്തിൽ സംശയം തോന്നിയില്ലെന്നു ദുരന്തബാധിതർ പറയുന്നു. ആർക്കും വാഹനം ലഭിച്ചില്ല. വയനാട് അമ്പലവയലിലെ അഭിഭാഷകൻ മുഖേന 200 രൂപ നൽകി തയാറാക്കിയ കരാറും പണം തിരികെ നൽകാം എന്ന ഉറപ്പിന് അനന്തു കൃഷ്ണന്റെ പേരിലുള്ള പ്രോമിസറി നോട്ടും കയ്യിലുണ്ട്. പക്ഷേ, ഒന്നും കിട്ടിയിട്ടില്ല. ഒരു പവന്റെ വളയടക്കം സമ്പാദ്യം പാതിവില തട്ടിപ്പിൽ കുരുങ്ങി നഷ്ടമാകുമെന്ന ആശങ്കയിലാണു പാലക്കാട് പന്നിയങ്കര കല്ലിങ്കൽപ്പാടം സ്വദേശികളായ പുളിക്കൽ ബി.ശ്രീജിത്തും (33) ഭാര്യ എ.എ.അനുപമയും (28). ആലത്തൂർ സീഡ് സൊസൈറ്റിയിലെ അംഗമായ അനുപമ ഇരുചക്രവാഹനം ലഭിക്കുന്നതിനാണ് 62,000 രൂപ നൽകിയത്. സ്വർണവളയും മറ്റു സമ്പാദ്യവും ചേർത്താണു തുക ബാങ്ക് അക്കൗണ്ടിലേക്കു നൽകിയത്. എന്നാൽ, സാമ്പത്തിക തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഇരുവരും ആശങ്കയിലാണ്. ആലത്തൂർ സീഡ് സൊസൈറ്റിയിൽ അംഗങ്ങളായ മറ്റുള്ളവരും മറ്റ് ഉൽപന്നങ്ങൾക്കായി പാതിവില നൽകിയിരുന്നു.
‘‘ഒന്നാമത് അദ്ദേഹം വിദ്യാഭ്യാസ വിചക്ഷണന്‍ അല്ല. ശ്രീനിവാസന് അംബാസഡറായി പ്രവര്‍ത്തിച്ച ആളാണ്. പ്രത്യേക അംബാസഡറായി അദ്ദേഹത്തെ നിയോഗിക്കുകയാണ് ചെയ്തത്. അങ്ങനെ നിയോഗിച്ചത് നമ്മുടെ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്ക്കരിക്കാന് വേണ്ടിയാണ്. നാടിന് ഒരു തരത്തിലും യോജിക്കാത്ത ഒരു സംരംഭമാണ് അക്കാദമിക് സിറ്റി. അതുമായി ബന്ധപ്പെട്ട് ഒരു രീതിയിലും യോജിക്കാന്‍ കേരളത്തിനു കഴിയില്ല. വിദേശ സ്ഥാപനങ്ങളുടെ ഏജന്റുമാരായി മാറേണ്ടതില്ല. നമുക്ക് നമ്മുടെ തന്നെ നാടിനെ അഭിവൃദ്ധിപ്പെടുത്താം. അതാണ് ഇവിടെ വേണ്ടത്’’ - സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ആയിരുന്ന ടി.പി.ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് കരണത്തടിച്ചു വീഴ്ത്തിയതിനെക്കുറിച്ചു സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന് 2015ല്‍ നടത്തിയ പ്രതികരണമായിരുന്നു ഇത്. അതേ പിണറായി വിജയന് തന്നെ മുഖ്യമന്ത്രി ആയിരിക്കെയാണ് 9 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്തേക്കു ചുവപ്പു പരവതാനി വിരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല അനിവാര്യമാണെന്നും ഇത് കാലത്തിന് അനുസരിച്ചുള്ള നയംമാറ്റമാണെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു ന്യായീകരിക്കുമ്പോള്‍ കാലം കാത്തുവച്ച പ്രായശ്ചിത്തമായി അതു മാറുകയാണ്. എസ്എഫ്ഐയെ ഉള്‍പ്പെടെ ബോധ്യപ്പെടുത്താനാകുമെന്നും ഇന്നത്തെ കാലത്ത് സ്വകാര്യസര്‍വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകാന്‍ കാരണമാകുമെന്നും മന്ത്രി പറയുന്നു. ‘‘മൂര്‍ത്ത സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തീരുമാനമെടുക്കുക എന്നത് ഒരു മാര്‍ക്സിയന്‍ നിലപാടിന്റെ ഭാഗം കൂടിയാണ്’’- മന്ത്രി പറഞ്ഞു. അതേസമയം, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്‍പ്പെടെ 9 വര്‍ഷങ്ങള്‍ക്കു മുന്‍പ്
നിർധന കുടുംബത്തിൽ ജനനം. പഠനശേഷം കൂൺകൃഷി പരിശീലന പരിപാടിയിലൂടെ അരങ്ങേറ്റം. ഭാരത് സേവക് സമാജുമായി ബന്ധപ്പെട്ടു പ്രവർത്തനം തുടങ്ങി. ഒരു സുപ്രഭാതത്തിൽ ചെറുപ്പക്കാരെ ചേർത്ത് അബ്ദുൽ കലാം യൂത്ത് ഫോറം എന്ന വാട്സാപ് ഗ്രൂപ്പ് തുടങ്ങി. ഫോറം ക്ലബ് ആയി. പിന്നീട്, അനന്തു കൃഷ്ണന്റെ ഓഫിസായി ക്ലബ് മാറി. പ്രായമായവരുടെ പോലും വിശ്വാസം നേടിയെടുത്തു. അതുകൊണ്ടാവാം, ജന്മനാടായ തൊടുപുഴ കുടയത്തൂരിലെ ജനങ്ങളിൽ ചിലരെങ്കിലും അനന്തു തെറ്റുകാരനല്ലെന്നാണ് ഇപ്പോഴും കരുതുന്നത്. വർഷങ്ങൾക്കു മുൻപു ചെക്കുകേസിൽ അനന്തു പിടിയിലായി. സാമ്പത്തിക ഇടപാടിൽ തന്നെ ചിലർ പറ്റിച്ചെന്നായിരുന്നു അനന്തു നാട്ടുകാരോടു പറഞ്ഞത്. കടം കൊടുത്തവർ അനന്തുവിന്റെ വീട് വളഞ്ഞു. ‘പണം തിരികെ തന്നിട്ടുമാത്രമേ ഇനി മുടിയും താടിയും വെട്ടൂ’ എന്ന് അനന്തു പ്രഖ്യാപിച്ചു. മുഴുവൻ
എല്ലാറ്റിനും മുന്നിൽ ഒരേയൊരാൾ, 28 വയസ്സുള്ള അനന്തു കൃഷ്ണൻ! ആയിരത്തിലേറെ കോടി രൂപയുടെ തട്ടിപ്പ് ഒറ്റയ്ക്കു ചെയ്യാൻ കഴിയുമോ? ആരെല്ലാമാണു പാതിവില തട്ടിപ്പിനു പിന്നിൽ? രാഷ്ട്രീയ ഉന്നതരുമായി ബന്ധമുള്ളതിനാൽ ശരിയായ ഉത്തരം കണ്ടെത്താൻ സ്വതന്ത്രമായൊരു അന്വേഷണത്തിനു പൊലീസിനു കഴിയുമോ? കാത്തിരിക്കുകയാണ് കേരളം. പാതിവില പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 10 കോടി രൂപ പിരിച്ചെടുത്ത് വിതരണം ചെയ്തത് 20 കോടി രൂപയുടെ ഉൽപന്നങ്ങൾ. ബാക്കി 10 കോടി രൂപ നൽകിയതായി അനന്തു വെളിപ്പെടുത്തിയ കോർപറേറ്റ്– പൊതുമേഖലാ സ്ഥാപനങ്ങൾ സിഎസ്ആർ ഫണ്ടിൽനിന്ന് ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. അപ്പോൾ ഈ ‘10 കോടി’ രൂപ അനന്തുവിന് എങ്ങനെ കിട്ടി? ഈ കേസന്വേഷണത്തിന്റെ ഏറ്റവും കാതലായ ഭാഗം ഇതാണ്. ഈ 10 കോടി രൂപയുടെ ‘വിശ്വാസ്യത’യുടെ ബലത്തിലാണ് 1000 കോടി അനന്തു കൃഷ്ണനും എൻജിഒ ഫെഡറേഷനും പിരിച്ചെടുത്തത്. പിരിച്ചെടുത്ത 1000 കോടി രൂപയിൽ 3 കോടി രൂപയാണ് ബാങ്ക് അക്കൗണ്ടുകളിൽ ശേഷിക്കുന്നത്. ബാക്കിയുള്ള പണം എവിടെയാണ്? ആർക്കെല്ലാം കിട്ടി? ഇതിൽ എത്ര തുക പൊലീസിനു വീണ്ടെടുക്കാൻ കഴിയും? പണം നഷ്ടപ്പെട്ട സാധാരണക്കാരുടെ മനസ്സിലുള്ള ചോദ്യങ്ങൾ അനന്തമാണ്. തട്ടിപ്പ് 1000 കോടി രൂപയുടേതാണെങ്കിലും കേരളം കണ്ട
ആറാം മാസത്തിൽ വാക്സിനേഷനെത്തുടർന്നുള്ള പനി തലച്ചോറിനെ ബാധിച്ചതോടെയാണ് കോഴിക്കോട് കണ്ണാടിക്കൽ പീച്ചങ്ങാടത്ത് താഴംവയൽ കല്ലൂർ ഹൗസിൽ രമ്യ ഗണേഷിന്റെ ജീവിതം ദുരിതമയമായത്. കേരളത്തിലെ ആദ്യ വീൽചെയർ മോഡൽ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട രമ്യ അച്ഛൻ ഗണേഷ് മരിച്ചതോടെ പത്താംക്ലാസിൽ പഠനം നിർത്തിയതാണ്. കൂലിപ്പണിയെടുത്തു കുടുംബം പുലർത്തിയിരുന്ന അമ്മ സതീദേവിയുടെ പിന്തുണയിൽ രമ്യ 9 കൊല്ലത്തിനു ശേഷം വീണ്ടും വിദ്യാർഥിയായി. ബാലുശ്ശേരിയിൽ സുഖ്ദേവ് എന്ന അധ്യാപകൻ നടത്തുന്ന സ്ഥാപനത്തിൽനിന്നു വ്യക്തിത്വവികസന കോഴ്സ് കഴിഞ്ഞതാണു വഴിത്തിരിവായത്. 10ൽ നിന്നു തന്നെ വീണ്ടും പഠിച്ചു തുടങ്ങിയ രമ്യ ഇപ്പോൾ പിജി ചെയ്യുന്നു.
‘‘ശാരീരിക പരിമിതികളുള്ളവരെ എന്തുവിളിക്കണം എന്ന ചർച്ചയിലാണു നമ്മുടെ നാട്. വികലാംഗൻ, ഭിന്നശേഷി, ദിവ്യാംഗൻ തുടങ്ങിയ വാക്കുകളെല്ലാം ശാരീരിക പരിമിതിയെ വീണ്ടും ഓർമിപ്പിക്കുകയാണെന്നു മനസ്സിലാക്കുന്നില്ല’’. ശാരീരികപരിമിതിയെ കലയിലൂടെ മറികടന്ന മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്നിന്റെ ജീവിതപങ്കാളി ഫാത്തിമ ദോഫാർ പറയുന്നു. ജസ്ഫറും ഫാത്തിമയും മകൻ കെൻസൽ റൂമിയും ഇപ്പോൾ ദുബായിലാണ്. ചക്രക്കസേരയിലുള്ള ഒരാൾക്കു ദുബായ് നൽകുന്ന പരിഗണനയാണ് കേരളം വിട്ടുപോകാൻ ഇവരെ പ്രേരിപ്പിച്ചത്. ഒമാനിലെ സലാലയിൽ അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് ഫാത്തിമ കേരളത്തിലെ ഗ്രീൻ പാലിയേറ്റീവ് സംഘടനയെക്കുറിച്ച് അറിയുന്നത്. നന്മയ്ക്കുവേണ്ടി ഒരുമിച്ചുകൂടിയ ചങ്ങാതിമാരുടെ കൂട്ടം. ഇതിന്റെ പ്രവർത്തകനായ ജസ്ഫറിനെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു. 2015 നവംബറിൽ നാട്ടിലെത്തിയ ഫാത്തിമ ജസ്ഫറിനെ ജീവിതത്തിൽ കൂടെക്കൂട്ടി. വിവാഹശേഷം ഫാത്തിമയും ഗ്രീൻ പാലിയേറ്റീവിൽ സജീവമായി. പൊതുഇടങ്ങൾ വീൽചെയർ സൗഹൃദമാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ 2015 ഡിസംബറിൽ വീൽചെയർ ഫ്രണ്ട്ലി സ്റ്റേറ്റ് പ്രചാരണത്തിനു തുടക്കമിട്ടു. ഭിന്നശേഷിക്കാരായ സ്ത്രീകൾക്കും എഴുത്തുകാർക്കും വേണ്ടി കൂട്ടായ്മകളും ക്യാംപുകളും നടത്തി.
Results 1-10 of 1911